യെഡിയൂരപ്പ വെങ്കയ്യയുടെ ലാപ്ടോപ്പ് എറിഞ്ഞുടച്ചു

കേന്ദ്രനേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ അശോകയിലെ മുറിയിലായിരുന്നു ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ അരങ്ങേറിയത്. ജൂലൈ 31ന് ഞായറാഴ്ച ഉച്ചയ്ക്ക് ഗവര്‍ണറെ കണ്ട് രാജി നല്‍കിയശേഷം ഹോട്ടലിലെത്തിയ യെഡിയൂരപ്പ ക്ഷുഭിതനായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന യെഡിയൂരപ്പയെ ആശ്വസിപ്പിക്കാന്‍ നായിഡു ശ്രമിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ലാപ്ടോപ്പ്, യെഡിയൂരപ്പ എടുത്ത് എറിഞ്ഞുടച്ചത്.
പിന്നീട് യെഡിയൂരപ്പ തന്റെ അടുത്ത അനുയായിയായ ഒരു മന്ത്രിയുടെ മുഖമടച്ച് അടിയ്ക്കുകയും ചെയ്തു. റേസ് കോഴ്സ് റോഡിലെ വസതിയില്‍ ഉറങ്ങുകയായിരുന്ന കാവല്മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു മന്ത്രിയ്ക്ക് മുഖമടച്ച് അടികിട്ടയത്.
പാര്‍ട്ടി വൃത്തങ്ങള്‍ തന്നെയാണ് യെഡിയൂരപ്പയുടെ ലീലാവിലാസങ്ങള്‍ പരസ്യമാക്കിയിരിക്കുന്നത്. പക്ഷേ അടികിട്ടിയ മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല.
അനധികൃത ഖനനത്തെ കുറിച്ച് ലോകായുക്ത നല്കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് യെഡിയൂരപ്പയോട് രാജി വയ്ക്കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ യെഡിയൂരപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ബിജെപിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications