ലോണടച്ചില്ല, ബാങ്ക് സ്കൂള്‍ ജപ്തി ചെയ്തു
നാസിക്: വായ്പയെടുത്ത തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് സീനിയര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കെട്ടിടവും സ്ഥലവും ജപ്തി ചെയ്തു. ഇതോടെ 600 ഓളം വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലായി.
നാസിക് ജില്ലയിലെ ആനന്ദ് എജ്യുക്കേഷന്‍ സൊസൈറ്റി(എഇഎസ്)യുടെ ഉടമസ്ഥതയിലുള്ള സ്കൂളിനെതിരെയാണ് ബാങ്ക് നടപടിയുണ്ടായിട്ടുള്ളത്. എന്‍സിപി നേതാവും മുന്‍ എംപിയുമായ ദേവിദാസ് പിംഗ്ലെയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ സൊസൈറ്റി.
വായ്പ തിരിച്ചടവില്‍ തുടര്‍ച്ചയായി കുടിശ്ശിക വരുത്തിയ സൊസൈറ്റി അധികൃതരുടെ നടപടിയെ തുടര്‍ന്ന് ജപ്തി നടപടികളുമായി മുന്നോട്ടുപോകാന്‍ ജില്ലാ കലക്ടര്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ബാങ്കിന് അനുമതി നല്‍കിയിരുന്നു. പല കാരണങ്ങളാലും ജപ്തി നടപടികള്‍ നീണ്ടു പോവുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് സ്കൂളിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ക്ലാസ്സ് മുറികളും ഓഫിസും പൂട്ടി സീല്വെച്ചതിനുശേഷം മടങ്ങി. 1998ലാണ് പിംഗ്ലെ മര്‍ച്ചന്റ്സ് കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും സ്കൂള്‍ കെട്ടിടവും സ്ഥലവും ഈടായി നല്കി 20 ലക്ഷം രൂപ കടമെടുത്തത്. ഇപ്പോള്‍ പലിശയും പിഴ പലിശയും ചേര്‍ന്ന് അത് ഏകദേശം 65 ലക്ഷത്തോളം രൂപയായിട്ടുണ്ട്-ബാങ്ക് സിഇ ബിഎം ഷിന്‍ഡെ അറിയിച്ചു.
ജപ്തിക്ക് നേരത്തെ തന്നെ അനുമതിയുണ്ടായിരുന്നെങ്കിലും മാനുഷിക പരിഗണനവെച്ചാണ് നടപടിയെടുക്കാതിരുന്നത്. ഇപ്പോള്‍ ബാങ്കിനു മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഹയര്‍ സെക്കന്ററി ഫൈനല്‍ ഇയര്‍ പരീക്ഷയെഴുതാനുള്ള കുട്ടികളെ തൊട്ടടുത്തുള്ള താല്‍ക്കാലിക കെട്ടിടത്തില്‍ ഇരുത്തി പഠിപ്പിക്കുന്നുണ്ട്. സന്നദ്ധസംഘടനകളുടെയും സര്‍ക്കാറിന്റെയും ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകുമെന്നാണ് രക്ഷാകര്ത്താക്കള് പ്രതീക്ഷിക്കുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications