യുഎഇ ഇളവോടെ തരും 160 ടണ്‍ സ്വര്‍ണം; കേരളത്തില്‍ നേട്ടം 15 ജ്വല്ലറികള്‍ക്ക്, വേണം 10 രേഖകള്‍
ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവച്ച വ്യാപാര പങ്കാളിത്ത കരാറാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ അഥവാ സിപ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കും സര്‍വീസുകള്‍ക്കും ഇളവുകള്‍ അനുവദിക്കാന്‍ വ്യവസ്ഥയുള്ള കരാര്‍. ഇന്ത്യയ്ക്കും യുഎഇക്കും നേട്ടമാണിത്. 2022ല്‍ ഒപ്പുവച്ച കരാറിന്റെ കാലാവധി പത്ത് വര്‍ഷമാണ്. നികുതി ഇളവുകളോടെ സ്വര്‍ണം യുഎഇയില്‍ നിന്ന് വാങ്ങാന്‍ ഈ കരാര്‍ പ്രകാരം സാധിക്കും.
താരിഫ് റേറ്റ് ക്വാട്ട (ടിആര്‍ക്യു) യിലൂടെ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങി ഇന്ത്യയില്‍ എത്തിക്കാം. ഇന്ത്യന്‍ ജ്വല്ലറി വ്യവസായത്തിന് ഏറെ നേട്ടമാകുന്ന വ്യവസ്ഥകളാണ് ഇതിലുള്ളത്. ഓരോ വര്‍ഷവും ഇന്ത്യയ്ക്ക് അനുവദിക്കുന്ന സ്വര്‍ണത്തിന്റെ ക്വാട്ട പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിലെ ജ്വല്ലറികളും ഈ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്.

സിപ കരാര്‍ പ്രകാരം 2022 മുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ സാധിക്കുമായിരുന്നു എങ്കിലും ഇന്ത്യയിലെ ഇറക്കുമതി നികുതി കൂടുതലായതിനാല്‍ ക്വാട്ട പൂര്‍ണമായും ഉപയോഗപ്പെടുത്തിയിരുന്നില്ല. 2022-23 സാമ്പത്തിക വര്‍ഷം 120 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാനായിരുന്നു ക്വാട്ട. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 140 ടണ്‍. പക്ഷേ, ഇറക്കിയത് വെറും 25 ടണ്ണില്‍ താഴെയാണ്. കടുത്ത നിബന്ധനയായിരുന്നു ഇതിന് കാരണം.
കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി 15ല്‍ നിന്ന് 6 ആക്കി ചുരുക്കിയത് അടുത്തിടെയാണ്. ഇതോടെ യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചു. നടുപ്പ് സാമ്പത്തിക വര്‍ഷം 160 ടണ്‍ ക്വാട്ടയുണ്ട്. ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്സ്ചേഞ്ച് വഴി ഇതുവരെ 60 ടണ്‍ ഇറക്കി. അടുത്ത സാമ്പത്തിക വര്‍ഷം 180 ടണ്‍, തൊട്ടടുത്ത സാമ്പത്തിക വര്‍ഷം 200 ടണ്‍ എന്നിങ്ങെയാണ് സ്വര്‍ണത്തിന്റെ ക്വാട്ട. പിന്നീട് 2031-32 സാമ്പത്തിക വര്‍ഷം വരെ 200 ടണ്‍ വീതം ക്വാട്ട തുടരും.
ബുള്ളിയന്‍ എക്സ്ചേഞ്ച് വരുന്നതിന് മുമ്പ് എംഎംടിസി, ഡയമണ്ട് ഇന്ത്യ, സ്റ്റേറ്റ് ട്രേഡിങ് കോര്പറേഷന് എന്നിവ വഴി സിപ കരാര്‍ അനുസരിച്ചുള്ള സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്നു. ഇത് കൂടാതെ ബാങ്കുകള്‍ വഴി ജ്വല്ലറികളും സ്വര്‍ണം ഇറക്കുന്നുണ്ട്. സിപ കരാര്‍ പ്രകാരം യുഎഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് 800ഓളം ജ്വല്ലറികളാണ്. ഇതില്‍ 15 എണ്ണം കേരളത്തിലാണ്. തമിഴ്നാട്ടില്‍ 150 ജ്വല്ലറികളും കര്‍ണാടകയില്‍ നൂറോളം ജ്വല്ലറികളുമുണ്ട്.
ഇറക്കുമതി നികുതി കുറഞ്ഞതോടെ സ്വര്‍ണം കൊണ്ടുവരുന്നത് വര്‍ധിച്ചു എന്ന് പറയാം. നേരത്തെ നികുതിയില്‍ ഒരു ശതമാനം ഇളവ് ലഭിച്ചിരുന്നത് മുഴുവന്‍ ഇറക്കുമതി നികുതിയും അടച്ച ശേഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ശതമാനം കുറച്ച് അഞ്ച് ശതമാനം നികുതി അടച്ചാല്‍ മതി എന്ന ഇളവ് ലഭിച്ചതും ഇറക്കുമതി കൂടാന്‍ കാരണമായി എന്ന് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.
ടിആര്‍ക്യു ഇളവ് ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കുമ്പോള്‍ താഴെ പറയുന്ന രേഖകള്‍ ആവശ്യമാണ്. ഐഇസി സര്‍ട്ടിഫിക്കറ്റ്, ഡിജിഎഫ്ടി ലോഗിന്‍ ക്രെഡന്‍ഷ്യല്‍, ജിഎസ്ടി ലോഗിന്‍ ക്രെഡന്‍ഷ്യല്‍, ബാങ്ക് സ്റ്റേറ്റ്മെന്റ്, പ്രീ പര്‍ച്ചേസ് എഗ്രിമെന്റ്, ഇറക്കുമതി ചെയ്യുന്ന വസ്തുവിന്റെ ഐടിസി (എച്ച്എസ്) കോഡ്, എത്ര ഇറക്കുമതി ചെയ്യുന്നു എന്ന അളവ്, വസ്തുവിന്റെ ടെക്നിക്കല്‍ സ്പെസിഫിക്കേഷന്‍, വസ്തുവിന്റെ മൂല്യം, ബന്ധപ്പെട്ട വകുപ്പിന്റെ ഡിജിറ്റല്‍ ഒപ്പ്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം!












Click it and Unblock the Notifications