ഈ വജ്രത്തിന്റെ വില 'വെറും 37 കോടി': അപൂർവ്വയിനം എനിഗ്മ ദുബൈയില്‍, ഇനി ലേലത്തിലേക്ക്
ദുബായ്: 555 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ട് ആദ്യമായി യുഎഇയില്‍ പ്രദർശനത്തിന് വെച്ചു. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലുതാണ് ഇത്. ഉൽക്കാശിലയോ ഛിന്നഗ്രഹമോ ഭൂമിയിൽ പതിച്ചതിനെ തുടർന്നുണ്ടായ വജ്രമാണ് ഇതെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. ഏറ്റവും വലിയ കട്ട് ഡയമണ്ട് വിൽപ്പനയ്‌ക്ക് മുന്നോടിയായി തിങ്കളാഴ്ച പെതുജനങ്ങള്‍ക്കായി പ്രദർശിപ്പിക്കുകയായിരുന്നു.
ഇതാദ്യമായാണ് പൊതുജനങ്ങള്‍ക്ക് ഈ വജ്രം നേരിട്ട് കാണാന്‍ സാധിക്കുന്നത്. ഏകദേശം അഞ്ച് ദശലക്ഷം ഡോളറാണ് ഈ അപൂർവ്വയിനം വജ്രത്തിന്റെ വിലയായി കണക്കാക്കുന്നത്. എനിഗ്മ എന്ന് പേരിട്ടിരിക്കുന്ന കാർബനാഡോ വജ്രം യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിലാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്.

2.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഒരു ഉൽക്കാശിലയോ ഛിന്നഗ്രഹമോ ഭൂമിയിൽ പതിച്ചപ്പോഴാണ് ഈ വജ്രം രൂപപ്പെട്ടെതെന്നാണ് കരുതുന്നതെന്നാണ് സോത്ത്ബിയുടെ ലേല ഹൗസ് ജ്വല്ലറി സ്പെഷ്യലിസ്റ്റ് സോഫി സ്റ്റീവൻസ് പറയുന്നതെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. "ഇത്രയും വലിപ്പമുള്ള പ്രകൃതിദത്തമായ കറുത്ത വജ്രം ലഭിക്കുന്നത് വളരെ അപൂർവമായ ഒരു സംഭവമാണ്. അതിന്റെ ഉത്ഭവം നിഗൂഢതയാല്‍ മൂടപ്പെട്ടിരിക്കുകയാണ്. ഒന്നുകിൽ ഉൽക്കാപതനത്തിൽ നിന്നോ അല്ലെങ്കിൽ ഭൂമിയുമായി ഛിന്നഗ്രഹത്തിൽ നിന്നോ സൃഷ്ടിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു." സോത്ത്ബി ഒരു പ്രസ്താവനയിൽ പറഞ്ഞു.
രമ്യയെ ചേർത്ത് നിർത്തി മഞ്ജു വാര്യർ മുതല്‍ ആന്റണി പെരുമ്പാവൂർ വരെ: വൈറല്‍ ചിത്രങ്ങള്‍

മുറിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പദാർത്ഥങ്ങളിലൊന്നായ 555.55 കാരറ്റ് വജ്രമാണ് ഇത്. കഴിഞ്ഞ 20 വർഷമായി ഈ വജ്രം പുറം ലോകത്തെ കാണിക്കാന്‍ ഉടമ തയ്യാറായിരുന്നില്ല. അതോടൊപ്പം തന്നെ യഥാർത്ഥ ഉടമയുടെ പേര് വിവരങ്ങളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നിരവധി വിദഗ്ധർ ചേർന്നാണ് ഈ വജ്രത്തെ 55 'മുഖമുള്ള' ആഭരണമാക്കി മാറ്റിയത്. ഈന്തപ്പനയുടെ ആകൃതിയിലുള്ള ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് വജ്രത്തിന്റെ രൂപം തയ്യാറാക്കിയിരിക്കുന്നത്. അറബി സഖ്യകളിലെ അഞ്ചുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ദുബായിൽ പ്രദർശിപ്പിച്ചതിന് ശേഷം ഫെബ്രുവരി 3 ന് ഏഴ് ദിവസത്തെ ഓൺലൈൻ ലേലം ആരംഭിക്കുന്നതിന് മുമ്പ് എനിഗ്മ ലോസ് ഏഞ്ചൽസിലേക്കും ലണ്ടനിലേക്കും കൊണ്ടുപോകും.

താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വ്യത്യസ്തമായ വജ്രമാണ് ഇതെന്നായിരുന്നു ഏറ്റവും വലിയ കട്ട് ഡയമണ്ടിന്റെ ഉടമ എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ സ്റ്റീവൻസ് പറഞ്ഞു. സാധാരണായി കറുത്ത വജ്രങ്ങള്‍ വിപണിയില്‍ എത്തുന്ന വളരെ കുറവാണ്. അതുകൊണ്ട് തന്നെ എനിഗ്മ ലേലത്തിന് എത്തുന്നത് കൌതുകരമായ ഒരു കാര്യമാണ്. നിലവില്‍ കറുത്ത വജ്രങ്ങളുടെ ഡിമാന്‍ഡ് എന്താണെന്ന് മനസ്സിലാക്കാന്‍ നമുക്ക് ഈ ലേലത്തിലൂടെ കഴിയും. അവസാനമായി 2001 ലാണ് ഒരു കറുത്ത വജ്രം ലേലത്തിലൂടെ വിറ്റ് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വജ്ര ലേലത്തിന് ക്രിപ്റ്റോ കറന്‍സി അനുവദിനീയമാണെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. 'ലേലത്തില്‍ "വജ്രത്തിന് ഞങ്ങൾ ക്രിപ്‌റ്റോകറൻസി സ്വീകരിക്കുന്നു, മറ്റ് പ്രധാന കല്ലുകൾക്കും ഈ ആനുകൂല്യമുണ്ട്,"- അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രണ്ടാം തവണയാണ് രത്നങ്ങളുടെ ലേലത്തിനുള്ള ക്രിപ്‌റ്റോകറൻസി ബിഡ്‌സ് സോത്ത്ബി സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം ഹോങ്കോങ്ങിൽ നടന്ന ലേലത്തില്‍ കീ 10138 ഡയമണ്ട് 12.3 ദശലക്ഷം ഡോളറിനായിരുന്നു വിറ്റത്. ക്രിപ്‌റ്റോ കറൻസിയിലൂടെയായിരുന്നു അന്ന് ഇടപാട് നടന്നത്.

ക്രിപ്റ്റോ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിലൂടെ യുവതലമുറയെ ലേലത്തിലേക്ക് ആകർഷിക്കാന് കഴിയുമെന്ന് സോത്ത്ബിയുടെ ഏഷ്യയിലെ ജ്വല്ലറിയുടെ ഡെപ്യൂട്ടി ചെയർമാൻ വെൻഹാവോ യു നേരത്തെ വ്യക്തമാക്കിയിരുന്നത്. "ഞങ്ങളുടെ ആഡംബര വിൽപ്പനയിൽ ഈ നൂതന പേയ്‌മെന്റ് ഓപ്ഷൻ അവതരിപ്പിക്കുന്നതിലൂടെ, ഞങ്ങൾ പുതിയ സാധ്യതകൾ തുറക്കുകയും ഒരു പുതിയ ക്ലയന്റിലേക്ക് ഞങ്ങളുടെ വിപണി വികസിപ്പിക്കുകയും ചെയ്യുന്നു. അവരിൽ പലരും ഡിജിറ്റലി വിദഗ്ദ്ധരായ തലമുറയിൽ നിന്നുള്ളവരാണ്," അദ്ദേഹം പറഞ്ഞു.
-
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം? -
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട് -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
ദുബായിൽ കുതിച്ചുയർന്ന് സ്വർണവില; ചാഞ്ചാട്ടം അവസാനിച്ചു, 24 കാരറ്റ് ഗ്രാമിന് വില എത്ര? ഭാവി സാധ്യതകൾ -
കുടുങ്ങിയത് ഖത്തറും സൗദി അറേബ്യയും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില












Click it and Unblock the Notifications