മാറാട്ടുനിന്ന് മറിയംബിയുടെ കുടുബവും മടങ്ങി
കോഴിക്കോട്: മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ഓടിപ്പോയ കുടുംബങ്ങളെ പുനരധവസിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൂര്‍ണമായും പരാജയമായി. മാറാട്ടെ വീട്ടില്‍ പുനരധിവസിപ്പിച്ചിരുന്ന ഏക കുടുംബവും ജൂണ്‍ 29 ഞായറാഴ്ച രാത്രി മടങ്ങി.
രണ്ടു കുടുംബങ്ങളെയാണ് പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ മാറാട്ടേക്ക് ജൂണ്‍ 25 ബുധനാഴ്ച കൊണ്ടുവന്നത്. അരയസമാജം പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇതില്‍ ഒരു കുടുംബം പിറ്റേന്ന് തന്നെ മടങ്ങിപ്പോയിരുന്നു. അവശേഷിക്കുന്ന മറിയംബിയുടെ കുടുംബത്തെ അരയസമാജം പ്രവര്‍ത്തകരായ സ്ത്രീകള്‍ കയ്യേറ്റം ചെയ്യുമെന്ന നിലയിലായപ്പോഴാണ് അധികൃതര്‍ ഇവരെ തിരിച്ചുകൊണ്ടുപോയത്.
ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ ഇരുനൂറ്റമ്പതോളം സ്ത്രീകള്‍ പ്രതിഷേധവുമായി മറിയംബിയുടെ വീടിനടുത്തെത്തി. വീടിന് ചുറ്റും പൊലീസുകാരുടെ ശക്തമായ സുരക്ഷാവലയമുണ്ടായിരുന്നെങ്കിലും സ്ത്രീകള്‍ ഇവരുമായി ഏറ്റുമുട്ടി വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുമെന്ന സ്ഥിതിയായി. അപ്പോള്‍ തിരിച്ചുപോവണമെന്ന് മറിയംബി ആവശ്യപ്പെട്ടു. നേരത്തെയും തിരിച്ചുപോവണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു.
തുടര്‍ന്നാണ് മറിയംബിയെയും കുടുംബത്തെയും ചാലിയത്തെ ബന്ധുവീട്ടിലേക്ക് തിരിച്ചുകൊണ്ടുപോവാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനിടെ ആര് ഡി ഒയുമായി സംസാരിച്ചതിനെ തുടര്‍ന്ന് അരയസമാജം പ്രവര്‍ത്തകര്‍ പിന്‍വാങ്ങി.
കഴിഞ്ഞ അഞ്ച് ദിവസവും നൂറ്റമ്പതോളം പൊലീസുകാരും അമ്പതോളം റവന്യു ഉദ്യോഗസ്ഥരും മറിയംബിയുടെ വീടിന് ചുറ്റും 24 മണിക്കൂറും കാവലായിരുന്നു. വീട്ടിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും അസുഖം ബാധിച്ചവര്‍ക്ക് മരുന്നും അധികൃതര്‍ എത്തിച്ചുകൊടുക്കുകയായിരുന്നു.
ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തിരിച്ചുപോവാനാണ് ആഗ്രഹമെങ്കില്‍ മാറാട്ടെ കുടുംബത്തെ അതിന് അനുവദിക്കണമെന്ന് നിര്‍ദേശമുയര്‍ന്നു.
സമാധാനശ്രമങ്ങളുടെ ഭാഗമായി ജൂലൈ അഞ്ചിന് വിവിധ രാഷ്ട്ര്രീയ, മത സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ഉപസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഉപസമിതി യോഗത്തില്‍ അരയസമാജം നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ തങ്ങളെ ഔദ്യോഗികമായി ക്ഷണിക്കാഞ്ഞതിനാനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് അരയസമാജം നേതാക്കള്‍ വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications