നിലനിൽപ്പിനുവേണ്ടി പിണറായി വർഗീയത കളിക്കുന്നെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ട്രേറ്റ് ഉപരോധിച്ചു!
പത്തനംതിട്ട: പരാജയപ്പെടുന്ന ഭരണാധികാരിയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള അവസാന പിടിവള്ളിയായാണ് വര്‍ഗീയതയെ മുഖ്യമന്ത്രി പിണറായി പിണറായി വിജയന് ഏറ്റെടുത്തിരിക്കുന്നതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞു. പ്രളയാനന്തര ഭരണ സ്തംഭനാവസ്ഥ, വിശ്വാസികളോടുള്ള വഞ്ചന, ക്രമസമാധാന തകര്‍ച്ച എന്നിവക്കെതിരെ യുഡിഎഫ് നടത്തിയ കളക്ടേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായ്പ തട്ടിപ്പ് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനോട് പാർട്ടി വിശദീകരണം തേടാൻ തീരുമാനിച്ചു
ഭരണ വൈകല്യങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന കുല്‍ശ്രിത ശ്രമങ്ങള്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ പിണറായിക്ക് കനത്ത തിരിച്ചടിയാകുമെന്ന് ദേവരാജന്‍ പറഞ്ഞു. ഈ വി എം മെഷീനുകളോടുള്ള അവിശ്വാസം കൊണ്ടല്ല മറിച്ച് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സംശയങ്ങള്‍ക്ക് അതീതമാകണമെന്നതിനാലാണ് മുന്‍പും പ്രതിപക്ഷ പാര്‍ട്ടികള്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടതെന്ന് ഉപവാസം ഉത്ഘാടനം ചെയ്തു കൊണ്ട് ജീ ദേവരാജന്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തിന് വേട്ടെണ്ണാന്‍ മെഷീനില്‍ എളുപ്പമാണ് എന്ന കമ്മീഷന്റെ മറുപടി ഒട്ടും അംഗീകരിക്കാവുന്നതല്ല.

മഹാപ്രളയമുണ്ടായപ്പോള്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് അവഗ്യ വസ്തുക്കള്‍ക്ക് ഒരു രൂപ പോലും ചില വഴിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്ക് അടിയന്തിരമായി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാരിനായിട്ടില്ല. വി എസ്സിന്റെ ഭാര്യാ സഹോദരിക്ക് പോലും ഈ തുക ലഭ്യമാകാതിരുന്ന സംഭവവും ജി ദേവരാജന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവ് പൂര്‍ണ്ണമായും മുഖ്യമന്ത്രി വായിച്ച് നോക്കിയിരുന്നെങ്കില്‍ ഇത്തരത്തില്‍ അവിടെ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കില്ലായിരുന്നുവെന്നും ജീ ദേവരാജന്‍ പറഞ്ഞു.
യോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് വിക്ടര്‍ ടി തോമസ് അധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ്, യുഡിഎഫ് കണ്‍വീനര്‍ പന്തളം സുധാകരന്, മുന്‍ എം എല്‍ എ മാരായ അഡ്വ കെ ശിവദാസന്‍ നായര്‍, ജോസഫ് എം പുതുശ്ശേരി, മാലേത്ത് സരളാദേവി നേതാക്കന്മാരായ പി മോഹന്‍രാജ്, അഡ്വ പഴകുളം മധു, ജോര്‍ജ് വര്‍ഗീസ്, റ്റി എം ഹമീദ്,സനോജ് മേമന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവി, മണ്ണടി വിഷ്ണു, ശ്രീകോമളന്‍, എ ഷംസുദീന്‍, കെ ജയവര് മമ, പി ജി പ്രസന്നകുമാര്‍, പ്രൊഫ സതീഷ് കൊച്ചു പറമ്പില്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അഡ്വ എ സുരേഷ് കുമാര്‍, സാമുവേല്കിഴക്കുപുറം, അനില്‍ തോമസ്, തോപ്പില്‍ ഗോപകുമാര്‍, കാട്ടൂര്‍ അബ്ദുല്‍ സലാം, വി ആര് സോജി, റിങ്കു ചെറിയാന്, വൈയാകൂബ്, ജോണ്സന് വിളവിനാല്‍, ജി രഘുനാഥ്, എന്‍ എം രാജു, മുന്‍സിപ്പല്‍ ചെയര്മാന്മാരായ ഗീതാ സുരേഷ്, ചെറിയാന് പോളച്ചിറയ്ക്കല്‍, കുഞ്ഞുഞ്ഞമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
-
ഇനിയുമെത്ര പിളരും ലയിക്കുമീ കേരള കോൺഗ്രസ്... പിളർന്നും പുണർന്നും വളർന്നും -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications