ജനാദ്രിയ ഫെസ്റ്റിവല്‍: ഉദ്ഘാടകയായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ചൊവ്വാഴ്ചയെത്തും
ജിദ്ദ: സൗദി ദേശീയ പൈതൃക സാംസ്കാരികോത്സവമായ ജനാദ്രിയ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ചൊവ്വാഴ്ച സൗദിയിലെത്തും. ഉദ്ഘാടന ദിനമായ ഫെബ്രുവരി ഏഴിനും പിറ്റേദിവസവും മന്ത്രി സൗദിയില്‍ തങ്ങും. ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ ഇന്ത്യന്‍ പ്രതിനിധി സംഘം ഞായറാഴ്ച സൗദിയിലെത്തി. സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. രാവിലെ നാഷണല്‍ ഗാര്‍ഡില്‍ സന്ദര്‍ശിച്ച മന്ത്രി വി.കെ സിംഗ് സൗദി നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അയ്യാഫുമായി കൂടിക്കാഴ്ച നടത്തി. ജനാദ്രിയയിലെ ഇന്ത്യന്‍ പവലിയനും അദ്ദേഹം സന്ദര്‍ശിച്ചു.
ഷാര്‍ജ അഗ്നിശമന സേനയില്‍ ഇനി മുതല്‍ വനിതകളും; അറബ് മേഖലയില്‍ ഇതാദ്യം
സൗദിയുമായുള്ള ഇന്ത്യയുടെ ശക്തമായ ബന്ധത്തെ വളരെ താല്പര്യപൂര്വമാണ് ഇന്ത്യ നോക്കിക്കാണുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വി.കെ സിംഗ് പറഞ്ഞു.
ഏഴിന് ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ ഇത്തവണ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അവസരം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും അറബ് ലോകത്തിന് പരിചയപ്പെടുത്താനുളള അവസരം കൂടിയായാണ് ജനാദിരിയ ഉത്സവത്തെ ഇന്ത്യ കാണുന്നത്.

1985 മുതല്‍ സൗദി നാഷനല്‍ ഗാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന സാംസ്കാരികോത്സവത്തിന്റെ മുപ്പത്തി രണ്ടാം പതിപ്പാണ് ഇത്തവണ നടക്കുക. റിയാദില്‍ നിന്ന് 42 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള ജനാദ്രിയയയില് ആരംഭിക്കുന്ന സാംസ്ക്കാരിക മഹോത്സവത്തില്‍ ഇന്ത്യയില്‍ നിന്നു വിവിധ കലാകാരന്മാരും പങ്കെടുക്കും. രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും കലയും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്ന വിവിധ പരിപാടികള്‍ കാലാകാരന്മാര് അവതരിപ്പിക്കും. അതോടൊപ്പം ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ നേര്‍ക്കാഴ്ചകളും ഫെസ്റ്റിവലില്‍ ഒരുക്കും.
ജനാദ്രിയ വില്ലേജിലെ വിശാലമായ ഇന്ത്യന്‍ പവിലിയനില്‍ കലാ-കായിക-വിനോദ പരിപാടികള്‍, സെമിനാര്‍, വ്യവസായവാണിജ്യ വിനിമയം എന്നിവയും നടക്കും. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ ബിസിനസ് സംരംഭകരുടെ സാന്നിധ്യവും പവിലിയനില്‍ ഉണ്ടാകും. 18 ദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തില്‍ സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാതിനിധ്യവും ഉണ്ടാവും. കേരളത്തിന്റെ പൈത്യകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി, രാജസ്ഥാനി, കഥക് തുടങ്ങി വിവിധ കലാരൂപങ്ങളും അവതരിപ്പിക്കും. അതോടൊപ്പം ഗള്‍ഫ് നാടുകളില്‍ പ്രിയങ്കരമായ ഇന്ത്യ സിനിമകളുടെയ പ്രദര്‍ശനവും ഒരുക്കും.
-
'ദിലീപേട്ടൻ ആ നടന്റെ പേരിൽ എന്നെ കുറേ കളിയാക്കി, മഞ്ജു ചേച്ചിയും അവിടെ ഉണ്ടായിരുന്നു'; കാവ്യ മാധവൻ പറഞ്ഞത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി












Click it and Unblock the Notifications