കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ്‌ മര്‍ദ്ദിച്ചെന്ന്‌ പീഡനത്തിനിരയായ കുട്ടി

  • By Staff
Google Oneindia Malayalam News

പനജി: ഗോവയിലെ മന്ത്രി പുത്രന്‍ ഉള്‍പ്പെട്ട വിവാദ ലൈംഗിക പീഡനക്കേസില്‍ പുതിയ ആരോപണങ്ങള്‍. പരാതിക്കാരിയായ ജര്‍മ്മന്‍ പെണ്‍കുട്ടിയാണ്‌ പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.

കേസില്‍ ചോദ്യം ചെയ്യാനായി തന്നെ വീട്ടില്‍ നിന്നും പൊലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിനിടെ കൈമുട്ട്‌ പൊട്ടിയിരിക്കുകയാണെന്നാണ്‌ കുട്ടി പറയുന്നത്‌. ചോദ്യം ചെയ്യാന്‍ തന്നെ തീര്‍ത്തും നിഷ്‌കരുണമായിട്ടാണ്‌ പൊലീസ്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയതെന്നും കുട്ടിയും അമ്മയും ആരോപിക്കുന്നു.

അവരോടൊപ്പം പോകാന്‍ തയ്യാറായിട്ടും പൊലീസുകാര്‍ തന്നെ വണ്ടിയിലേയ്‌ക്ക്‌ തള്ളി. അങ്ങനെ കൈമുട്ട്‌ ഒടിഞ്ഞു. കൈകളില്‍ മറ്റുപലയിടത്തും പരുക്കുകളേറ്റിട്ടുണ്ട്‌. ഇപ്പോള്‍ ജര്‍മ്മനിയിലുള്ള കുട്ടി ഒരു ഇ-മെയില്‍ ഇന്റര്‍വ്യൂവിലാണ്‌ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.

ഗോവയിലെ വിദ്യാഭ്യാസമന്ത്രി അത്തനേഷ്യോ മൊണ്‍സെരാത്തേയുടെ മകനാണ്‌ കേസിലെ പ്രധാന പ്രതി. ഗോവയിലെ മന്ത്രിസഭയെത്തന്നെ ഈ കേസ്‌ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും മനസ്സമാധാനം കിട്ടാനും വേണ്ടിയാണ്‌ സ്വന്തം വീടുപോലെ കരുതിയിരുന്ന ഗോവയില്‍ നിന്നും തനിക്കും അമ്മയ്‌ക്കും തിരിച്ച്‌ ജര്‍മ്മനിയിലേയ്‌ക്ക്‌ പോകേണ്ടിവന്നതെന്നും പെണ്‍കുട്ടി മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

അവിടെയുള്ള സുഹൃത്തുക്കളെയം നല്ലയാളുകളെയും ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ വിഷമം തോന്നാറുണ്ടെന്നും ഗോവയില്‍ത്തന്നെ ജീവിക്കാനായിരുന്നു ആഗ്രഹമെന്നും കുട്ടി പറയുന്നു.

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതുള്‍പ്പെടെ പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണം വരെ പൊലീസിനെതിരെയുണ്ടായിരുന്നു. പ്രശ്‌നത്തെത്തുടര്‍ന്ന്‌ ഒളിവില്‍പ്പോയ മന്ത്രിപുത്രന്‍ രോഹിത്‌ മൊണ്‍സെരാത്തേ പിന്നീട്‌ നാടകീയമായി പൊലീസിന്‌ മുന്നില്‍ കീഴടങ്ങുകയായിരുന്നു.

പിന്നീട്‌ ഈ യുവാവ്‌ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്‌തു. കേസില്‍ രോഹിതിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന്‌ പൊലീസ്‌ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ്‌ കോടതി ഇയാള്‍ക്ക്‌ ജാമ്യം നല്‍കിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X