Get Updates
Get notified of breaking news, exclusive insights, and must-see stories!

150 രൂപ കൂലിക്ക് പണിയെടുക്കാൻ കേരളത്തിലെത്തി; 13 വർഷം കൊണ്ട് ഈ 'ബംഗാളി പയ്യൻ' കോടീശ്വരനായി..!

പൊതുവെ കേരളത്തിൽ കാർഷിക വൃത്തിയോടുള്ള താൽപര്യം വളരെയധികം കുറഞ്ഞു വരികയാണ്. വിദ്യാഭ്യാസ കണക്കുകളിലും, മറ്റ് മേഖലകളിലെ പുരോഗതിയിലും മുന്നിൽ നിൽക്കുന്ന മലയാളിക്ക് വൈറ്റ് കോളർ ജോലികളോട് തന്നെയാണ് പ്രിയം. എന്നാൽ കേരളത്തിലെ ചെറുപ്പക്കാർ കൃഷിയോട് മുഖം തിരിച്ചെങ്കിലും അന്യനാടുകളിൽ അതല്ല സ്ഥിതി.

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ വലിയൊരു ഭാഗം യുവാക്കളും കൃഷിയെ ആശ്രയിച്ചു തന്നെയാണ് കഴിയുന്നത്. കേരളത്തിൽ വന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ അധികമായി കൃഷിയിലൂടെ ഉപജീവന മാർഗം കണ്ടെത്തുകയും, ലാഭം ഉണ്ടാക്കിയെടുക്കുകയും ചെയ്‌ത ഒരു ബംഗാൾ സ്വദേശിയുടെ കഥ കേട്ടാൽ നിങ്ങൾ ഞെട്ടുമെന്ന് തീർച്ച.

bananafarm

പശ്ചിമ ബംഗാളിലെ ഗോകുൽചാക് സ്വദേശിയായ മിലൻ ഷേഖ് പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് കൂട്ടുകാരനെ കാണാനെത്തിയതായിരുന്നു കേരളത്തിൽ. ആകെ അറിയാവുന്ന തൊഴിൽ കൃഷിപ്പണിയായിരുന്നു. അതിൽ നിന്നാണ് തുടക്കം.

ഇന്ന് 28 വയസിൽ എത്തി നിൽകുമ്പോൾ മിലൻ ഷേഖിന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലായി 50 ഏക്കറോളം ഭൂമിയിൽ കൃഷിയുണ്ട്( ഭൂമി പാട്ടത്തിന് എടുത്താണ് കൃഷി). വാഴ, മരച്ചീനി എന്നിവയാണ് മുഖ്യമായും ഇവിടെ കൃഷി ചെയ്യുന്നത്. ഇടവിളയായി പച്ചക്കറിയും പരീക്ഷിക്കുന്നുണ്ട്. വിളവുകളിൽ ഏറെയും വിദേശത്തേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. മലയാളികൾ ഉൾപ്പെടെ 25ലേറെ ആളുകൾ ഇവിടെ ജോലി ചെയ്യുന്നു.

സ്വന്തം വീട്ടുകാരെ പോലും അറിയിക്കാതെയാണ് 2010ൽ മിലൻ എറണാകുളത്തേക്ക് വണ്ടി കയറിയത്. നെടുമ്പാശ്ശേരിയിൽ കൃഷിപ്പണി നോക്കുന്ന ആത്മസുഹൃത്തായ ബാബുവിനെ കാണുകയായിരുന്നു വരവിന്റെ ലക്ഷ്യം. ബാബു നൽകിയ പണം കൊണ്ടായിരുന്നു പിന്നീടുള്ള യാത്ര. ഒരുപാട് ഇടങ്ങളിൽ ജോലി അന്വേഷിച്ച് അലഞ്ഞെങ്കിലും പ്രായം അറിഞ്ഞപ്പോൾ എല്ലാവരും കൈയ്യൊഴിഞ്ഞു.

ഒടുവിൽ ആലുവയിലെ ഒരു കർഷകനാണ് രക്ഷകനായത്. 150 രൂപ ദിവസക്കൂലിക്കായിരുന്നു അന്ന് ജോലി ചെയ്‌തത്‌. പിന്നീട ഒരുവർഷം കഴിഞ്ഞ് മറ്റൊരിടത്തേക്കുമാറി. അപ്പോഴേക്കും കേരളത്തിലെ കൃഷിരീതി മിലൻ സ്വായത്തമാക്കി കഴിഞ്ഞിരുന്നു. മലയാള ഭാഷയും ഇക്കാലം കൊണ്ട് മിടുക്കൻ പഠിച്ചെടുത്തു. നന്നായി സംസാരിക്കാനും അറിയാം.

തന്റെ ആകെയുള്ള സമ്പാദ്യമായ 15,000 രൂപയും ഉമ്മയുടെ സ്വർണം പണയം വെച്ച് സംഘടിപ്പിച്ച പണവും ഉപയോഗിച്ച് 2019ലാണ് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കാൻ തുടങ്ങിയത്. വാഴയും കപ്പയും നൂറുമേനി വിളഞ്ഞതോടെ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. ഇപ്പോൾ നെടുമ്പാശ്ശേരി, ദേശം, ശ്രീമൂലനഗരം, ചെങ്ങമനാട്, ദേവഗിരി എന്നിവിടങ്ങളിലായി 50 ഏക്കറിലാണിപ്പോൾ കൃഷി. ഒരുകോടിക്ക് മുകളിലാണ് പ്രതിവർഷ വിറ്റുവരവ്. അതിൽ പകുതിയും കൃഷിക്കായി തന്നെ ചെലവഴിക്കും.

സ്വന്തമായി വീടുവെച്ച് കേരളത്തിൽ തന്നെ കഴിയാനാണ് മിലൻ ഷേഖിന്റെ ആഗ്രഹം. രാവിലെ മുതൽ വൈകീട്ട് വരെ കൃഷിയിടങ്ങളിൽ ഒരു നാഥനെ പോലെ എന്തിനും മിലൻ ഉണ്ടാവും. വൈകാതെ കാർഷിക വിളകൾ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനി തുടങ്ങുകയാണ് മിലന്റെ ലക്ഷ്യം. കുടുംബവും വർഷത്തിൽ ഒരിക്കൽ കേരളത്തിൽ എത്താറുണ്ട്. എല്ലാം ഒന്നുകൂടി പച്ചപിടിച്ച ശേഷം മാത്രം വിവാഹമെന്നാണ് മിലൻ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+