സൂര്യനില്‍ ഒന്നല്ല 3 വിസ്ഫോടനങ്ങള്‍, ഭൂമിക്ക് നേരെ കുതിച്ച് പാഞ്ഞ് തീജ്വാലകള്‍, എന്തും സംഭവിക്കാം?
സൂര്യനില്‍ നിന്നുള്ള വിസ്ഫോടനങ്ങള്‍ അവസാനിക്കുന്നില്ല. തുടരെ തീജ്വാലകള്‍ തുപ്പി കൊണ്ടിരിക്കുകയാണ് സൂര്യന്. സൂര്യനില്‍ ഭീമാകാരനായ സണ്‍സ്പോട്ട് ഒന്നിന് പുറകേ ഒന്നായി കൊറോണല്‍ മാസ് ഇജക്ഷനുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. എല്ലാം ഭൂമിയിലേക്കുള്ള പാതയിലാണ്. ശക്തമായി ഇത് ഭൂമിയെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു.
എആര്‍3664 എന്ന സണ്‍സ്പോട്ടില്‍ നിന്നാണ് വിസ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ മേഖല വലിയ പ്രകമ്പനങ്ങള്‍ക്ക് സാക്ഷിയായിരിക്കുകയാണ്. ഈ മേഖല കടുത്ത ചൂടിനാല്‍ കത്തി ജ്വലിക്കുകയാണ്. സൂര്യന് പതിവിനേക്കാളും കൂടുതല്‍ ശക്തമായിട്ടാണ് ഇപ്പോള്‍ സൗര ജ്വാലകളെ പുറന്തള്ളുന്നത്.

സൂര്യനില്‍ നിന്ന് കൊറോണല്‍ മാസ് ഇജക്ഷന് സംഭവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹെലിയോസ്പെറിക് ഒബ്സര്‍വേറ്ററി പുറത്തുവിട്ടിട്ടുണ്ട്. ഇതിലാണ് മൂന്നോളം വിസ്ഫോടനങ്ങള്‍ പ്രൈമില്‍ നടന്നതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിലാണ് ഇത്രയും വിസ്ഫോടനങ്ങള്‍ ഒരുമിച്ച് സംഭവിച്ചത്. ഭീമാകാരനായ സണ്‍സ്പോട്ടില്‍ നിന്ന് തീഗോളങ്ങള്‍ പോലെയാണ് സൗരജ്വാലങ്ങള് പ്രവഹിച്ചത്.
സണ്‍സ്പോട്ടിന്റെ വലിപ്പം കാരണമാണ് ഇവയുടെ തീവ്രത വര്‍ധിച്ചത്. ഭൂമിയുടെ ഭൗമകാന്തിക സംവിധാനത്തിന് ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ തീജ്വാലകള്‍ വന്ന് പതിക്കുന്നത് ഭൂമിയുടെ കാന്തിക മണ്ഡലത്തിലാണ്. ഇവയ്ക്ക് സൗരജ്വാലകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളത് കൊണ്ടാണ് വലിയ അപകടങ്ങള്‍ ജീവജാലങ്ങള്‍ക്ക് സംഭവിക്കാതിരിക്കുന്നത്.
കൊറോണല്‍ മാസ് ഇജക്ഷന് എന്ന് പറയുന്നത് വലിയൊരു അളവില്‍ സൂര്യനിലെ കൊറോണയില്‍ നിന്നുള്ള പ്ലാസ്മയും കാന്തിക മണ്ഡലവും പുറന്തള്ളപ്പെടുന്നതാണ്. കൊറോണ എന്ന് സൂര്യന്റെ ഏറ്റവും പുറംഭാഗത്തെ അന്തരീക്ഷത്തിന് പറയുന്ന പേരാണ്. ഇതേ തുടര്‍ന്നാണ് സൗര ജ്വാലകള്‍ രൂപപ്പെടുന്നത്.
മറ്റ് സൂര്യനിലെ പ്രതിഭാസങ്ങളെല്ലാം ഇവയെ തുടര്‍ന്നാണ് സംഭവിക്കുന്നത്. സൗരകൊടുങ്കാറ്റ്, സൂര്യനിലെ റേഡിയേഷനുകള്‍ എന്നിവയെല്ലാം ഒരേസമയം ഇവയെ തുടര്‍ന്ന് ഭൂമിയിലേക്ക് അതിവേഗം സഞ്ചരിക്കും. ഇവ ബഹിരാകാശത്ത് കൂടി കടന്നുവരുന്നതിനാല്‍ ഗ്രഹങ്ങളെ കാര്യമായി ബാധിക്കും. അതില്‍ ഭൂമിയും വരും.
മെയ് പത്തിന് അര്‍ധ രാത്രിയോടെയായിരിക്കും ഈ തീജ്വാലകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ വന്ന് പതിക്കുക. ഇത് പക്ഷേ തുടക്കം മാത്രമായിരിക്കും. ആ ദിവസം മുഴുവന്‍ അതിന്റെ ഭീകരാവസ്ഥ നിലനില്ക്കും. മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി പിന്നാലെ കടന്നുവരും. മെയ് 11, 12 തിയതികളിലായിട്ടാണ് ഇവ ഭൂമിയിലേക്ക് എത്തുക.
അതുകൊണ്ട് അടുത്ത മൂന്ന് ദിവസം നമുക്ക് ആശ്വസിക്കാനുള്ള കാര്യമൊന്നും സംഭവിക്കില്ല. നമ്മുടെ ഇന്റര്‍നെറ്റും മറ്റ് ട്രാഫിക് സര്‍വീസുകളും ഉപഗ്രഹ സേവനങ്ങളുമെല്ലാം തടസ്സപ്പെടാനുള്ള സാധ്യത ശക്തമാണ്. നാസ ഇത്തരം വിസ്ഫോടനങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നത്.
നാവിഗേഷന്‍ സംവിധാനങ്ങളെയും പവര്‍ ഗ്രിഡുകളെയും വരെ ഇവ നിശ്ചലമാകും. രണ്ട് ലക്ഷത്തിലേറെ നീണ്ട സണ്‍സ്പോട്ടിലാണ് ഈ വിസ്ഫോടനം ഉണ്ടായത്. അതാണ് ആശങ്ക വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ ഭൂമി ഇവയെ ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications