മഴ പ്രവചനം പാളി,വെടിക്കെട്ട് പൊളിഞ്ഞു, പണി കിട്ടിയത് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ക്ക്, വൈറല്‍
ബുഡാപെസ്റ്റ്: കാലാവസ്ഥാ പ്രവചനം തെറ്റിയാല്‍ എന്ത് ചെയ്യും. നമ്മള് കാലാവസ്ഥാ വകുപ്പിനെ അടക്കം ട്രോളും. പക്ഷേ ഹംഗറിയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഒരു കാലാവസ്ഥ പ്രവചനം കാരണം പുലിവാല് പിടിക്കുകയും, ഒടുവില്‍ പണി പോവുകയും ചെയ്തിരിക്കുകയാണ് ജീവനക്കാര്‍ക്ക്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നാട്ടിലെ ഒരു ഉത്സവത്തിന്റെ വെടിക്കെട്ടുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നം വഷളായത്. നമ്മുടെ നാട്ടിലെ പോലെയല്ല, മറിച്ച് ഹംഗറിയില്‍ കാലാവസ്ഥാ പ്രവചനം തെറ്റിക്കുന്നത് വളരെ ഗൗരവമേറിയ കാര്യമാണ്. സംഭവത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്...

ഹംഗറിയിലെ രണ്ട് വിഖ്യാത കാലാവസ്ഥ വിദഗ്ധര്‍ക്കാണ് കാലാവസ്ഥാ പ്രവചനം തെറ്റായതിന്റെ പേരില്‍ പണി പോയത്. യൂറോപ്പിന്റെ ഏറ്റവും പ്രസിദ്ധമായ വെടിക്കെട്ടായിരുന്നു ഹംഗറിയില്‍ ശനിയാഴ്ച്ച നടക്കേണ്ടിയിരുന്നു. സെന്റ് സ്റ്റീഫന്‍സ് ഡേ എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. വലിയ ആഘോഷമാണ് ഈ ദിനത്തില്‍ ഹംഗറിയില്‍ നടക്കുക. ദേശീയ അവധി ദിനം കൂടിയാണ് ഹംഗറിക്ക് അന്ന്. എന്നാല്‍ നാടാകെ ഒരുങ്ങി നില്ക്കുന്ന സമയത്താണ് സര്‍ക്കാര്‍ ഈ ഉത്സവവും വെടിക്കെട്ടും അങ്ങ് മാറ്റിയത്.

വെടിക്കെട്ട് തുടങ്ങാന്‍ ഏഴ് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു സര്‍ക്കാര്‍ ഈ ചടങ്ങ് മാറ്റിയത്. കാലാവസ്ഥാ അനുകൂലമല്ല എന്ന കാരണത്താലായിരുന്നു മാറ്റിയത്. അതിശക്തമായ മഴയാണ് ഉണ്ടാവുകയെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. എന്നാല്‍ അന്നേ ദിവസം മഴ മാത്രം പെയ്തില്ല. കാലാവസ്ഥാ വകുപ്പിന്റെ അധ്യക്ഷനെയും ഉപാധ്യക്ഷനെയും ഇതോടെ പുറത്താക്കിയിരിക്കുകയാണ്. കാലാവസ്ഥാ പ്രവചനത്തിന്റെ കാര്യത്തില്‍ കാര്യക്ഷമത കൂടിയ ഹംഗറിയില്‍ പ്രവചനം തെറ്റിച്ചത് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

തെറ്റായ കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് രാജ്യത്തുണ്ടായത്. ഇതോടെയാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്ന് പ്രകടനത്തെയാണ് കാലാവസ്ഥാ വകുപ്പ് മുടക്കിയതെന്നാണ് ആരോപണം. 40000ത്തോളം പടക്കങ്ങള്‍ പൊട്ടിക്കാനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ഡാന്യൂബ് നദിയുടെ കരയില്‍ അഞ്ച് കിലോമീറ്ററോളം പ്രദേശത്താണ് പരിപാടി നടത്താറുള്ളത്. ഇവിടെ 240 കേന്ദ്രങ്ങളിലായി വെടിക്കെട്ട് നടത്താനായിരുന്നു പ്ലാന്‍. ഇരുപത് ലക്ഷത്തോളം ആളുകള്‍ പരിപാടി കാണാന്‍ എത്താറുണ്ടായിരുന്നു.

ഒരാഴ്ച്ചത്തേക്കാണ് പരിപാടി ഹംഗറി സര്‍ക്കാര്‍ മാറ്റിവെച്ചത്. മഴയും മോശം കാലാവസ്ഥയുമാണെങ്കില്‍ വെടിക്കെട്ട് നടത്താന്‍ പറ്റില്ലെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. എന്നാല്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍. പ്രതീക്ഷിച്ചിരുന്ന മഴ വഴിമാറി പോയി. കുറച്ചകലെയുള്ള സ്ഥലത്താണ് ഈ മഴ പെയ്തത്. തലസ്ഥാന നഗരിയായ ബുഡാപെസ്റ്റില്‍ ഒരു തുള്ളി പോലും പെയ്തില്ല. പകരം കിഴക്കന്‍ ഹംഗറിയിലായിരുന്നു മഴ പെയ്തത്. ആളുകള്‍ക്ക് രോഷം വരാന്‍ വേറെന്തെങ്കിലും കാരണം വേണോ

കഴിഞ്ഞ ദിവസം പ്രവചനം തെറ്റിയതില്‍ മാപ്പുചോദിച്ച് കാലാവസ്ഥാ വകുപ്പ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. തെറ്റാന്‍ സാധ്യതയുണ്ടെന്ന് തീരെ പ്രതീക്ഷിക്കാതിരുന്ന ഒരു കാലാവസ്ഥാ പ്രവചനമാണ് തങ്ങള്‍ നടത്തിയതെന്നും എന്നാല്‍ ഇത്തരം അനിശ്ചിതത്വങ്ങള്‍ കാലാവസ്ഥാ പ്രവചനത്തിന്റെ ഭാഗമാണെന്നും ഇവര്‍ പറഞ്ഞിരുന്നു. പ്രവചനം തെറ്റിച്ച് ഉദ്യോഗസ്ഥര്‍ വലിയ നാണക്കേട് രാജ്യത്തിനുണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്. അതേസമയം വെടിക്കെട്ട് തന്നെ റദ്ദാക്കണമെന്നാണ് വലിയൊരു വിഭാഗം പറയുന്നത്. യുക്രൈനില്‍ യുദ്ധം നടക്കുമ്പോള്‍ ആഘോഷിക്കുന്നത് ശരിയല്ലെന്നാണ് ഇവര്‍ പറയുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications