ഒടിപികളുടെ കഥ മാറും, ക്രെഡിറ്റ് കാർഡുകൾ ഇനി ചിലവേറും; ഡിസംബർ 1 മുതൽ അറിയേണ്ട മാറ്റങ്ങൾ ഇവയൊക്കെ
മുംബൈ: പുതുവർഷത്തിലേക്ക് കടക്കാൻ ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. ഈ വർഷത്തെ അവസാന മാസമായ ഡിസംബർ എത്താറായി. എന്നാൽ മറ്റ് മാസങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി ഡിസംബർ മാസത്തിൽ ഒട്ടേറെ മാറ്റങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്. ടെലികോം നിയമങ്ങളിലും, ക്രെഡിറ്റ് കാർഡ് നിയന്ത്രണങ്ങൾ പോലെയുള്ള ബാങ്കിങ് കാര്യങ്ങളിലും വരെ ഈ മാറ്റങ്ങൾ വരുന്നുണ്ട് എന്നതാണ് പ്രധാന വിഷയം.
ഇതിൽ പലതും നിങ്ങളെ നിത്യജീവിതത്തെ പോലും വലിയ രീതിയിൽ ബാധിക്കുന്നതാണ് എന്നത് മറക്കരുത്. നിങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ താളംതെറ്റിക്കാൻ കെൽപ്പുള്ള നിയന്ത്രണങ്ങൾ മുതൽ നിരന്തര വാർത്തയെ സൈബർ തട്ടിപ്പ് തടയാൻ ലക്ഷ്യമിട്ടുള്ള നിർണായക നീക്കം വരെയുണ്ട് വരാനിരിക്കുന്ന മാറ്റങ്ങളിൽ എന്നത് വിസ്‌മരിക്കരുത്. എന്തൊക്കെയാണ് ഡിസംബർ ഒന്ന് മുതൽ നടപ്പിലാവുന്ന മാറ്റങ്ങൾ എന്ന് നോക്കാം.

പുതിയ ടെലികോം നിയമം
നിലവിൽ രാജ്യത്ത് വർധിച്ചുവരുന്ന ഒരു കുറ്റകൃത്യമാണ് സൈബർ തട്ടിപ്പുകൾ. ഇവയ്ക്ക് ഒരു പരിധിവരെ തടയിടാനുള്ള നീക്കങ്ങൾ ട്രായി ഏറെനാളായി അണിയറയിൽ ഒരുക്കുകയായിരുന്നു. ഇപ്പോഴിതാ വരുന്ന ഡിസംബർ ഒന്ന് മുതൽ ഇത് സംബന്ധിച്ച പുതിയ നിയമം രാജ്യത്ത് നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്‌പാമിനെയും ഫിഷിംഗിനെയും പ്രതിരോധിക്കാൻ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വാണിജ്യ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കും. ഒടിപി ഉൾപ്പെടെയുള്ള വളരെ സെൻസിറ്റീവ് വിവരങ്ങളും ഉൾപ്പെടുന്ന ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തെ ഒക്ടോബർ 31 വരെയായിരുന്നു ഈ നിയന്ത്രണം നടപ്പാക്കാനുള്ള സമയപരിധിയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ടെലികോം കമ്പനികളുടെ ആവശ്യ പ്രകാരം നവംബർ 30 വരെ നീട്ടുകയായിരുന്നു. ഇനി മുതൽ ഒടിപി വൈകുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ട്രായ് ഇത് തള്ളിയിരുന്നു.
ക്രെഡിറ്റ് കാർഡ് നിയമങ്ങളിലെ മാറ്റം
ക്രെഡിറ്റ് കാർഡ് ഫീസുകളിലും റിവാർഡ് ഘടനകളിലും ബാങ്കുകൾ കൊണ്ടുവരുന്ന മാറ്റമാണ് മറ്റൊരു പ്രധാന വിഷയം. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഗെയിമിംഗുമായി ബന്ധപ്പെട്ട ഇടപാടുകളിൽ എസ്ബിഐ റിവാർഡ് പോയിന്റുകൾ നിർത്തും. ആക്‌സിസ് ബാങ്ക് പോലുള്ള മറ്റ് പ്രധാന ബാങ്കുകൾ റിവാർഡ് റിഡീംഷനുകൾക്ക് ഫീസ് ചുമത്തും.
എൽപിജി സിലിണ്ടർ വില പരിഷ്‌കരണം
എണ്ണ കമ്പനികൾ എൽപിജി സിലിണ്ടർ വിലയിലെ പ്രതിമാസ പരിഷ്‌കരണങ്ങളുടെ ഭാഗമായി ആഭ്യന്തര നിരക്കുകളിൽ മാറ്റം വരുത്തിയേക്കാം. ഇത് പലപ്പോഴും അന്താരാഷ്‌ട്ര വിപണി പ്രവണതകളെയും നയങ്ങളെയും ആശ്രയിച്ചിരിക്കും. എന്നാൽ വലിയ ഉയർച്ച ഉണ്ടായാൽ ഗാർഹിക ബജറ്റുകളെ സാരമായി തന്നെ ഇത് ബാധിക്കാനിടയുണ്ട്.
ആരോഗ്യ മേഖലയിൽ കൂടുതൽ സുതാര്യത
ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും ചെലവ് കണക്കാക്കുന്നതിനായി അടിസ്ഥാന രീതി സ്വീകരിക്കും. രോഗികൾക്ക് ആരോഗ്യ സംരക്ഷണ ചെലവുകൾ കൂടുതൽ ഫലപ്രദമായി താരതമ്യം ചെയ്യാൻ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. ആരോഗ്യ പരിചരണ രംഗത്തെ സാമ്പത്തിക അനിശ്ചിതത്വം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കും.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications