സൗദി അറേബ്യക്ക് ശരിക്കും കോളടിച്ചു: ഇന്ത്യയേക്കാള്‍ ഏറെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ചൈന
റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾ ശക്തമാക്കിയതോടെ സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ശക്തമാക്കി ചൈന. നവംബർ മാസത്തിൽ സൗദിയിൽ നിന്നുള്ള ചൈനയുടെ ക്രൂഡ് ഇറക്കുമതി കുത്തനെ വർധിച്ചുവെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. ഇന്ത്യയില്‍ നിന്നും സൗദി അറേബ്യന്‍ ക്രൂഡിനായുള്ള ഡിമാന്‍ഡ് ഉയരുന്നുണ്ടെങ്കിലും ചൈനയുടെ ഇറക്കുമതിയുടെ അളവില്‍ കുത്തനേയുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്.
കമ്മോഡിറ്റി അനലിസ്റ്റ് ക്ലെപ്പറിന്റെ കണക്കുകൾ പ്രകാരം, നവംബറിൽ സൗദി ക്രൂഡിന്റെ ചൈനയിലേക്കുള്ള കപ്പൽ ഇറക്കുമതി ഒക്ടോബറിലെ 1.20 ദശലക്ഷം ബാരൽ പെർ ദിവസം (ബിപിഡി) എന്നതിൽ നിന്ന് 1.78 ദശലക്ഷം ബിപിഡിയായി ഉയർന്നു. അതേസമയം, റഷ്യൻ എണ്ണയുടെ ചൈനീസ് സീബോൺ ഇറക്കുമതി 1.45 ദശലക്ഷം ബിപിഡിയിൽ നിന്ന് 926,000 ബിപിഡിയായി കുറഞ്ഞു.

കമ്മോഡിറ്റി അനലിസ്റ്റ് സ്ഥാപനമായ ക്ലെപ്പറിന്റെ കണക്കുകൾ പ്രകാരം, നവംബറിൽ സൗദി ക്രൂഡിന്റെ ചൈനയിലേക്കുള്ള ഇറക്കുമതി ഒക്ടോബറിലെ 1.20 ദശലക്ഷം ബി പി ഡി (ബാരൽ പെർ ഡെ) എന്നതിൽ നിന്ന് 1.78 ദശലക്ഷം ബി പി ഡിയായി ഉയർന്നു. അതേസമയം, റഷ്യൻ എണ്ണയുടെ ചൈനീസ് സീബോൺ ഇറക്കുമതി 1.45 ദശലക്ഷം ബി പി ഡിയിൽ നിന്ന് 926000 ബി പി ഡിയായും കുറഞ്ഞു.
സൗദി അരാംകോ ഡിസംബറിലെ ലോഡിംഗ് കാർഗോകൾക്കായുള്ള തങ്ങളുടെ ബെഞ്ച്മാർക്ക് അറബ് ലൈറ്റ് ഗ്രേഡിന്റെ ഔദ്യോഗിക വിൽപ്പന വിലയില്‍ വലിയ കുറവ് വരുത്തിയിരുന്നു. ഇതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വില്‍പ്പന വിലയില്‍ 2024 തുടക്കം മുതലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. വിലയിലെ ഈ കുറവ് മാർക്കറ്റ് ഷെയർ നേടാനുള്ള കടുത്ത തന്ത്രമല്ലെന്നും അനലിസ്റ്റുകൾ പറയുന്നു. എന്നാൽ, ചൈനീസ്, ഇന്ത്യൻ റിഫൈനർമാർ റഷ്യൻ ക്രൂഡിൽ നിന്ന് മാറുന്ന സാഹചര്യത്തില്‍ വിലയിലെ ഈ കുറവ് വലിയ സ്വാധീനം ചെലുത്തിയേക്കുമെന്നും റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇന്ത്യയുടെ റഷ്യൻ എണ്ണയുടെ വാങ്ങലില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രധാന വാങ്ങലുകാരായ തുടരുകയാണ്. ഇറക്കുമതി ഒക്ടോബറിലെ 1.70 ദശലക്ഷം ബി പി ഡിയിൽ നിന്ന് നവംബറിൽ 2.26 ദശലക്ഷം ബി പി ഡിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഡിസംബർ മുതൽ റഷ്യൻ വാങ്ങലുകൾ കുറയ്ക്കുമെന്നും ഇന്ത്യൻ റിഫൈനർമാർ സൂചിപ്പിക്കുന്നു. റഷ്യൻ ക്രൂഡിന്റെ ഒഴുക്കിലെ അനിശ്ചിതത്വം വർധിക്കുന്നതിനാൽ, മത്സരാധിഷ്ഠിത വിലയിൽ എണ്ണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ ഇടിവ് നികത്താൻ തയ്യാറെടുക്കുകയാണ്.
അതേസമയം, ലോകമെമ്പാടുമുള്ള എണ്ണ ടാങ്കറുകൾ ഇപ്പോൾ ഏകദേശം 1ബില്യൺ ബാരലോളം ക്രൂഡ് സൂക്ഷിക്കുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഉപരോധിത രാജ്യങ്ങളിൽ നിന്ന് വരുന്ന വിതരണങ്ങളാണ് ഈ റെക്കോർഡ് കൂമ്പാരത്തിന് പ്രധാന കാരണം. ഓഗസ്റ്റ് അവസാനം മുതൽ സാധാരണ 'ഫ്ലോട്ടിംഗ് സ്റ്റോറേജ്' എന്ന് വിളിക്കുന്ന ഈ എണ്ണമെത്തിവച്ചത് 40% വരെ ഉയർന്നിട്ടുണ്ട്. ഈ വർധനയുടെ ഭൂരിഭാഗവും റഷ്യ, ഇറാൻ, വെനിസ്വേല തുടങ്ങിയ ഉപരോധിത രാഷ്ട്രങ്ങളിൽ നിന്നോ ഉറവിടം വ്യക്തമല്ലാത്ത ക്രൂഡിൽ നിന്നോ വരുന്നതാണെന്ന് വിശകലനങ്ങൾ പറയുന്നു.












Click it and Unblock the Notifications