'2 മണിക്കൂർ ബോധമില്ലാതെ കിടന്നു, കാണാൻ പാടില്ലാത്ത പലതും കണ്ടു', വെളിപ്പെടുത്തലുമായി മിനു മുനീർ
നടൻ ബാലചന്ദ്ര മേനോനെക്കുറിച്ചുളള കാര്യങ്ങൾ മലയാള സിനിമയിൽ പരസ്യമായ രഹസ്യമാണെന്ന് നടി മിനു മുനീർ. പലരും തുറന്ന് പറയാത്തത് പേടിച്ചിട്ടാണെന്നും മിനു പറയുന്നു. മുഖ്യമന്ത്രിയുടെ വാക്കുകളാണ് വർഷങ്ങൾക്ക് ശേഷം കാര്യങ്ങൾ തുറന്ന് പറയാനുളള ധൈര്യം തനിക്ക് തന്ന് എന്നും നടി വ്യക്തമാക്കുന്നു. ബാലചന്ദ്ര മേനോന് എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് മിനു മുനീർ.
കഴിഞ്ഞ ദിവസം ഇവർ ബാലചന്ദ്ര മേനോന് എതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതിന് ശേഷം ഇവർ അറസ്റ്റിലായെന്ന വാർത്തകൾ വന്നു. എന്നാൽ ഇത് ബാലചന്ദ്ര മേനോൻ തന്റെ സ്വാധീനം ഉപയോഗിച്ച് സൃഷ്ടിച്ച വാർത്തയാണ് എന്നാണ് മിനു മുനീർ ആരോപിക്കുന്നത്. 2007ൽ ബാലചന്ദ്ര മേനോന്റെ സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ സംഭവിച്ചത് എന്താണെന്നും മിനു മുനീർ ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കാണാൻ പാടില്ലാത്ത പലതിനും താൻ സാക്ഷിയാണെന്നാണ് മിനു മുനീർ വെളിപ്പെടുത്തുന്നത്.
'' ബാലചന്ദ്ര മേനോനെ കുറിച്ച് പറഞ്ഞതൊക്കെ സത്യമാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ ആണ് താന്‍ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹത്തെ കാണാന്‍ താനും ഭര്‍ത്താവും മക്കളും പോയി. ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ചു. തങ്ങള്‍ തിരിച്ച് ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ പുള്ളി തന്നെ വിളിച്ച് പറഞ്ഞു, ഫോട്ടോ എടുക്കാനുണ്ട്, തിരിച്ച് ചെല്ലണമെന്ന്.

താന്‍ ചെന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍ ഒന്നും ഇല്ലായിരുന്നു. അദ്ദേഹം തന്നെയാണ് ഒരു മൂളിപ്പാട്ടൊക്കെ പാടി, അവിടെയും ഇവിടെയുമൊക്കെ തൊട്ട് ഫോട്ടോ എടുത്തത്. അത് കഴിഞ്ഞ് പുള്ളിക്കാരന്റെ ആഗ്രഹം പറഞ്ഞു. അത് ശരിയാവില്ലെന്ന് താന്‍ പറയുകയും ചെയ്തു. അത് കഴിഞ്ഞ് പുള്ളിക്കാരന്‍ തനിക്ക് ജ്യൂസ് ഓര്‍ഡര്‍ ചെയ്തു.
വെയ്റ്റര്‍ വരുമ്പോള്‍ ബാത്ത്‌റൂമിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. താന്‍ കയറി നിന്നു. വെയ്റ്റര്‍ പോയിക്കഴിഞ്ഞ് പുള്ളിക്കാരന്‍ തന്നെ വിളിച്ചു. ജ്യൂസ് കുടിക്കാന്‍ പറഞ്ഞു. ഒറ്റ വലിക്ക് താന്‍ കുടിക്കുകയും ചെയ്തു. പിന്നെ ഫോട്ടോ എടുക്കാന്‍ നിന്നപ്പോള്‍ കൈകാലൊക്കെ കുഴയുന്നത് പോലെ തോന്നി. വയ്യെന്ന് പറഞ്ഞപ്പോള്‍ ബെഡിലേക്ക് കിടന്നോളൂ, ഞാനൊന്ന് പുറത്ത് പോയിട്ട് വരാം എന്ന് പുള്ളി പറഞ്ഞു.
തന്നെ പിടിച്ച് കിടത്തിയത് നല്ല ഓര്‍മ്മയുണ്ട്. ബാക്കിയുളള കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിനെതിരെ കേസും കൊടുത്തിട്ടുണ്ട്. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് താന്‍ എഴുന്നേറ്റത്. ഇത് ശരിയായില്ലെന്ന് താന്‍ പറഞ്ഞു. ഓ അതിനിപ്പോ എന്താ എന്ന് പുള്ളി ഒരു സാ മട്ടിലാണ് പ്രതികരിച്ചത്. വീട്ടിലെത്തിയ ശേഷം താന്‍ അഭിനയിക്കാന്‍ പോകുന്നില്ലെന്ന് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം വഴക്ക് പറഞ്ഞു. ഇത്രയും വലിയൊരു അവസരം കിട്ടിയിട്ട് കളയരുതെന്ന് പറഞ്ഞു. തനിക്ക് സംഭവിച്ചത് അദ്ദേഹത്തോട് പറഞ്ഞില്ല. കാരണം അദ്ദേഹത്തിന് വിഷമവും ആകും തന്നോട് ഒരു അകല്‍ച്ചയും ഉണ്ടാകും എന്ന് കരുതി. അത് കഴിഞ്ഞ് അഭിനയിക്കാന്‍ പോയപ്പോള്‍ അമ്മ കൂടെ വന്നു.
താന്‍ ആദ്യം ചെല്ലുമ്പോള്‍ പുള്ളിയുടെ മുറിയില്‍ കണ്ടത് കാണാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. മറ്റുളളവര്‍ കരുതും, ഓ ഇത്രയും വലിയ നടനാണോ ഇങ്ങനെയൊക്കെ എന്ന്. ഈ നടന്മാരൊക്കെ മുഖം മൂടിയിട്ട് നടക്കുന്നവരാണ്്. കഴുകന്മാരാണ്. താന്‍ തന്നെ ഞെട്ടിപ്പോയി, ഇയാള്‍ ഇത്ര വൃത്തികെട്ട മനുഷ്യനാണോ എന്നോര്‍ത്ത്. പിറ്റേന്ന് ലൊക്കേഷനിലേക്ക് ചെന്നില്ല. എന്താണ് വരാഞ്ഞത് എന്ന് പുള്ളി ചോദിച്ചപ്പോള്‍ താല്‍പര്യം ഇല്ലെന്ന് പറഞ്ഞു. അപ്പോള്‍ പുള്ളി ഇതിനകം ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ റീഷൂട്ട് ചെയ്യേണ്ടി വരുമെന്നും അതിന് നഷ്ടപരിഹാരം തരേണ്ടി വരുമെന്നും പറഞ്ഞ് തന്നെ പേടിപ്പിച്ചു. അതോടെ അഭിനയിക്കേണ്ടതായി വന്നു.
2007ലാണ് സംഭവം ഉണ്ടായത്. കേസ് കൊടുക്കുന്നത് 2024ലാണ്. സംഭവം നടക്കുമ്പോള്‍ തനിക്ക് 2 കൊച്ചുകുട്ടികളാണ്. താന്‍ അവരെ നോക്കണമായിരുന്നോ അതോ ഈ കേസിന്റെ പിറകെ നടക്കണമായിരുന്നോ എന്ന് മിനു മുനീര്‍ ചോദിക്കുന്നു. ഇവരൊക്കെ നല്ല സ്വാധീനമുളള ആളുകളാണ്. ജീവനില്‍ ഭയമുളളത് കൊണ്ടാണ് അന്ന് പറയാതിരുന്നത്. ഇപ്പോള്‍ പറയാന്‍ കാരണം, മുഖ്യമന്ത്രി പറഞ്ഞു ആര്‍ക്കെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്നോട്ട് വരണം, ഏത് കൊമ്പന്‍ ആയാലും അവര്‍ക്കെതിരെ നടപടിയെടുക്കും, എല്ലാ സഹായവും എസ്‌ഐടി നല്‍കും എന്ന്..
പിണറായി സാറിനെ പോലെ ഒരാള്‍ ഉറപ്പ് തന്നപ്പോള്‍ പിന്നെ ഒരു പേടിയും തോന്നിയില്ല. താന്‍ നല്ല സെറ്റില്‍ഡായ ഒരു ജീവിതം ജീവിക്കുകയായിരുന്നു. ഇതിനൊക്കെ ഒരു അവസാനം വേണമെന്നും ജനങ്ങള്‍ അറിയണം എന്ന് തോന്നിയിട്ടാണ് മുന്നോട്ട് വന്നത്. ഇരകള്‍ക്ക് ഇവിടെ നീതി കിട്ടുന്നില്ല. ഇവിടെ മുഴുവന്‍ രാഷ്ട്രീയമാണെന്നും ബാലചന്ദ്ര മേനോൻ സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി. ബാലചന്ദ്രമേനോനെ കുറിച്ച് സിനിമയിലെ എല്ലാവര്‍ക്കും അറിയാം. പക്ഷേ മിണ്ടാന്‍ പേടിയാണ്, കഞ്ഞി കുടിക്കണമല്ലോ എന്നും മിനു മുനീര്‍ പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications