സൂര്യനില്‍ വിസ്ഫോടനം, രാക്ഷസ തിരമാലകള്‍ ഭൂമിയിലേക്ക്;നാസയ്ക്കടക്കം അമ്പരപ്പ്
വാഷിംഗ്ടണ്‍: സൂര്യനില്‍ വീണ്ടും ഉഗ്ര വിസ്ഫോടനം. നേരത്തെ നടന്ന വിസ്ഫോടനത്തിന്റെ ഭാഗമായി സൗരജ്വാലകള്‍ ഇന്ന് ഭൂമിയിലെത്തുകയും ചെയ്തു. തുടര്‍ച്ചയായി സൂര്യനില്‍ വിസ്ഫോടനങ്ങള്‍ സംഭവിക്കുന്നത് ഭൂമിയെ ശരിക്കും ബാധിക്കുന്നുണ്ട്. വ്യാഴാഴ്ച്ചയാണ് സൂര്യനില്‍ വിസ്ഫോടനം ഉണ്ടായിരിക്കുന്നത്. കൊറോണല്‍ മാസ് ഇജക്ഷന് ഇതേ തുടര്‍ന്ന് സംഭവിച്ചതായി നാസയുടെ സ്പേസ് വെതര്‍ പ്രെഡിക്ഷന് ഗ്രൂപ്പ് പറഞ്ഞു.
അഗ്നിപര്‍വത സ്ഫോടനത്തിന് സമാനമായ രീതിയില്‍ തീജ്വാലകള്‍ ഭൂമിയെ ലക്ഷ്യമിട്ട് വരുന്നതായും ഇവര്‍ പറയുന്നു. ഇതേ തുടര്‍ന്നുണ്ടാവുന്ന ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റുകള്‍ പവര്‍ ഗ്രിഡുകളെയും ജിപിഎസ്-റേഡിയോ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെയും ബാധിക്കും.

1.5 മില്യണ്‍ മൈല്‍ വേഗത്തില്‍ വന്ന സൗരജ്വാലകളാണ് ഭൂമിയില്‍ വന്നിടിച്ചിരിക്കുന്നത്. ജി4 വിഭാഗത്തില്‍ വരുന്ന തീവ്രമായ സൗരജ്വാലകളാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ പതിച്ചിരിക്കുന്നതൊണ് സ്പേസ് വെതര്‍ പ്രെഡിക്ഷന് സെന്റര്‍ പറയുന്നത്. ഒക്ടോബര്‍ ഒന്‍പതിന് രണ്ട് രാക്ഷസ ജ്വാലകള്‍ വിസ്ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ടിരുന്നു.
ആദ്യത്തേത് സണ്‍സ്പോട്ട് റീജ്യണ്‍ 3848ല്‍ നിന്നും രണ്ടാമത്തേത് സണ്‍സ്പോട്ട് റീജ്യണ്‍ 3842ല്‍ നിന്നുമാണ് രൂപപ്പെട്ടത്. എക്സ് ക്ലാസില്‍ വരുന്ന സൗരജ്വാലകളാണ് ഏറ്റവും തീവ്രമായത്. ഈ വിസ്ഫോടനം സംഭവിക്കുമ്പോഴാണ് കൊറോണ മാസ് ഇജക്ഷന് സൂര്യന് പുറന്തള്ളുക. ഇവ മണിക്കൂറുകളോളം പുറത്തേക്ക് പോകും. ചാരവും തീയുമെല്ലാം നിറഞ്ഞ തീജ്വാലകളാണ് ഇത്. ഇവയാണ് ഭൂമിയില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുക.
ഭൂമിയിലെ കാന്തിക മണ്ഡലത്തില്‍ കൊറോണല്‍ മാസ് ഇജക്ഷന് വന്ന് പതിക്കുമ്പോഴാണ് ജിയോമാഗ്നറ്റിക് പേമാരിയായി ഇത് മാറുക. ഇവ ഭൂമിയുടെ മാഗ്നറ്റോസ്ഫിയറില് പ്രശ്നങ്ങളുണ്ടാക്കും. ഇപ്പോള്‍ ഭൂമി നേരിടാന്‍ പോകുന്ന ജി4ല്‍ വരുന്ന സൗരജ്വാലകളാണ്. ഇതിന്റെ കരുത്ത് ജി5ലേക്ക് മാറുകയും ചെയ്യും.
അതേസമയം സൗരജ്വാലകളെ തുടര്‍ന്ന് അറോറകളും രൂപപ്പെടാം. അലബാമ, നോര്‍ത്തേണ്‍ കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് ദൃശ്യമാവുകയെന്ന് നാസ പറയുന്നു. അതേസമയം അടുത്ത 48 മണിക്കൂറില്‍ ഈ സൗരജ്വാലകളുടെ പ്രത്യാഘാതങ്ങള്‍ ഭൂമി നേരിടാനാണ് സാധ്യത. യുഎസ്സില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായ സമയത്താണ് സൗരജ്വാലകളുമെത്തുന്നത്. ഇത് ആഘാതം വലുതാക്കും.
സൂര്യനില്‍ ശക്തമായ വിസ്ഫോടനം നടക്കുകയും, തുടര്‍ന്ന് തീജ്വാലകള്‍ പുറന്തള്ളുകയും ചെയ്ത സമയത്ത് ഒരു വാല്‍നക്ഷത്രം കടന്നുപോകുന്ന അത്ഭുതകരമായ പ്രതിഭാസത്തിനും ശാസ്ത്രലോകം സാക്ഷിയായിരിക്കുകയാണ്. 2023 ജനുവരിയില്‍ കണ്ടെത്തിയ കോമറ്റ് 2023 എ3 എന്ന വാല്‍നക്ഷത്രത്തെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. വലത് ഭാഗത്ത് നിന്നാണ് തിളക്കേറിയ ഈ വാല്‍നക്ഷത്ര സൂര്യന് അടുത്തേക്ക് പ്രവേശിച്ചത്.
നീളമേറിയ വാലാണ് ഇതിന്റെ ആകര്‍ഷണം. ഈ സമയം ഒന്നിലധികം കൊറോണല്‍ മാസ് ഇജക്ഷനുകളും സൂര്യനില്‍ നടക്കുന്നുണ്ടായിരുന്നു. സോളാര്‍ ഡിസ്കിന് സമീപം മെര്‍ക്കുറി ഗ്രഹത്തെ കുറച്ച് നേരത്തേക്ക് ദൃശ്യമായി. അപൂര്‍വ സംഭവങ്ങള്‍ ഒരുമിച്ച് നടന്ന ദിനമായിട്ടാണ് നാസ ഇതിനെ കാണുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications