കുര്‍ബാനയ്ക്കിടെ വിശ്വാസികള്‍ ഏറ്റുമുട്ടി
തൃശൂര്‍: കുര്‍ബാനയ്ക്കിടെ പുരോഹിതന് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ ചൊല്ലി ഇരുവിഭാഗം വിശ്വാസികള്‍ പള്ളിമുറ്റത്ത് ഏറ്റുമുട്ടി. സംഭവത്തില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലേയും എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടേക്കാട് സെന്റ്മേരീസ് അസംപ്ഷന്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പള്ളിയില്‍ കുര്‍ബാനയ്ക്ക് വന്നവരില്‍ ചിലര്‍ അവിശ്വാസികളും മദ്യപരുമാണെന്ന് വികാരി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.
പുരോഹിദന്‍ ഫാദര്‍ ഫ്രാന്‍സിസ് മുട്ടത്തിന്റെ പരാമര്‍ശത്തെ കൊട്ടേക്കാട് ഇടവക സംരക്ഷണ പൗരസമിതിയുടെ കണ്‍വീനര്‍ തോമസ് ഇമ്മട്ടി ചോദ്യം ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയത്. മദ്യപരും അവിശ്വാസികളും ആരാണെന്ന് പുരോഹിതന് വ്യക്തമാക്കണമെന്നായിരുന്നു സമിതി കണ്‍വീനറുടെ ആവശ്യം.
എന്നാല്‍ പുരോഹിതന് മറുപടി പറഞ്ഞില്ല. തുടര്‍ന്ന് പുറത്തിറങ്ങിയ സമിതി പ്രവര്‍ത്തകരെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് വിയ്യൂര്‍ പൊലീസ് പറഞ്ഞു. ഇരുവിഭാഗങ്ങളില്‍ പെട്ടവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കീഴ്വഴക്കം ലംഘിച്ച് പള്ളിയുടെ കീഴിലുളള ഹാളിന്റെ വാടക വര്‍ദ്ധിപ്പിച്ചതടക്കമുളള ആരോപണങ്ങള്‍ പള്ളി ഫാദര്‍ ഫ്രാന്‍സിസ് മുട്ടത്തിനെതിരെ കൊട്ടേക്കാട് ഇടവക സംരക്ഷണ പൗരസമിതി ഈയിടെ ഉന്നയിച്ചിരുന്നു. എല്ലാ മതസ്ഥര്‍ക്കും 4500 രൂപയുണ്ടായിരുന്ന ഹാളിന്റെ വാടക ഈയിടെ മറ്റു സമുദായങ്ങള്‍ക്ക് 17,000 രൂപയും ക്രിസ്ത്യാനികള്‍ക്ക് 12,500 രൂപയുമായി ഉയര്‍ത്തിയിരുന്നു.
ഇതിനൊപ്പം ഞായറാഴ്ചത്തെ സംഭവം കൂടിയായതോടെ പുരോഹിതനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താന്‍ പൗരസമിതി തീരുമാനിച്ചിരിക്കുകയാണ്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications