കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേക്കടി ദുരന്തം: തിരച്ചില്‍ തുടരുന്നു

Google Oneindia Malayalam News

തേക്കടി: നാടിനെ ഞെട്ടിച്ച തേക്കടി ബോട്ട്‌ ദുരന്തത്തില്‍ മൂന്ന്‌ മലയാളികളുടേതടക്കം 41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. അപകടം നടന്ന ബുധനാഴ്‌ച 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 23 സ്‌ത്രീകളും 10 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അഞ്ചോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇവര്‍ക്ക്‌ വേണ്ടിയുള്ള തിരച്ചലില്‍ വെള്ളിയാഴ്‌ച രാവിലെ വീണ്ടും തുടങ്ങി. കൊച്ചിയില്‍ നിന്നെത്തിയ നാവികസേനാംഗങ്ങളുടെ നേതൃത്വത്തിലാണ്‌ തിരച്ചില്‍. പ്രതികൂല കാലാവസ്ഥ തിരച്ചിലിന്‌ തടസമാകുന്നുണ്ട്‌.

അപകടത്തില്‍ മരിച്ച ദില്ലി സ്വദേശികളായ എട്ടു പേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ ദില്ലിയിലെത്തിച്ചു. ഇവരുടെ സംസ്‌ക്കാരം ഉടന്‍ ഉണ്ടാകുമെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. കിങ്‌ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തിലാണ്‌ മൃതദേഹങ്ങള്‍ ദില്ലിയിലെത്തിച്ചത്‌.

കുമളി സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം 40 മൃതദേഹങ്ങള്‍ വ്യാഴാഴ്‌ച വൈകീട്ട്‌ നാലരയോടെ ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. രണ്ട്‌ ജീവനക്കാര്‍ ഉള്‍പ്പെടെ 76 പേരാണ്‌ അപകടത്തില്‍പ്പെട്ട 'ജലകന്യക' ബോട്ടില്‍ ഉണ്ടായിരുന്നത്‌. ഇവരില്‍ 20 പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവരില്‍ തമിഴ്‌നാട്‌, ദില്ലി കാല്‍ക്കത്ത, ആന്ധ്രപ്രദേശ്‌, കര്‍ണാടകം, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്‌. ബോട്ടിലുണ്ടായിരുന്ന ആറ്‌ വിദേശികളും രക്ഷപ്പെട്ടവരില്‍പ്പെടുന്നു.

ചില വിനോദ സഞ്ചാരികള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന്‌ തേക്കടിയ്‌ക്ക്‌ സമീപത്തുളള ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്‌. ഇവര്‍ എവിടെ പോയതാണെന്നു വ്യക്തമല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X