ബാന്ദ്രയിലെ ഹോട്ടലില്‍ ചിക്കന്‍ കറിയില്‍ എലി, പരാതി പറഞ്ഞവര്‍ മദ്യപാനികളെന്ന് ഹോട്ടല്‍ ഉടമ
മുംബൈ: നമ്മള് കഴിക്കുന്ന ഭക്ഷണത്തിന് ഏറ്റവും വൃത്തിയുണ്ടാവുകയെന്നത് എല്ലാവര്ക്കും നിര്‍ബന്ധമുള്ള കാര്യമാണ്. ഇന്ത്യയിലെ പല ഹോട്ടലുകള്‍ക്കും ശുചിത്വം കുറവാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിന് ഒരു ഉദാഹരണം സംഭവിച്ചിരിക്കുന്നത് മുംബൈയിലെ ബാന്ദ്രയിലാണ്. ഇവിടെ ഒരു റെസ്റ്റോറന്റില്‍ സംഭവിച്ചിരിക്കുന്ന കാര്യം ഏതൊരാളെയും ഹോട്ടല്‍ ഭക്ഷണം തന്നെ ഉപേക്ഷിക്കാന്‍ കാരണമായേക്കും.
ബാന്ദ്രയിലെ ഈ റെസ്റ്റോറന്റില്‍നിന്ന് ചിക്കന്‍ കറി ഓര്‍ഡര്‍ ചെയ്തപ്പോള്‍, അതില്‍ നിന്ന് കിട്ടിയത് എലിയെയാണ്. ഗൊറേഗാവ് സ്വദേശിക്കാണ് ഇത്തരമൊരു ദുരനുഭവം മുംബൈയിലെ പ്രശസ്തമായ ഹോട്ടലില്‍ വെച്ച് ഉണ്ടായിരിക്കുന്നത്. അതേസമയം ഗൊറേഗാവ് സ്വദേശിയാ ഈ യുവാവ് മുംബൈ പോലീസില്‍ അടക്കം പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇവരുടെ പരാതി ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ എലിയെ കിട്ടിയത് മാത്രമല്ല, ഇത് ചോദ്യം ചെയ്തവരെ അധിക്ഷേപിക്കുകയാണ് റെസ്റ്റോറന്റ് ഉടമകള്‍ ചെയ്തിരിക്കുന്നത്.

ബാന്ദ്ര വെസ്റ്റിലെ പ്രശസ്തമായ പാപാ പാഞ്ചോ ധാബയിലാണ് കറി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ചിക്കന്‍ കിട്ടിയിരിക്കുന്നത്. എന്നാല്‍ ഗൊറോഗാവില് നിന്നുള്ള ഈ യുവാവും സംഘവും മദ്യപിച്ചാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും, ഞങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഹോട്ടല്‍ ഉടമകള്‍ ആരോപിക്കുന്നു. എന്നാല്‍ ഇതിന് തെളിവുകളില്ല. മറുവശത്ത് യുവാവ് തെളിവ് സഹിതം ട്വിറ്ററില്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിലുള്ളത് കറിയില്‍ കുതിര്‍ന്നിരിക്കുന്ന എലിയെയാണ്. ഇതില്‍ ചിക്കനില്ല എന്നതും വ്യക്തമായിരിക്കുകയാണ്.
അത് മാത്രമല്ല ഈ ഹോട്ടലിലെ ശുചിത്വവും ചര്‍ച്ചയായിരിക്കുകയാണ്. ബാന്ദ്രയില്‍ നിരവധി പേര് ഭക്ഷണം കഴിക്കുന്ന ഹോട്ടലുകളിലൊന്നാണിത്. അതുകൊണ്ട് ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ നിരവധി പേരാണ് ആശങ്കയറിയിച്ചിരിക്കുന്നത്. പരാതിയുമായി രംഗത്ത് വന്നത് ഒരു മുതിര്‍ന്ന ബാങ്ക് മാനേജറാണ്. ഒപ്പം അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്ന് എലിയെ കിട്ടിയതില്‍ പരാതി നല്‍കിയിരിക്കുകയാണ്. കറിയില്‍ നിന്ന് എലിയെ കിട്ടിയപ്പോള്‍ ശരിക്കും ഷോക്കായി പോയെന്ന് ഇവര്‍ പറയുന്നു.
ഞായറാഴ്ച്ച രാത്രി പാപ്പാ പാഞ്ചോയില് നിന്നാണ് ഇവര്‍ ചിക്കന്‍ കറി ഓര്‍ഡര്‍ ചെയ്തത്. അതേസമയം ബാന്ദ്ര പോലീസില്‍ നിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ബാങ്ക് മാനേജര്‍ പറയുന്നത്. മുംബൈ പോലീസും ഇടപെടിട്ടില്ല. ഹോട്ടലിലെ മാനേജര്‍ ഞങ്ങള്‍ പറയന്നത് കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നാണ് പരാതി. എന്നാല്‍ അധികൃതര്‍ ഒടുവില്‍ നടപടിയെടുത്തിട്ടുണ്ട്.
ഹോട്ടലിലെ പാചകകാരനെയും, മാനേജറെയും പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവര്‍ വേഗത്തില്‍ ജാമ്യം ലഭിച്ച് പുറത്തുവന്നിരിക്കുകയാണ് ബാങ്ക് മാനേജറായ അനുരാഗ് സിംഗ്, സുഹൃത്ത് അമിന്‍ ഖാന് എന്നിവരാണ് പരാതിക്കാര്‍. അതേസമയം എലിയെ ലഭിച്ച കറി കൂടുതല്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന് ബാന്ദ്ര പോലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ സഞ്ജയ് മറാത്തെ പറഞ്ഞു.
അതേസമയം 22 വര്‍ഷമായി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നു ഇതുവരെ ഇത്തരമൊരു പ്രശ്നമുണ്ടായിട്ടില്ല. ഭക്ഷണം കഴിക്കാന്‍ വന്നവര്‍ മദ്യപിച്ചിരുന്നുവെന്നും ഹോട്ടല്‍ ഉടമ ആരോപിക്കുന്നു. ഇവര്‍ മദ്യക്കുപ്പികളുമായിട്ടാണ് വന്നത. അതിനെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. ഹോട്ടലില്‍ മദ്യവില്പ്പനയില്ലായിരുന്നു. അതിന് ശേഷം ഞങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് അവര്‍ പരാതി നല്‍കിയതെന്നും മാനേജര്‍ വിവിയന്‍ സെക്വര പറഞ്ഞു. റെസ്റ്റോറന്റിന്റെ പേര് മോശമാക്കാനാണ് അവര്‍ പരാതി നല്‍കിയതെന്നും റെസ്റ്റോറന്റ് അഭിഭാഷകന് ദേവരാജ് ഗോരെ പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications