Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബം ഉണ്ടായാലല്ലേ അവരുടെ വേദന അറിയൂ; മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്

ലഖ്‌നൗ: തനിക്കെതിരായ കുടുംബ വാഴ്ച ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി ജെ പി നേതാക്കള്‍ക്കും മറുപടിയുമായി സമാജ്വാദി പാര്‍ട്ടി (എസ് പി) നേതാവ് അഖിലേഷ് യാദവ്. ഒരു കുടുംബമുള്ള ഒരാള്‍ക്ക് അതിന്റെ വേദന മനസ്സിലാകുമെന്നും കുടുംബമില്ലാത്തവര്‍ക്ക് കുടുംബത്തിന്റെ വേദന അനുഭവിക്കാന്‍ കഴിയുമോയെന്നും അഖിലേഷ് ചോദിച്ചു. ഉത്തര്‍പ്രദേശിലെ ജലൗനില്‍ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അവര്‍ എന്നെ 'ഘോര്‍ പരിവാര്‍വാദി' (ആത്യന്തിക രാജവംശം) എന്ന് വിളിക്കുന്നു, ഒരു കുടുംബമുള്ള ഒരാള്‍ക്ക് കുടുംബത്തിന്റെ വേദന മനസ്സിലാകും, ബി ജെ പി നേതാക്കള്‍ക്ക് കുടുംബമില്ല. കുടുംബത്തിന്റെ വേദന അവര്‍ക്ക് അറിയാന്‍ കഴിയുമോ?, അഖിലേഷ് ചോദിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ അവന്റെ ഉത്തരവാദിത്തം മനസ്സിലാക്കാന്‍ കഴിയൂ, പണപ്പെരുപ്പം എന്താണെന്ന് ഒരു കുടുംബക്കാരന് മനസ്സിലാക്കാന്‍ കഴിയും. കുടുംബമുള്ള ആളുകള്‍ ഇവിടെ ഇരിക്കുന്നു, അവര്‍ക്ക് വിലക്കയറ്റത്തിന്റെ വേദന അനുഭവപ്പെടും. യുവാക്കള്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നു, അഖിലേഷ് യാദവ് പറഞ്ഞു.

1

ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമാജ് വാദി പാര്‍ട്ടിയുടെത് കുടുംബവാഴ്ചയാണെന്ന് പറഞ്ഞിരുന്നു. അമിത് ഷാ തന്റെ ചില പ്രചാരണ പ്രസംഗങ്ങളില്‍ എസ് പിയിലെ 'എസ്' എന്നാല്‍ 'സമ്പത്ത് ശേഖരണം' എന്നും 'പി' എന്നാല്‍ 'പരിവാര്‍വാദം' ആണ് എന്നും പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു അഖിലേഷിന്റെ പരിഹാസം. നോട്ട് നിരോധനത്തിന് ശേഷം ആളുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച പണം വ്യവസായികള്‍ മോഷ്ടിച്ചെന്നും പിന്നീട് അവര്‍ രാജ്യം വിട്ടു പോയെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

2

ബാങ്കുകളില്‍ നിക്ഷേപിച്ച നിങ്ങളുടെ പണം മോഷ്ടിക്കപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വ്യവസായി 28 ബാങ്കുകളില്‍ നിന്ന് 22,000 കോടിയിലധികം കൈക്കലാക്കി ഒളിച്ചോടി. പണമെടുത്ത് ഒളിച്ചോടുന്ന ആദ്യത്തെ വ്യവസായി അദ്ദേഹമല്ല. ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം വന്‍കിട വ്യവസായികള്‍ ബാങ്കുകളില്‍ നിന്ന് പണം വാങ്ങി പലായനം ചെയ്തു,' അദ്ദേഹം പറഞ്ഞു. പലായനം ചെയ്ത വ്യവസായികള്‍ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

3

ഉത്തര്‍പ്രദേശിലെ ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ എസ് പി സഖ്യം വിജയിക്കുന്ന സീറ്റുകള്‍ 100 ആയെന്നും നാലാം ഘട്ടം കഴിയുന്നതോടെ തങ്ങള്‍ 200 ലധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ജനങ്ങള്‍ ബി ജെ പിയെ കീഴടക്കിയെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഞങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ ബിജെപി നേതാക്കളെ നിശബ്ദരാക്കി. കര്‍ഷകരുടെയും തൊഴിലിന്റെയും വരുമാനം ഇരട്ടിയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ബി ജെ പി സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് എസ് പി അധ്യക്ഷന്‍ പറഞ്ഞു, 'ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന് കീഴില്‍ എന്തെങ്കിലും ഇരട്ടിയാക്കിയിട്ടുണ്ടെങ്കില്‍ അത് അഴിമതിയും വിലക്കയറ്റവുമാണെന്നും അദ്ദേഹം പരിഹസിച്ചു.

4

ഒന്നും രണ്ടും ഘട്ടങ്ങളിലായി 113 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 20 ന് നടക്കാനിരിക്കുന്ന മൂന്നാം ഘട്ടത്തില്‍ 56 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 202 സീറ്റ് നേടുന്നവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാം. ബി ജെ പിയേയും എസ് പിയേയും കൂടാതെ കോണ്‍ഗ്രസും ബി എസ് പിയുമാണ് ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന മറ്റ് പ്രധാന പ്രബല കക്ഷികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+