പസഫിക്കിന്റെ അടിത്തട്ടില്‍ പറക്കുംതളികയുടെ അവശിഷ്ടങ്ങള്‍; ആരും ഉപയോഗിക്കാത്ത ലോഹം, ഞെട്ടിക്കും!!
ലണ്ടന്‍: അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനായി ഇറങ്ങി തിരിച്ച് ഹാര്‍വാര്‍ഡ് പ്രൊഫസര്‍ ആവി ലോബ്. അദ്ദേഹത്തിന്റെ പര്യവേഷണം ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അന്യഗ്രജീവികള്‍ ഉണ്ടെന്നതിന്റെ നിര്‍ണായക തെളിവുകള്‍ പസഫിക് മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് ലഭിച്ചിരിക്കുകയാണ്.
ഒരു അജ്ഞാതമായ ഉല്ക്കയും, അതില്‍ നിന്നുള്ള അവശിഷ്ടങ്ങളും പറക്കുംതളികയിലേക്കും, അന്യഗ്രഹജീവികളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.കൂടുതല്‍ പരിശോധനകള്‍ക്കായി ഇവ അതിസാങ്കേതികമായ ലാബുകളിലേക്ക് മാറ്റും. അധികമൊന്നും കാണാത്ത തരത്തിലുള്ള ലോഹങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.അവി ലോബ് പറയുന്നത് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഉണ്ടെന്നാണ്. അക്കാര്യത്തില്‍ സംശയങ്ങളൊന്നും വേണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

സൗരയൂഥത്തില്‍ ആദ്യമായി എത്തിയ ഔമൗമ എന്ന ബഹിരാകാശ പേടകത്തെ കുറിച്ചും ലോബ നിര്‍ണായകമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത്യാധുനിക സംവിധാനങ്ങളുമായി അന്യഗ്രഹജീവികള്‍ സൗരയൂഥത്തെ അറിയാന്‍ വേണ്ടി അയച്ച പേടകമാണിത്െന്ന് ലോബ് അവകാശപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അന്യഗ്രഹജീവികളെ കുറിച്ചും, പറക്കുംതളികകളെ കുറിച്ചും ലോബ് പഠനം ശക്തമാക്കിയത്.ഇത് സമുദ്രത്തിന്റെ അടിയിലേക്ക് വരെ എത്തുകയായിരുന്നു.
അന്യഗ്രഹജീവികളുണ്ടെന്ന് ഉറപ്പാക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചതെന്നാണ് ലോബ് അവകാശപ്പെടുന്നത്.1.5 മില്യണ്‍ ചെലവ് വരുന്നതായിരുന്നു ഈ സമുദ്ര പര്യവേഷണം. ഒരു അജ്ഞാത ഉല്‍ക്കാ ശകലങ്ങള്‍ തേടിയുള്ളതായിരുന്നു ഈ യാത്ര. 2014ല്‍ പാപ്പുവ ന്യൂ ഗിനിയ തീരത്താണ് ഈ ഉല്‍ക്ക പതിച്ചത്. ഇത് അന്യഗ്രഹജീവികളില്‍ നിന്ന് വന്നതാണെന്ന് ലോബ് വിശ്വസിക്കുന്നു. ഇതോടെ തുടര്‍ന്നാണ് പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പര്യവേഷണവുമായി അദ്ദേഹം എത്തിയത്.
ഉല്‍ക്കയുടെ തെളിവുകള്‍ ഇവിടെയുണ്ടെന്ന് ലോബ് പറയുന്നു. 50 ചെറു കഷ്ണങ്ങള്‍ പര്യവേഷണത്തില്‍ കണ്ടെത്തിയതായി ലോബ് ഇന്പെന്ഡന്റിനോട് സ്ഥിരീകരിച്ചു. പര്യവേഷണത്തിനായി സമുദ്ര പര്യവേഷകരുടെ വലിയൊരു സംഘത്തെയും ലോബ് ഒപ്പം കൊണ്ടുപോയിരുന്നു.ചെറിയ കാന്തങ്ങള്‍ ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയത്. അതേസമയം ഈ ലോഹങ്ങള്‍ ഉണ്ടാക്കിയ രീതികളാണ് ലോബിനെ ഞെട്ടിച്ചിരിക്കുന്നത്. സ്റ്റീല്‍-ടൈറ്റാനിയം കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.
ഇവ സാധാരണയുള്ള ഉല്ക്കകളില് കണ്ടുവരുന്ന ഇരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. ഐഎം1 എന്നാണ് ഈ ഉല്‍ക്കയുടെ പേര്. ഈ ചെറിയ സ്റ്റീല്‍-ടൈറ്റാനിയം കഷ്ണങ്ങള്‍ അത്യാധുനിക സ്വഭാവമുള്ള അന്യഗ്രഹജീവികളുടെ സമൂഹം നിര്‍മിച്ചതാണെന്ന് ലോബ് വിശ്വസിക്കുന്നു. അതേസമയം കൂടുതല്‍ പരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണ്. ഇവ എവിടെയാണ് രൂപപ്പെട്ടതെന്നും, നിര്മിക്കപ്പെട്ടതെന്നുമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്താനാവും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications