കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന്റെ ഹര്‍ജി ചൊവ്വാഴ്ച പരിഗണിയ്ക്കും

  • By Ajith Babu
Google Oneindia Malayalam News

MV Jayarajan
ദില്ലി: കോടതിയലക്ഷ്യകേസില്‍ ഹൈക്കോടതി തടവ് ശിക്ഷ വിധിച്ചതിനെതിരെ സി.പി.എം നേതാവ് എം വി. ജയരാജന്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റീസ് ആര്‍ എം ലോധ, ജസ്റ്റീസ് എച്ച് എല്‍ ഗോഖലെ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.

കോടതിയലക്ഷ്യത്തിന്റെ പേരില്‍ ആറുമാസത്തേക്ക് ശിക്ഷിച്ച ഹൈക്കോടതി നടപടി മുന്‍വിധിയോടെ ഉള്ളതാണെന്നും ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും എം വി ജയരാജന്‍ അപ്പീലില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഈ മാസംഎട്ടിനാണ് ജയരാജനെ ഹൈക്കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്.

പാതയോരത്തെ യോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിയ്‌ക്കെതിരയുള്ള പ്രതിഷേധത്തിനിടെ ജഡ്ജിമാരെ ശുംഭന്‍മാരെന്ന് ജയരാജന്‍ വിളിച്ചതാണ് കോടതിയലക്ഷ്യത്തിനിടയാക്കിയത്.

തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പരാമര്‍ശിക്കപ്പെട്ടതെന്ന് ജയരാജന്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയലക്ഷ്യക്കേസില്‍ മുന്‍വിധിയോടെയാണ് ഹൈക്കോടതി വിധി പറഞ്ഞതെന്നും ഹൈക്കോടതിയെയോ ജഡ്ജിമാരെയോ കരിതേച്ചുകാണിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ വിശദീകരിയ്ക്കുന്നു.

വിമര്‍ശനാത്മകമായ പ്രസംഗഭാഗം സംപ്രേഷണം ചെയ്ത് വിവാദമാക്കിയ മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നു മാത്രമല്ല മാധ്യമങ്ങളെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ഇതില്‍ വൈരുദ്ധ്യമുണ്ടെന്നും അപ്പീല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകനായ പി.വി.ദിനേശ് മുഖേനയാണ് അദ്ദേഹം അപ്പീല്‍ സമര്‍പ്പിച്ചത്. രണ്ട് വാല്യങ്ങളിലായി 400 പേജുള്ള ഹര്‍ജിയാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

English summary
The Supreme Court would consider the plea filed by CPM leader MV Jayarajan in connection with the Contempt of Court case today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X