കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: നാര്‍കോ അനാലിസിസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തില്ലെന്ന് സിബിഐ

  • By Staff
Google Oneindia Malayalam News

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളെ സംബന്ധിച്ച് സിബിഐ നിശബ്ദത തുടരുന്നു. എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കേസിലെ പ്രതികളെക്കുറിച്ച് ഒരു സൂചനയും സിബിഐ നല്‍കിയിട്ടില്ല.

അന്വേഷണം പുരോഗമിക്കുന്നുവെന്നും അതെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ഡിസംബര്‍ 4ന്‌ നല്‍കുമെന്നും സിബിഐ പറഞ്ഞു. ഇതുവരെ നടത്തിയ തെളിവെടുപ്പിനെക്കുറിച്ചും ആരെയൊക്കെ ചോദ്യം ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്‌. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നു പറഞ്ഞിട്ടില്ല.

കേസില്‍ സംശയിക്കുന്ന ചിലരെ നാര്‍കോ അനാലിസിസ്‌ പരിശോധനയ്ക്കു വിധേയരാക്കിയതിന്റെ വിശദാംശങ്ങള്‍ സ്വകാര്യ വ്യക്‌തികളോടു വെളിപ്പെടുത്താനാവില്ലെന്നും സിബിഐ എറണാകുളം കോടതിയില്‍ ബോധിപ്പിച്ചു.

അന്വേഷണ പുരോഗതി യഥാസമയം കോടതിയെ അറിയിക്കുമെന്ന്‌ സിബിഐയുടെ ദില്ലി സ്പെഷല്‍ ക്രൈം ഡിവൈഎസ്പി ആര്‍.കെ. അഗര്‍വാള്‍ വ്യക്‌തമാക്കി.

മൂന്നു മാസത്തിലൊരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ ജൂണ്‍ നാലിനുണ്ടായ ഉത്തരവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ നാലിന്‌ റിപ്പോര്‍ട്ട്‌ നല്‍കി കഴിഞ്ഞെന്നും ഡിവൈഎസ്പിയുടെ പത്രികയില്‍ പറയുന്നു. അടുത്ത റിപ്പോര്‍ട്ട്‌ ഡിസംബര്‍ നാലിനു സമര്‍പ്പിക്കും. അഭയയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധന നടത്തിയതിന്റെ വര്‍ക്ക്‌ ബുക്കില്‍ തിരിമറി നടന്നതായ ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്‌.

ദില്ലി ഓ‍ള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓ‍ഫ്‌ മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധര്‍ ഓ‍ഗസ്റ്റ്‌ പത്തിനു നടത്തിയ പരിശോധനയുടെ ഫലം സെപ്റ്റംബര്‍ നാലിലെ റിപ്പോര്‍ട്ടിനോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്‌.

അഭയകേസില്‍ സംശയിക്കുന്ന വൈദികരെയും കന്യാസ്‌ത്രീകളെയും നാര്‍കോ അനാലിസിസ്‌ പരിശോധനയ്ക്കു വിധേയരാക്കിയതിന്റെ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട്‌ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സിബിഐയുടെ മറുപടി.

അന്വേഷണത്തിന്റെ ഫലപ്രാപ്‌തിക്കു വേണ്ടി ആവശ്യമുള്ളവരെ മാത്രമാണ്‌ ശാസ്‌ത്രീയ പരിശോധനകള്‍ക്കു വിധേയരാക്കുന്നതെന്ന്‌, കൂടുതല്‍ പേരെ നാര്‍കോ അനാലിസിസിനു വിധേയരാക്കണമെന്ന ഹര്‍ജിയിലെ ആവശ്യത്തോട്‌ ഡിവൈഎസ്പി പ്രതികരിച്ചു. ഹര്‍ജിയിലെ വാദം മജിസ്ട്രേട്ട്‌ നവംബര്‍ 12നു മാറ്റി.

അന്വേഷണം നിഷ്‌പക്ഷമായും നീതിപൂര്‍വമായും മുന്നേറുന്നുവെന്നാണ്‌ സിബിഐ തിങ്കളാഴ്ച ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അറിയിച്ചത്‌. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ്‌ സിബിഐ മറുപടി നല്‍കിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍












വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X