കൊവിഡ് ഭീതി; ശബരിമലയ്ക്കും ദേവസ്വം ബോർഡിനും ഇത് കഷ്ടകാലം
പത്തനംതിട്ട; പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ശബരിമല തീർത്ഥാടനം കഴിഞ്ഞ കുറച്ച് നാളുകളായി കടന്നു പോകുന്നത്. യുവതി പ്രവേശന വിധിയോടെ മണ്ഡലകാലം പ്രക്ഷുബ്ദമായിരുന്നു. സ്ത്രീപ്രവേശനത്തിനെ എതിർത്ത് സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയത് സാഹചര്യം കലുഷിതമാക്കി. ഒപ്പം ക്ഷേത്രത്തിന് കാണിക്ക നൽകരുതെന്ന പ്രചരണവും സംഘപരിവാർ സംഘടനകൾ നടത്തിയതോടെ ദേവസ്വം ബോർഡിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു.
അടുത്ത തീർത്ഥാടന കാലം പ്രതിസന്ധിയ്ക്ക് അയവ് വരുത്തും എന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും തുടർച്ചയായി വന്ന പ്രളയങ്ങൾ സാഹചര്യങ്ങൾ സ്ഥിതി വഷളാക്കി. ഏറ്റവും ഒടുവിലായി കൊവിഡ് കൂടി വന്നതോടെ തീർത്തും പരീക്ഷണമായി മാറിയിരിക്കുകയാണ് തീർത്ഥാടനം. ഇത്തണ വിഷുവിനും ഓണത്തിനും ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല.
Recommended Video
ഒടുവിൽ
ഏഴ്
മാസത്തെ
ഇടവേളയ്ക്ക്
ശേഷം
ഒക്ടോബർ
11
നാണ്
വീണ്ടും
ശബരിമല
തുറന്നത്.
കൊവിഡ്
മാനദണ്ഡം
പാലിച്ച്
250
തീർത്ഥാടകർക്കാണ്
ഒരു
ദിവസം
ദർശനാനുമതി.
കർശന
നിയന്ത്രണങ്ങളോടെയാണ്
ദർശനം
ഏർപ്പെടുത്തിയിരുക്കുന്നത്.
അതേസമയം
ദർശനത്തിനെതിത്ത
ഭക്തന്
കഴിഞ്ഞ
ദിവസം
കൊവിഡ്
സ്ഥിരീകരിച്ചതോടെ
കാര്യങ്ങൾ
വീണ്ടും
ആശങ്കയിലായിരിക്കുകയാണ്
അധികൃതർ.
തമിഴ്നാട്
സ്വദേശിക്കായിരുന്നു
രോഗം
സ്ഥിരീകരിച്ചത്.
ശബരിമല തീര്‍ത്ഥാടനം; ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഭക്തരും ദര്‍ശനത്തിന് എത്തുന്നില്ല
'കോൺഗ്രസ്-ആർജെഡി സഖ്യം ബിഹാർ തൂത്തുവാരും'; പ്രചരണത്തിന് എത്തുമെന്ന് സച്ചിൻ പൈലറ്റ്
'എന്റെ കൂടെ നിന്നയാൾ ട്രാപ് ചെയ്തതാണ്'; സജനയുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് സുശാന്ത് നിലമ്പൂർ
യുഡിഎഫിൽ അടിതുടങ്ങി! ഹസ്സന്റെ നീക്കത്തിൽ എതിർപ്പുമായി മുല്ലപ്പള്ളിയും... വെൽഫെയർ പാർട്ടി തുലാസ്സിൽ