Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗ്ഗീയതയെ ഊട്ടിവളര്‍ത്തിയ സിപിഎം

Congress
റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാല്‍ പോലും അത് സമുദായസംഘര്‍ഷത്തിന് കാരണമാകുന്ന തരത്തിലേക്ക് വടക്കന്‍ കേരളത്തിലെ സ്ഥിതി മാറിയിരിക്കുന്നു. അതായത് വടക്കന്‍ കേരളത്തിലെ സെന്‍സിറ്റീവായി അടയാളപ്പെടുത്തിയ പ്രദേശങ്ങളില്‍ നടക്കുന്ന സി പി എം-മുസ്ലീംലീഗ് സംഘട്ടനങ്ങള്‍ ഹിന്ദു-മുസ്ലീം സംഘര്‍ഷങ്ങളായി മാറുകയാണ്.

നാദാപുരത്തും തളിപ്പറമ്പിലും തലശേരിയിലും ചെറുവത്തൂരിലും കാസര്‍കോട്ടും ഇപ്പോള്‍ ഇതാണ് നടക്കുന്നത്. രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ചേരിതിരിഞ്ഞതിന് പിന്നിലുള്ള രസതന്ത്രത്തെക്കുറിച്ച് ചികയുമ്പോഴാണ് സി പി എം-ബി ജെ പി കൂട്ടുകെട്ടും ലീഗ്-എന്‍ ഡി എഫ് പരസ്പരസഹകരണവും പുറത്തുവരുന്നത്.

2001ല്‍ കണ്ണൂരിലുണ്ടായ സി പി എം-ബി ജെ പി സംഘര്‍ഷവും കൂട്ടക്കൊലക്കും ശേഷം പയ്യോളി മനോജ് വധം പോലെ ഒറ്റപ്പെട്ടതും പ്രാദേശിക തലത്തിലുള്ള കുടിപ്പകകള്‍ മൂലവുമുണ്ടാകുന്ന സംഘര്‍ഷങ്ങളും കൊലപാതകങ്ങളും മാത്രമേ കേരളത്തിലുണ്ടായിട്ടുള്ളൂ. ഇപ്പോള്‍ സംഘര്‍ഷത്തിന്റെ ഒരറ്റത്ത് എന്‍ ഡി എഫോ മുസ്ലീം ലീഗോ നിശ്ചയമായും ഉണ്ടായിരിക്കും. മറ്റേവശത്ത് ബി ജെ പിയോ സി പി എമ്മോ ഒരാളാകും ഉണ്ടാവുക.

ഭൂരിപക്ഷം കേരളീയരും സെക്കുലറിസ്റ്റ് മുഖംമൂടിയണിഞ്ഞിരിക്കുന്നതിനാലും വര്‍ഗീയത എന്നു കേട്ടാല്‍തന്നെ ചെവിപൊത്തുന്നതിനാലും കേരള സമൂഹത്തിന്റെ ഇടയില്‍ ശക്തിപ്രാപിക്കുന്ന വര്‍ഗീയ-സാമുദായിക താല്‍പര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയോ ഇങ്ങനെയൊന്നില്ലെന്ന് ഭാവിക്കുകയോ ആണ് ചെയ്യുക. ഭൂരിപക്ഷം സാംസ്്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും കേരളീയ സമൂഹത്തില്‍ വര്‍ഗീയതയ്ക്ക് ഇടമില്ലെന്ന് തന്നെ കരുതുന്നവരുമാണ്.

സാമുദായികതയ്ക്കും വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എതിരെ സര്‍വ്വശക്തിയും ഉപയോഗിച്ച് പടപൊരുതുന്നുവെന്ന് ഉള്ളിലും പുറത്തും വിശ്വസിപ്പിക്കാന്‍ മിടുക്കുള്ള സി പി എം കോണ്‍ഗ്രസിനൊപ്പമോ കോണ്‍ഗ്രസിനെക്കാള്‍ അധികമോ ആയി ജാതീയതെയും സാമുദായികതയെയും വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നത് വസ്തുത തന്നെയാണ്. സി പി എം-ബി ജെ പി കൂട്ടുകെട്ടുണ്ടാകേണ്ടതിനെക്കുറിച്ചുള്ള ലേഖനം പുറത്തുവന്നപ്പോള്‍ സി പി എം നേതാക്കളുടെ പ്രതികരണം മാത്രം മതി അവരുടെ ബി ജെ പി വിരുദ്ധതയിലെ ആത്മാര്‍ത്ഥ വെളിപ്പെടാന്‍.

മുന്‍ പേജില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+