യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം; അബുദാബിയിൽ 3 സുപ്രധാന റോഡുകളിലെ വേഗ പരിധി കുറയ്ക്കാൻ തീരുമാനം
അബുദാബി: ട്രാഫിക് സുരക്ഷ വർധിപ്പിച്ച് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, അബുദാബിയിലെ പ്രധാന റോഡുകളിൽ ഫെബ്രുവരി 9 മുതൽ വേഗപരിധി കുറയ്ക്കാൻ തീരുമാനം. ജോയിന്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റിയും അബുദാബി മൊബിലിറ്റിയും ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയതോടെയാണ് മാറ്റം പ്രാബല്യത്തിൽ വരുന്നത്. പ്രധാന പാതകളിൽ സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.
അബുദാബി-അൽ ഐൻ റോഡിൽ (ഇ22) അൽ നഹ്ദ ഇന്റർചേഞ്ച് മുതൽ ബനി യാസ് ഇന്റർചേഞ്ച് വരെ ഇരുവശത്തേക്കും പരമാവധി വേഗത മണിക്കൂറിൽ 160കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്റർ ആയി കുറയും. തുടർന്ന്, ബനി യാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്‌ജ് കോംപ്ലക്‌സ് വരെയുള്ള ഭാഗത്ത് വേഗപരിധി 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്റർ ആയി മാറും.

അൽ റൗദ റോഡിൽ (ഇ30) ഇരുദിശകളിലേക്കുമുള്ള പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്റർ ആയി കുറയ്ക്കും. റോഡ് സുരക്ഷ, ഗതാഗത ക്രമീകരണം, തിരക്കേറിയ പാതകളിലെ ഡ്രൈവിംഗ് സാഹചര്യം മെച്ചപ്പെടുത്തൽ എന്നിവയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ സാഹചര്യത്തിൽ നിയമ ലംഘനങ്ങളൊഴിവാക്കാൻ ഡ്രൈവർമാർ പുതിയ വേഗപരിധി പാലിക്കുകയും ബോർഡുകൾ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നത്. ഗുരുതര അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കാനുമുള്ള അബുദാബിയുടെ ഗതാഗത സുരക്ഷാ തന്ത്രത്തിന്റെ ഭാഗമാണിത്.
അതേസമയം, റോഡപകടങ്ങൾ കുറയ്ക്കാൻ അധികാരികൾ ഗതാഗത സുരക്ഷാ നിയമങ്ങളിൽ മുൻപും പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ അബുദാബി മൊബിലിറ്റി രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധി കുറച്ചു: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (ഇ11) 160 കിലോമീറ്റർ/മണിക്കൂറിൽ നിന്ന് 140 കിലോമീറ്റർ/മണിക്കൂറായും, അബുദാബി-സ്വൈഹാൻ റോഡിൽ (ഇ20) 120 കിലോമീറ്റർ/മണിക്കൂറിൽ നിന്ന് 100 കിലോമീറ്റർ/മണിക്കൂറായും ഇത് താഴ്ത്തിയിരുന്നു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (ഇ311) 120 കിലോമീറ്റർ/മണിക്കൂർ എന്ന കുറഞ്ഞ വേഗപരിധി അധികൃതർ ഒഴിവാക്കുകയും ചെയ്‌തിരുന്നു. ഗതാഗതം സുഗമമാക്കാനും സുരക്ഷ കൂട്ടാനുമായിരുന്നു ഈ നീക്കം. ഇതുവഴി ഡ്രൈവർമാർക്ക് 120 കിലോമീറ്റർ/മണിക്കൂർ വേഗത നിർബന്ധമില്ലാതാവുകയും, നിയമലംഘനത്തിന് ഈടാക്കിയിരുന്ന 400 ദിർഹം പിഴ എടുത്തു കളയുകയും ചെയ്‌തിരുന്നു.
കൂടാതെ കഴിഞ്ഞ ഒക്ടോബർ മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 'വേരിയബിൾ സ്‌പീഡ് ലിമിറ്റ്' സംവിധാനം പ്രാബല്യത്തിൽ വന്നു. തിരക്ക്, അപകടങ്ങൾ, റോഡ് ജോലികൾ, കാലാവസ്ഥ തുടങ്ങിയ തത്സമയ സാഹചര്യങ്ങൾക്കനുസരിച്ച് വേഗപരിധി ക്രമീകരിക്കുന്ന സംവിധാനമാണിത്. സെൻസറുകളും ട്രാഫിക് ക്യാമറകളും വഴി ലഭിക്കുന്ന വിവരങ്ങളിലൂടെ ഇത് ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
-
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
പ്രവാസികളുടെ ശ്രദ്ധക്ക്; വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നിയമങ്ങൾ എല്ലാം മാറി! -
സൗദി അറേബ്യ പുതിയ വിമാനത്താവളം പണിയുന്നു; മക്കയിലേക്ക് നേരിട്ട് എത്താം, ഒപ്പം മക്ക മെട്രോയും -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്?












Click it and Unblock the Notifications