ഇന്ത്യ സെമി കളിക്കും, ഒപ്പമെത്തുക ഈ 3 ടീമുകള്‍, യുവരാജിന്റെ ലോകകപ്പ് പ്രവചനം വൈറല്‍
ലോകകപ്പ് ക്രിക്കറ്റ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് നേടിതരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് യുവരാജ് സിംഗ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും നിരവധി നിരീക്ഷണങ്ങളിലൂടെ യുവരാജ് ജനപ്രീതി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. താരത്തിന്റെ ലോകകപ്പ് പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആതിഥേയരായ ഇന്ത്യക്ക് ശക്തമായ സാധ്യതകളാണ് യുവരാജ് പ്രവചിക്കുന്നത്.
ഇന്ത്യ ലോകകപ്പിന്റെ സെമി കളിക്കുമെന്ന് താരം പ്രവചിക്കുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവര്‍ സെമിയില്‍ എത്തുമെന്നും യുവരാജ് പറയുന്നു. നാല് ടീമുകള്‍ അല്ല, അഞ്ച് ടീമുകള്‍ക്ക് സെമിയില്‍ എത്താനുള്ള സാധ്യതയുണ്ടെന്നും താരം പറഞ്ഞു. ദക്ഷിണാഫ്രിക്കയാണ് അഞ്ചാമത്തെ ടീമായി യുവരാജ് ഉയര്‍ത്തി കാണിക്കുന്നത്.തീര്‍ച്ചയായും ഇന്ത്യയും ഓസ്ട്രേലിയയും സെമി ഫൈനല്‍ കളിക്കും.

അഞ്ച് ടീമുകളെ തെരഞ്ഞെടുക്കാന്‍ കാരണമുണ്ട്. ലോകകപ്പ് എപ്പോഴും അട്ടിമറികളുടെ വേദിയാണ്. അതുകൊണ്ട് ഏത് ടീമിന് വേണമെങ്കിലും അടിതെറ്റാം. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, എന്നീ ടീമുകള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയ്ക്കും സെമിയില്‍ എത്താന്‍ സാധ്യതയുണ്ട്. കാരണം ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം ആവശ്യമാണ്. അവര്‍ക്ക് പരിമിത ഓവര്‍ ക്രിക്കറ്റില്‍ കിരീടമില്ലാത്തതാണ്. അതവര് ആഗ്രഹിക്കുന്നുണ്ടാവുമെന്നും യുവരാജ് പറഞ്ഞു.
അതേസമയം ലോകത്തെ മികച്ച ഓള്‍റൗണ്ടര്‍മാരെ കുറിച്ചും വീക്കുമായുള്ള അഭിമുഖത്തില്‍ യുവരാജ് സംസാരിച്ചു.നിലവില്‍ ലോകത്തെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ മുന്നിലുള്ള മിച്ചല്‍ മാര്‍ഷ്, രവീന്ദ്ര ജഡേജ, ബെന്‍ സ്റ്റോക്സ് എന്നിവരാണ്. സ്റ്റോക്സ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമനാണ്. ഇംഗ്ലണ്ട് ലോകകപ്പിനായിട്ടാണ് സ്റ്റോക്സിനെ ടീമിലേക്ക് കൊണ്ടുവന്നതെന്നും യുവരാജ് വ്യക്തമാക്കി.
അതേസമയം ഇന്ത്യന്‍ ടീമില്‍ മികച്ച കളിക്കാര്‍ ധാരാളമുണ്ട്. പക്ഷേ വാഷിംഗ്ടണ്‍ സുന്ദറിനെയോ യുസവേന്ദ്ര ചാഹലിനെയോ സ്പിന്നറായി ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് യുവരാജ് പറയുന്നു. ടീമില്‍ ഒരുതാരത്തിന്റെ കുറവ് മാത്രമാണ് ഉള്ളത്. അത് ചാഹലിന്റേതാണ്. ലെഗ് സ്പിന്‍ ഓപ്ഷന് ഇന്ത്യക്കില്ല. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമില്‍ കളിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ചാഹല്‍ ഇല്ലെങ്കില്‍ സുന്ദറായിരുന്നു നല്ലത്. പക്ഷേ ടീമിന് ആവശ്യം പരിചയസമ്പത്തുള്ള ഒരു സ്പിന്നറെ ആയിരിക്കും. അതായിരിക്കും രവിചന്ദ്രന്‍ അശ്വിനെ ടീമിലുല്പ്പെടുത്താന് കാരണമായതെന്നും യുവരാജ് പറഞ്ഞു.
അതേസമയം ഇതിഹാസ താരം സുനില്‍ ഗാവസ്കറും ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ഫേവറിറ്റുകളെ പ്രവചിച്ചിട്ടുണ്ട്. ഇംഗ്ലണ്ടാണ് ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം എന്ന് ഗവാസ്കര്‍ പറയുന്നു. ജോസ് ബട്ലറുടെ ടീമില്‍ ഗംഭീരമായ ബൗളര്‍മാരുണ്ട്. അതുപോലെ ലോകോത്തര ഓള്‍റൗണ്ടര്‍മാരുമുണ്ട്. അവര്‍ക്ക് മത്സരത്തെ മാറ്റാനാവുമെന്നും ഗവാസ്കര്‍ പറഞ്ഞു.
മൂന്ന് ലോകോത്തര ഓള്‍റൗണ്ടര്‍മാരാണ് അവര്‍ക്കുള്ളത്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും അവര്‍ കളിയെ മാറ്റും. ബൗളിംഗ് നിര പരിചയസമ്പത്തുള്ളതാണ്. അവരാണ് തന്റെ ഫേവറിറ്റുകളെന്നും ഗവാസ്കര്‍ പറഞ്ഞു. അതേസമയം ഇന്ത്യയാണ് തന്റെ ഫേവറിറ്റുകളെന്ന് ഇര്ഫാന് പഠാന് പറഞ്ഞു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications