സൂര്യനില്‍ തുടര്‍ വിസ്ഫോടനങ്ങള്‍, സൗരകൊടുങ്കാറ്റുകള്‍ ഉടന്‍ എത്തും; സംഭവിക്കുക ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: സൂര്യനില്‍ നിന്ന് അതിതീവ്ര ജ്വാലകള്‍ ഭൂമിയെ തേടിവീണ്ടുമെത്തുന്നു. ഇന്ന് രാത്രിയോടെ ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ വന്ന് പതിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഭൗമകാന്തിക കൊടുങ്കാറ്റാണ് ഇവയെന്നാണ് ശാസ്ത്രജ്ഞര്‍ സൗരജ്വാലകളെ വിശേഷിപ്പിക്കുന്നത്. ലോകത്തെ വിവിധ പവര്‍ ഗ്രിഡുകള്‍ പൂര്‍ണമായും സ്തംഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ലോകം മുഴുവന്‍ ഇരുട്ടിലാവാനും സാധ്യതയുണ്ട്. ഉപഗ്രഹങ്ങള്‍ അതുപോലെ സൂര്യന്റെ രാക്ഷസജ്വാലകളില് കത്തി നശിച്ചേക്കും. ജിപിഎസ് സംവിധാനങ്ങളും താളം തെറ്റും. സ്പേസ് സ്റ്റേഷനില്‍ അടക്കമുള്ള ബഹിരാകാശ ശാസ്ത്രജ്ഞരെയും ഇത് ബാധിക്കും.

സോളാര്‍ പ്ലാസ്മയാണ് ഭൂമിയെ ലക്ഷ്യമിട്ട് വന്നുകൊണ്ടിരിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷമുള്ള ഏത് സമയത്തും ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ശക്തമായി വന്ന് പതിക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം അതിശക്തമായ എം3.8 സൗരജ്വാലകളാണ് സണ്സ്പോട്ടിലെ വിസ്ഫോടനത്തിലൂടെ ഉണ്ടായിരിക്കുന്നത്.
സൂര്യനിലെ സണ്സ്പോട്ടായ എആര്‍ 3835ല്‍ നിന്നാണ് വിസ്ഫോടനം ഉണ്ടായിരിക്കുന്നത്. വലിയ അളവില്‍ സോളാര്‍ പ്ലാസ്മ ഇതേ തുടര്‍ന്ന് ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെട്ടിരിക്കുകയാണ്. കൊറോണല്‍ മാസ് ഇജക്ഷനാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇതിനൊപ്പം അതിവേഗത്തിലുള്ള സൗര കൊടുങ്കാറ്റ് കൂടി കൊറോണല്‍ ഹോളില്‍ നിന്ന് ഉണ്ടായിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സൂര്യന് തിളച്ചുമറിയുകയാണ്. വിസ്ഫോടനത്തിന് സണ്‍സ്പോട്ടാണ് കാരണമായത്. നാല് തീജ്വാലകളെയാണ് സൂര്യന് പുറന്തള്ളിയത്. സൗര കൊടുങ്കാറ്റുകള്‍ തീവ്രമായി തന്നെ ഭൂമിയിലേക്ക് എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. സെപ്റ്റംബര്‍ 23നാണ് സൂര്യനില്‍ വിസ്ഫോടനം ഉണ്ടായത്.
ആദ്യത്തെ സൗരജ്വാല ഭൂമിയിലെത്തിയപ്പോള്‍ ആര്1 കാറ്റഗറിയിലുള്ള റേഡിയോ ബ്ലാക്കൗട്ടാണ് ഉണ്ടായത്. അത്ലാന്റിക് മഹാസമുദ്ര മേഖലയിലായിരുന്നു പൂര്‍ണമായും സിഗ്നലുകള്‍ എല്ലാം നിലച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ എട്ട് സൗരജ്വാലകളാണ് സൂര്യന് പുറന്തള്ളിയത്. ഇത് സൂര്യന്റെ നിരീക്ഷണ കാലയളവ് കൂടിയായിരുന്നു. സണ്‍സ്പോട്ടുകള്‍ രൂപപ്പെട്ടാല്‍ സൂര്യനെ കൂടുതലായി നാസ നിരീക്ഷിക്കാറുണ്ട്.
നിലവില്‍ ഏഴോളം സണ്‍സ്പോട്ടുകള്‍ ഭൂമിയെ അഭിമുഖീകരിച്ച് നില്ക്കുന്ന സൂര്യന്റെ ഭാഗത്തായി രൂപപ്പെട്ടിട്ടുണ്ട്. നാളെ രാത്രി അറോറകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. സി വിഭാഗത്തില്‍ വരുന്ന സൗരജ്വാലകള്‍ക്ക് 99 ശതമാനം സാധ്യതയാണ് ഉള്ളത്. എക്സ് കാറ്റഗറിയിലുള്ള അതിതീവ്ര സൗര കൊടുങ്കാറ്റുകള്‍ പത്ത് ശതമാനം മാത്രമാണ് സാധ്യത.
അടുത്ത 24 മണിക്കൂറില്‍ സംഭവിക്കാവുന്നതാണ് ഈ തീവ്രമായ കൊടുങ്കാറ്റുകള്‍. അതേസമയം ഭൂമിയുടെ കാന്തിക മണ്ഡലം ഈ തീവ്രതയെ നേരിടും. നിലവില്‍ കാന്തിക മണ്ഡലം റേഡിയേഷനില്‍ നിന്നടക്കം ഭൂമിയിലെ ജീവജാലങ്ങളെ രക്ഷിക്കും.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications