മദ്യം വാങ്ങിയ പണത്തെച്ചൊല്ലി തർക്കം: വയനാട്ടിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപ്പെടുത്തി, പ്രതി പിടിയിൽ
കൽപ്പറ്റ:
മദ്യവാങ്ങിയ
പണം
സംബന്ധിച്ചുണ്ടായ
തർക്കത്തിനിടെ
മധ്യവയസ്കനെ
തലയ്ക്കടിച്ച്
കൊലപ്പെടുത്തിയ
കേസിലെ
പ്രതി
അറസ്റ്റിലായി.
വയനാട്
ജില്ലയിലെ
മാനന്തവാടിക്കടുത്ത
മക്കിയാട്
വെള്ളിയാഴ്ച
രാത്രിയാണ്
സംഭവം.
എടത്തറ
കോളനിയിലെ
താമസക്കാരനായ
വെള്ളനെയാണ്
തലയ്ക്കടിച്ച്
കൊലപ്പെടുത്തിയിട്ടുള്ളത്.
പ്രതി
മക്കിയാട്
ഞാറലോട്
സ്വദേശിയായ
തടത്തിൽ
കൊച്ച്
എന്ന
വർഗ്ഗീസ്(52)നെയാണ്
ഇതോടെ
അറസ്റ്റ്
ചെയ്തിട്ടുള്ളത്.
മദ്യം
വാങ്ങിയത്
സംബന്ധിച്ച്
ഇരുവരും
തമ്മിലുണ്ടായ
തർക്കങ്ങളാണ്
വാക്കേറ്റത്തിലേക്കും
കൊലപാതകത്തിലേക്കും
നയിച്ചിട്ടുള്ളത്.
പാക് ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; ഹൈക്കമിഷനിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി
എടത്തറ കോളനിയിലെ വെള്ളൻ എന്നയാളുടെ വീട്ടിൽ വെച്ചാണ് വാക്കേറ്റവും കൊലപാതകും ഉണ്ടായത്. വാക്കേറ്റത്തിനിടെ ചുറ്റിക ഉപയോഗിച്ച് വർഗ്ഗീസ് വെള്ളന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയിൽ ഗുരുതരമായി പരിക്കേറ്റ വെള്ളൻ സംഭവസ്ഥലത്ത് വെച്ച് തന്നെ ബോധമറ്റ് വീഴുകയായിരുന്നു. ഉടൻ തന്നെ വയനാട് ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹം രാത്രിയോടെയാണ് മരിച്ചത്.
സംഭവത്തിൽ അറസ്റ്റിലായ വർഗ്ഗീസിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പട്ടിക ജാതി- പട്ടിക വർഗ്ഗ അതിക്രമ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് തന്നെ പ്രതിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. മാനന്തവാടി ഡിവൈഎസ്പി എപി ചന്ദ്രൻ, വെള്ളമുണ്ട സിഐ, എൻഎ സന്തോഷ്, തൊണ്ടർനാട് എസ്ഐ എയു ജയപ്രകാശ്, എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.