കിണര്‍ വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം കലര്‍ത്തിയ സംഭവം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന വീട്ടിലെ കിണറ്റില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയെന്ന പരാതിയില്‍ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുക്കം പോലീസ് സബ് ഇന്‍സ്പെക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കോഴിക്കോട് നടത്തിയ സിറ്റിംഗില്‍ മുക്കം എസ് ഐ യെ കമ്മീഷന് വിളിച്ചു വരുത്തി അന്വേഷണ പുരോഗതി ആരാഞ്ഞു. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്ന മുറയ്ക്ക് കേസ് ഫയല്‍ എടുത്ത് വീണ്ടും അന്വേഷിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

മുക്കം സ്വദേശിനി എന്‍ കെ. അംബികാവതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2021 ജൂണ്‍ 12 ന് മുക്കം പോലീസ് ക്രൈം 486/21 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍വാസികള്‍ ഉള്‍പ്പെടെ 7 സാക്ഷികളെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പരാതിക്കാരിയുമായി വഴിത്തര്‍ക്കം നിലനില്‍ക്കുന്ന അയല്‍വാസിയും ഇതില്‍ ഉള്‍പ്പെടും. പ്രതികളെ കുറിച്ച് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്ന മുറയ്ക്ക് കേസ് റീ ഓപ്പണ്‍ ചെയ്ത് അന്വേഷണം തുടരും. പോലീസിന്റെ ഭാഗത്ത് നിന്ന് മനപൂര്‍വമായ വീഴ്ചയോ ഉദാസീനതയോ ഉണ്ടായിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍
നേരത്തെ സ്കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ യഥാസമയം ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു.
ആശുപത്രി സൂപ്രണ്ടിന്റെ ഉടമസ്ഥതതയിലുള്ള ആംബുലന്‍സുകളുടെ ചുമതലയും പരിപാലനവും സംബന്ധിച്ച് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി സൂപ്രണ്ട് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ വലിയ വിവാദമായ സംഭവമായിരുന്നു ഇത്. മനുഷ്യാവകാശ കമ്മീഷന് ഇടപെടാന്‍ കാരണം അതാണ്.
ജില്ലയിലുള്ള ആംബുലന്‍സുകളുടെ സുരക്ഷ പരിശോധിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വിശദീകരണം സമര്‍പ്പിക്കണം. രണ്ടു റിപ്പോര്‍ട്ടുകളും സെപ്റ്റംബര്‍ 30 ന് മുമ്പ് ക്യത്യമായി ലഭിച്ചിരിക്കണം. സെപ്റ്റംബര്‍ 30ന് കോഴിക്കോട് കളകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications