കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്ത്യക്കെതിരെ ഭീകരരെ പരിശീലിപ്പിക്കാറുണ്ട്
ജര്‍മന്‍ മാഗസിനായ സ്പീഗലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഷറഫ് ഈ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിയ്ക്കുന്നത്. ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട ഗ്രൂപ്പുകളാണ് ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇന്ത്യ തയ്യാറല്ലെങ്കില്‍ ഏത് രാജ്യവും അത് തന്നെയാണ് ചെയ്യുകയെന്നും തീവ്രവാദ പരിശീലനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഷറഫ് മറുപടി പറഞ്ഞു. ഇതാദ്യമായാണ് പാക് ഭരണകൂടത്തിന്റെ ഉന്നത പദവി വഹിച്ചിട്ടുള്ള ഒരാള്‍ ഇത്തരമൊരു കുറ്റസമ്മതം നടത്തുന്നത്.
അഭിമുഖത്തില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയേയും പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയേയും മുഷറഫ് വിമര്‍ശിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ തനിയ്ക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments
Story first published: Tuesday, October 5, 2010, 15:58 [IST]