50 ഓളം സ്ത്രീകളെ പീഡിപ്പിച്ച മുന്‍ ടെക്കി പിടിയില്‍... വഴിത്തിരിവായത് ഫോണിലെ ദൃശ്യങ്ങള്‍
28കാരനെയാണ് ചെന്നൈയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്
ചെന്നൈ: മോഷണക്കേസില്‍ അറസ്റ്റിലായ മുന്‍ ടെക്കിയെ ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് പീഡന പരമ്പര. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ നേരത്തേ ജോലി ചെയ്തിരുന്ന 28 കാരനെയാണ് മോഷണക്കേസില്‍ പോലീസ് പിടികൂടിയത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ നടത്തിയ ബലാല്‍സംഗങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവരിതയായിരുന്നു. ചെന്നൈയിലെ 50ഓളം സ്ത്രീകളെ താന്‍ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിനോടു സമ്മതിച്ചു.
കൃഷ്ണഗിരി ജില്ലയിലെ മാത്തൂരിലുള്ള മദന്‍ അറിവാള്‍ഗനെയാണ് പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പോലീസ് മദന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ബലാല്‍സംഗ വീരന്റെ തനിനിറം പുറത്തായത്.

തനിച്ചു താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടു
വീട്ടില്‍ തനിച്ചു താമസിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ നോട്ടമിട്ടിരുന്നത്. അവരെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നതായി പോലീസ് അറിയിച്ചു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ചു ബ്ലാക്മെയില്‍ ചെയ്ത് ഇയാള്‍ വീണ്ടും അവരെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ഒരു സ്ത്രീ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ കൂടതല്‍ സ്ത്രീകള്‍ ഇയാള്‍ക്കെതിരേ പീഡന പരാതിയുമായി രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

മോഷ്ടാവാന് കാരണം
കൃഷ്ണഗിരി കോളേജില്‍ നിന്നും ബിഎസ്എസി മാത്സില് ബിരുദം നേടിയ മദന്‍ പിന്നീട് ബെംഗളൂരുവിലുള്ള ഒരു സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്തു കുറച്ചു വര്‍ഷം ബെംഗളൂരുവില്‍ തുടര്‍ന്ന ഇയാള്‍ 2015ല്‍ ചെന്നൈയിലേക്ക് വരികയായിരുന്നു. ജോലി തിരഞ്ഞാന്‍ താന്‍ ചെന്നൈയില്‍ എത്തിയതെന്നും എന്നാല്‍ പറ്റിയ ജോലിയൊന്നും ലഭിച്ചില്ലെന്നുമാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ മദന്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് താന്‍ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇയാള്‍ വെളിപ്പെടുത്തി. വീടുകളും റോഡുകളും കേന്ദ്രീകരിച്ചു നിരവധി പേരെ കൊള്ളയിച്ചു. മോഷണശ്രമത്തിനിടെ വീട്ടില്‍ തനിച്ചായിരുന്ന സ്ത്രീയെ മോഷണത്തിനു ശേഷം ഇയാള്‍ ബലാല്‍സംഗം ചെയ്തതായും പോലീസ് വ്യക്തമാക്കി.

പരാതി നല്‍കിയത് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍
തന്നെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി 8,500 രൂപ തട്ടിയെടുത്തുവെന്ന് ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ നല്കിയ പരാതിയാണ് മദന്റെ അറസ്റ്റിലേക്ക് നയിച്ചത്. വീടിന് സമീപത്തു വച്ചാണ് കുറച്ചു ദിവസം മുമ്പ് മദന്‍ കത്തി കാണിച്ച് പണം കൈക്കലാക്കിയതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഇയാളെ വീട്ടില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications