സിഎഎ സമരക്കാരെ കോടതി ശിക്ഷിച്ചു; മുഖ്യമന്ത്രി പറഞത് ജലരേഖയായി, തടവും പിഴയും 10 പേര്‍ക്ക്
തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധിച്ച കേസില്‍ പത്ത് പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി തടവും പിഴയും വിധിച്ചത്. പിവി സജീവ് കുമാര്‍, പിഎ കുട്ടപ്പന്, വിപിന്‍ദാസ്, ഗഫൂര്‍ അഴീക്കോട്, ഇസ്മാഈല്‍, സലാം, മന്‍സൂര്‍, ജലീല്‍ മാള, മജീദ് പുത്തന്‍ചിറ, മനാഫ് കരൂപ്പടന്ന തുടങ്ങിയര്‍ക്ക് 300 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് വിധിച്ചത്. കൊടുങ്ങല്ലൂര്‍ വടക്കേനടയില്‍ 2019 ഡിസംബര്‍ 17ന് പ്രതിഷേധ പ്രകടനം നടത്തി എന്നാണ് കേസ്.

ഏഴ് കേസുകളാണ് തങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും ഇതില്‍ നാല് കേസിലും ശിക്ഷിച്ചുവെന്നും ബാക്കി കേസുകളില്‍ വിധി വരാനുണ്ടെന്നും സമരക്കാര്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു. പല പ്രതിഷേധങ്ങള്‍ക്കും ഇടതുപക്ഷ സംഘടനകള്‍ നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി എന്ന് ശിക്ഷിക്കപ്പെട്ടവര്‍ പറയുന്നു.
സിഎഎ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്. ഈ രണ്ടു ജില്ലകളിലും ഒരു കേസ് പോലും ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്ന് ജൂണ്‍ അവസാനത്തില്‍ മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചിരുന്നു. 835 കേസുകളാണ് സിഎഎ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. പിന്‍വലിച്ചത് 34 എണ്ണം മാത്രം. ഇതില്‍ 28 കേസുകളും കണ്ണൂര്‍ ജില്ലയിലാണ്. ആറ് കേസുകള്‍ എറണാകുളം ജില്ലയിലും. മഞ്ഞളാംകുഴി അലി എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ മറുപടി നല്‍കിയത്.
2019ലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി സമരം നടന്നിരുന്നു. കേരളത്തില്‍ പല സമരങ്ങള്‍ക്കും യുഡിഎഫും എല്‍ഡിഎഫും നേതൃത്വം നല്കി. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായി നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സിഎഎ സമരം കേരളത്തില്‍ സമാധാനപരമായിരുന്നു. ക്ലബ്ബുകളും മഹല്ലുകളും പൊതുജന കൂട്ടായ്മകളും രാഷ്ട്രീയ പാര്‍ട്ടികളും വരെ സിഎഎ വിരുദ്ധ സമരം നടത്തിയിരുന്നു. എല്ലാവര്‍ക്കെതിരെയും ഇപ്പോഴും കേസുണ്ട്. 8000ത്തോളം പേരാണ് സിഎഎ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications