കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

കോയന്പത്തൂര്‍: തമിഴ് നാട്ടുകാരിയായ പെണ്‍കുട്ടിയെ കേരളത്തിലേക്ക്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം പെണ്‍വാണിഭസംഘത്തിന്‌ വില്‍ക്കാന്‍ ശ്രമിച്ച മലയാളി യുവാവ്‌ അറസ്റ്റില്‍.

ക്രോംപെട്ട്‌ സാനറ്റോറിയത്തില്‍ താമസിക്കുകയായിരുന്ന തഞ്ചാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പാലക്കാട്‌ സ്വദേശി അബ്ദുള്‍റഹ്‌മാനെ (38)ആണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

പെണ്‍കുട്ടിയുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരിനടുത്ത വീട്ടില്‍നിന്നാണ്‌ പോലീസ്‌ അബ്ദുള്‍റഹിമാനെ അറസ്റ്റ്‌ ചെയ്‌തത്‌. മുറിയില്‍ അടച്ചിട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസ്‌ മോചിപ്പിച്ചു.

പെണ്‍കുട്ടിയെ കേരളത്തിലേക്ക്‌ കടത്താന്‍ കൂട്ടുനിന്ന മലയാളിയായ ആയിഷ എന്ന യുവതിയെയും തമിഴ്‌നാട്ടുകാരനായ സതീഷ്‌കുമാര്‍ എന്ന യുവാവിനെയും പോലീസ്‌ തിരയുകയാണ്.

ക്രോംപെട്ടില്‍ കമ്പ്യൂട്ടര്‍ കോഴ്‌സിന്‌ പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ ഏപ്രില്‍ പത്തിനാണ്‌ കാണാതായത്‌. പെണ്‍കുട്ടിയെ കാണാതായതിന്‌ അടുത്ത ദിവസംതന്നെ സഹോദരി ക്രോംപെട്ട്‌ പോലീസ്‌സ്റ്റേഷനില്‍ പരാതി നല്‍കി.

പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കോയമ്പത്തൂരിലെ വീട്ടില്‍ അടച്ചിട്ട്‌ പീഡിപ്പിയ്ക്കുകയാണെന്ന്‌ വിവരം ലഭിച്ചു. ആയിഷയുടെ മകളും പെണ്‍കുട്ടിയും ഒന്നിച്ചാണ്‌ കമ്പ്യൂട്ടര്‍ കോഴ്‌സിന് പോയിക്കൊണ്ടിരുന്നത്. പെണ്‍കുട്ടി ആയിഷയുടെ വീട്ടിലും പോകാറുണ്ടായിരുന്നു.

വീട്ടില്‍ വരുന്നതിനിടെയാണ് ആയിഷ പെണ്‍കുട്ടിയെ റഹ്‌മാന്‌ പരിചയപ്പെടുത്തിയത്. വിവാഹ വാഗ്‌ദാനത്തില്‍ മയങ്ങിയ പെണ്‍കുട്ടി ഏപ്രില്‍ 10ന്‌ കമ്പ്യൂട്ടര്‍കോഴ്‌സിന്‌ പോയ വഴിക്ക്‌ വീട്ടില്‍ അറിയിക്കാതെ അബ്ദുള്‍റഹ്‌മാനോടൊപ്പം കേരളത്തിലേക്ക്‌ പോകുകയായിരുന്നു.

ഇതിനിടയില്‍ പെണ്‍കുട്ടി സഹോദരിയെ ഫോണില്‍ വിളിച്ചിരുന്നു. താന്‍ വിവാഹിതയായെന്നും ഇപ്പോള്‍ മഹാബലിപുരത്താണുള്ളതെന്നും പെണ്‍കുട്ടി പറഞ്ഞു.

എന്നാല്‍, പെണ്‍കുട്ടിയെ അബ്ദുള്‍റഹിമാന്‍ കേരളത്തിലെ പലയിടങ്ങളിലും കൊണ്ടുപോയി പലര്‍ക്കും കാഴ്‌ചവെക്കുകയായിരുന്നു. ഒടുവില്‍ കോയമ്പത്തൂരിലേക്ക്‌ കൊണ്ടുവന്നു. അവിടെവെച്ച്‌ പെണ്‍വാണിഭസംഘത്തിന്‌ വില്‍ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X