"മോഹൻലാലിന്റെ പ്രസംഗം ഷീലു എബ്രഹാം തിരുത്തിയത് വിവാദമായി, അന്ന് അവരെ ഒമർ ലുലു അപമാനിച്ചു"
മലയാള സിനിമയിൽ ഒരേസമയം നിർമ്മാതാവും നടിയുമെന്ന ലേബലിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഷീലു എബ്രഹാം. നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള അവർ അഭിനയത്തിലും സജീവമാണ്. ഇപ്പോഴിതാ അവരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. ഷീലു എബ്രഹാമിനെ പോലെയൊരാളെ മോശം കമന്റുകളിലൂടെ തളർത്താൻ കഴിയില്ലെന്നും നല്ല മനസിന് ഉടമയാണ് അവരെന്നും അദ്ദേഹം പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
സാധാരണ നടിമാർ ഒക്കെ അവരുടെ വിവാഹം കഴിയുന്നതോടെ അഭിനയം നിർത്തുകയാണ് പതിവ്. എന്നാൽ അതിന് വിപരീതമായി വിവാഹ ശേഷം മക്കളൊക്കെ ആയതിന് പിന്നാലെയാണ് ഷീലു എബ്രഹാം സിനിമയിൽ എത്തിയത്. അവർ നല്ലൊരു നടി മാത്രമല്ല മികച്ചൊരു നിർമ്മാതാവ് കൂടിയാണ്. മലയാള സിനിമാ ചരിത്രത്തിൽ ഇത്രയധികം, ഒരു ഡസനിലേറെ ചിത്രങ്ങൾ നിർമ്മിച്ച മറ്റൊരു വനിതാ നിർമ്മാതാവ് ഉണ്ടാവില്ല.

അവരുമായി എനിക്ക് യാതൊരു അടുപ്പവും ബന്ധവുമില്ല, എന്നിട്ടും ഒരു വീഡിയോ ചെയ്യണമെന്ന് തോന്നിയത് പക്വമായ അവരുടെ സംസാര രീതിയും, അതിനിടയിൽ അവർ പറഞ്ഞ ചില വാചകങ്ങൾ ശ്രദ്ധയിൽ പെട്ടത് കൊണ്ടുമാണ്. മലയാള സിനിമയിൽ പണവും പ്രശസ്‌തിയും ഉള്ള ഒരുപാട് നടിമാർ ഉണ്ടെങ്കിലും ഇന്നുവരെ അവരാരും പറയാത്ത കാര്യങ്ങളായിരുന്നു ഇത്.
അവർ പറഞ്ഞത്, ഭാവിയിൽ അവർക്ക് ഒരു സോഷ്യൽ വർക്കർ ആവണമെന്നും ഒരു വൃദ്ധ സദനം നടത്തണമെന്നുമാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നന്മ നിറഞ്ഞ മനസിന്റെ ഉടമയായ ഷീലുവിനെ മനസിലാക്കാതെയും അറിയാതെയും പോവാൻ പാടില്ല. ഒറ്റ നോട്ടത്തിൽ ഷീലുവിനെ കാണുമ്പോൾ അഹങ്കാരമുള്ള സ്ത്രീയായി അവരെ തോന്നുമെങ്കിലും അങ്ങനെയല്ലെന്ന് നിങ്ങൾക്ക് മനസിലാവും.
സാധാരണയിൽ സാധാരണയായ, സഹജീവികളോട് അനുകമ്പയും കരുണയും ഒക്കെയുള്ള സ്ത്രീയാണെന്ന് ബോധ്യപ്പെടും. കോട്ടയം ജില്ലയിൽ ഭരണങ്ങാനത്ത് കർഷകനായ പിതാവിന്റെയും അധ്യാപികയായ മാതാവിന്റെയും മകളായ ഷീലുവിനെ അധ്യാപക ആക്കുക എന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. കുവൈറ്റിൽ നഴ്‌സ് ജോലിയായിരുന്നു ഷീലുവിന്. മനോഹരമായ സംസാരവും കുലീനമായ പെരുമാറ്റവും. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ അവർ പറയാറുള്ളൂ.
മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് ആയിരിക്കെ നടത്തിയ ഒരു പ്രസംഗത്തിൽ പിഴവ് പറ്റുകയും അത് ഷീലു ചൂണ്ടിക്കാണിക്കുകയും ചെയ്‌തിരുന്നു. ശേഷം മോഹൻലാൽ അത് തിരുത്തി ക്ഷമാപണം നടത്തുകയാണ് ഉണ്ടായത് എന്ന് ഞാൻ കേട്ടിട്ടുണ്ട്. മോഹൻലാൽ തെങ്ങിൽ കിടക്കുന്നത് മാങ്ങ ആണെന്ന് പറഞ്ഞാലും അത് അംഗീകരിക്കുന്ന ആളുകൾക്ക് ഇടയിലാണ് ഷീലു ഈ തിരുത്തൽ നടത്തിയത്.
അമ്മയുടെ പ്രസിഡന്റ് ആവുമെന്ന് കരുതിയവരിൽ ഒരാളായിരുന്നു ഷീലു എബ്രഹാം. ലാലേട്ടനെ കൊണ്ട് തിരുത്തിച്ചവളാണ് ഇവൾ, അതുകൊണ്ട് ഒരിക്കലും ആ സ്ഥാനത്ത് എത്തിക്കാൻ പാടില്ലെന്ന് ചിലർ പറഞ്ഞത് അറിഞ്ഞതോടെയാണ് അവർ പിന്മാറിയത്. അല്ലെങ്കിലും സ്വന്തമായി നിലപാടും ഉറച്ച തീരുമാനങ്ങളും ഉള്ളവർക്ക് അവിടെ തുടരാൻ പ്രയാസമാണല്ലോ..
സത്യസന്ധമായി എല്ലാം തുറന്ന് പറയുന്ന ആളാണ് അവർ. ഇങ്ങനെ പോയാൽ തന്റെ വീട് പോലും വിൽക്കേണ്ടി വരുമെന്ന് ബാഡ് ബോയ്‌സ് എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം ഷീലു പറഞ്ഞിരുന്നു. ഇത് ഒമർ ലുലുവിനെ ചൊടിപ്പിച്ചിരുന്നു. അനൂപ് മേനോനെയും, ധ്യാൻ ശ്രീനിവാസനെയും ഒക്കെ ആക്ഷേപിച്ചു കൊണ്ടായിരുന്നു ഒമർ ലുലു പ്രതികരിച്ചത്. അനൂപും ധ്യാനും അതിനെ അവജ്ഞയോട് തള്ളിക്കളഞ്ഞു.
അവർക്ക് അഭിനയിക്കാൻ അറിയില്ല, ചിരിച്ചാലും കരഞ്ഞാലും ഒരേഭാവമാണ് എന്നൊക്കെ ചിലർ പറഞ്ഞപ്പോൾ അതിന് മറുപടിയും ഷീലു കൊടുത്തിരുന്നു. തങ്ങൾക്ക് ചെയ്യാൻ സാധിക്കാത്തത് മറ്റൊരാൾ ചെയ്യുമ്പോൾ ഉണ്ടാവുന്ന കുശുമ്പ് ആണെന്ന്. ഇത്തരം കമന്റുകൾ കൊണ്ടോ ആക്ഷേപങ്ങൾ കൊണ്ടോ ഷീലുവിനെ തളർത്താൻ കഴിയില്ല.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications