തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദാരുണാന്ത്യം, മരം വീണ് തിരുവനന്തപുരത്ത് സ്ഥാനാർത്ഥി മരിച്ചു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ദാരുണ സംഭവം. തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി മരം വീണ് മരിച്ചു. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ഗിരിജ കുമാരിയാണ് മരിച്ചത്. ഗിരിജ കുമാരി കോണ്‍ഗ്രസ് നേതാവാണ്.
തിരിച്ചടികൾക്കിടെ കോൺഗ്രസ് മുന്നേറ്റം, ബിജെപിയെ തോൽപ്പിച്ച് ആറിടത്ത് കോൺഗ്രസിന് വിജയം
രാവിലെ 11.30തോട് കൂടിയാണ് ദാരുണമായ സംഭവം നടന്നത്. ഗിരിജാ കുമാരി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകള്‍ തോറും കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. പ്രചാരണത്തിനിടെ ഇടവഴിയിലൂടെ നടന്ന് പോകുന്നതിനിടെയാണ് അപകടം നടന്നത്.
തൊട്ടടുത്തുളള പറമ്പില്‍ മുറിച്ച് നീക്കിക്കൊണ്ടിരിക്കുകയായിരുന്ന മരം തെന്നി ഇടവഴിയിലൂടെ നടന്ന് പോയിക്കൊണ്ടിരുന്ന ഗിരിജാ കുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു എന്നാണ് വിവരം. തലയ്ക്കാണ് അപകടത്തില്‍ ഗുരുതരമായ പരിക്ക് പറ്റിയത്. ഗിരിജയെ ഉടനെ തന്നെ പാറശാലയിലുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷപ്പെടുത്താനിയില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. കാരോട് പഞ്ചായത്തിലെ സിഡിഎസ് അംഗമായിരുന്നു ഗിരിജ കുമാരി.
'അന്യോന്യം കൊത്തിയാട്ടുന്ന ശീലം തിരുത്താതെ ഇടതുപക്ഷത്തിന് ഭാവിയില്ല', ബീഹാർ ഫലത്തിൽ ഡോ. ആസാദ്
മതരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ മുൻനിരപ്പോരാളി ഇടതുപക്ഷം, ബീഹാറിലെ പാഠമെന്ന് അശോകൻ ചരുവിൽ
'ഇത് തുടക്കം മാത്രം, സംഘപരിവാറിനെ പ്രതിരോധിക്കാനാവുക ഇടതുപക്ഷത്തിന്': വികെ സനോജ്