Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജ് അമ്മയുടെ പ്രസിഡന്റ് ആകേണ്ട കാര്യമില്ല,അന്ന് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്;മല്ലിക സുകുമാരന്‍ പറയുന്നു

പൃഥ്വിരാജിനേയും കൈപിടിച്ച് കൊണ്ടുവന്നത് സംവിധായകന്‍ വിനയനാണെന്ന് ഇരുതാരങ്ങളുടേയും അമ്മയും പ്രമുഖ നടിയുമായ മല്ലിക സുകുമാരന്‍. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പൂജയ്ക്കായി വിനയന്‍ സർ വിളിച്ചത് പ്രകാരം ഞാന്‍ പോയിരുന്നു. ഇന്ദ്രജിത്തൊക്കെ സിനിമയില്‍ വരാന്‍ കാരണമായതും, ചെറിയ ഒരു വിഷമസന്ധി വന്നപ്പോള്‍ അതില്‍ നിന്നും പൃഥ്വിരാജിന് ധൈര്യം കൊടുത്ത് മുന്നോട്ട് കൊണ്ടുവന്നതും സാറാണെന്നും അവിടെ വെച്ച് ഞാന്‍ പറഞ്ഞിരുന്നുവെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

അന്നത്തെ എന്റെ വാക്കുകള്‍ക്ക് ശേഷം പൊതുജനങ്ങള്‍ അല്ല, സിനിമക്കാർ തന്നെ പറഞ്ഞെഴുതിച്ച കഥാപാത്രങ്ങളുടെ കമന്റുകളായിരുന്നു കൂടുതലും കണ്ടതും. സാധാരണക്കാരെ എനിക്ക് നന്നായി അറിയാം. അവർ എന്നെ വിളിക്കാറും സംസാരിക്കാറുമുണ്ട്. പേര് മാറ്റി എഴുതുന്ന പലർക്കും പിന്നില്‍ സിനിമാക്കാരാണ്. അത് സിനിമ മേഖലയിലുള്ള കാര്യമാണ്, സ്വാഭാവികവുമാണ്. തങ്ങള്‍ നേരിട്ട് പറഞ്ഞിട്ട് വിഷമം വേണ്ടെന്ന് കരുതിയാണ് അങ്ങനെ ചെയ്യിക്കുന്നത്.

prithvimallika-17

പരമമായ സത്യമാണ് ഞാന്‍ പറഞ്ഞത്. ആരേയും സുഖിപ്പിക്കാന്‍ വേണ്ടിയുള്ള കള്ളം ഞാന്‍ പറയാറില്ല. കള്ളം പറഞ്ഞ് ആരേയും സുഖിപ്പിച്ച് കൂടെ നിർത്താറില്ല. എന്നെ അറിയാവുന്നവർ അതിനെക്കുറിച്ച് നന്നായി അറിയാം. ഇന്ദ്രജിത്ത് ആദ്യമായി അഭിനയിക്കുന്നത് വിജി തമ്പി സംവിധാനം ചെയ്ത ആനിയെന്ന ടെലിഫിലിമാണ്. അത് കണ്ടിട്ടാണ് ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് അവനെ വിനയന്‍ സാറാണ് വിളിക്കുന്നത്. ആദ്യമായി അവനെ സിനിമയില്‍ കൊണ്ടുവന്ന ആളുടെ പേര് പറയുന്നതില്‍ എന്താണ് തെറ്റെന്നും മല്ലിക സുകുമാരന്‍ ചോദിക്കുന്നു.

പൃഥ്വിരാജിനെതിരെ ഒരു കാരണവും ഇല്ലാതെയാണ് അവന്റെ നേരെ ഒരു ആക്രമണമുണ്ടാകുന്നത്. അന്ന് അതിന് നേതൃത്വം നല്‍കിയവർക്ക് പോലും പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നിയെന്നതാണ് മറ്റൊരു സത്യം. പൃഥ്വിരാജിനെ മാറ്റി നിർത്തണമെന്ന തീരുമാനമുണ്ടായി. വലിയ സംവിധായകർ ഡേറ്റ് വാങ്ങിയതിന് ശേഷം അവനെ മാറ്റി നിർത്തുകയായിരുന്നു. മാറ്റി നിർത്തിയതിന്റെ കാരണം പിന്നീട് ഞങ്ങള്‍ക്ക് മനസ്സിലായി.

ആ വിഷയത്തെക്കുറിച്ച് ഇന്നസെന്റിനോട് ഞാന്‍ ചോദിച്ചിരുന്നു. എനിക്ക് അതേക്കുറിച്ച് കൂടുതല്‍ അറിയില്ല, പ്രശ്നമൊക്കെ തീരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ രണ്ട് മൂന്ന് ദിവസം കഴിഞ്ഞെങ്കിലും ഒരു പ്രശ്നവും തീർന്നില്ല. ആ സമയത്ത് വിനയന്‍ സാറാണ് പൃഥ്വിരാജിനെ കൈപിടിച്ച് വീണ്ടും സിനിമ മേഖലയിലേക്ക് കൊണ്ടുവരുന്നത്. ഈ രണ്ട് കാര്യവുമാണ് അന്ന് ഞാന്‍ പറഞ്ഞത്. വിനയന്‍ സാർ എന്ന സംവിധായകനെ മറക്കുക, അല്ലെങ്കില്‍ അദ്ദേഹം ഇവിടെ ഒന്നും ചെയ്തില്ലെന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ നില്‍ക്കില്ലെന്നും മല്ലിക സുകുമാരന്‍ അഭിപ്രായപ്പെട്ടു.

താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചില മാധ്യമപ്രവർത്തകർ എന്നോട് നേരത്തെ ചോദിച്ചിരുന്നു. അന്ന് ഞാന്‍ എന്റെ നിലപാട് പറഞ്ഞു. പൃഥ്വിരാജ് പ്രസിഡന്റായി നില്‍ക്കേണ്ട കാര്യമില്ല, താരതമ്യേനെ ചെറുപ്പമാണ്. ലോകപരിചയവും ജീവിത പരിജയവുമൊക്കെ ആയി വരുന്നതേയുള്ളു. മുതിർന്ന കാരണവന്മാർ നിരവധി അവിടേയുണ്ട്. അവരൊക്കെ ഭരിക്കട്ടെ , എന്തായാലും പൃഥ്വിരാജ് ആവുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു വലയ ആശുപത്രിയിലെ ക്യാന്‍സർ ബോധവത്കരണത്തിന് പോയപ്പോഴായിരുന്നു ഇക്കാര്യം ഞാന്‍ പറഞ്ഞത്. അന്ന് ക്യാമറുമായി വന്നവർ നിർബന്ധിച്ചതുകൊണ്ടാണ് ഇക്കാര്യം പറയേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+