Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്‌തേക്കും

Ashraf PM
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫിനെ അറസ്റ്റ് ചെയ്യാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. 2200 കോടി രൂപയുടെ റെന്റല്‍ പവര്‍ പ്രൊജക്ട് അഴിമതിയുമായി ബന്ധപ്പെട്ടാണ് അഷ്‌റഫിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുള്ളത്. പാകിസ്താന്‍ സര്‍ക്കാറിനും ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്കും കനത്ത തിരിയാണ് ഈ വിധി.

ചീഫ് ജസ്റ്റീസ് ഇഫ്ത്വികാര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. കേസില്‍ കുറ്റാരോപിതരായ 16 പേരെയും 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ നാഷണല്‍ എക്കൗണ്ടബിലിറ്റഇ ബ്യൂറോ(എന്‍എബി)യ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി അഷ്‌റഫിനെ കൂടാതെ മൂന്നു മുന്‍ കാബിനറ്റ് മന്ത്രിമാരും നാല് മുന്‍ സര്‍ക്കാര്‍ സെക്രട്ടറിമാരും കേസില്‍ പ്രതികളാണ്.

2008ല്‍ ജല-ഊര്‍ജ്ജവകുപ്പ് മന്ത്രിയായിരിക്കെയാണ് അഷ്‌റഫ് അഴിമതി നടത്തിയതെന്ന് കോടതി കണ്ടെത്തി. അഴിമതികളിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ച് ലണ്ടനില്‍ വസ്തുവഹകള്‍ വാങ്ങി കൂട്ടിയതായും ആരോപണമുണ്ട്.

കോടതി അലക്ഷ്യകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് അഷ്‌റഫിന് മുമ്പ് പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്ന യൂസുഫ് റാസ ഗിലാനി രാജിവെച്ചത്. പാകിസ്താനിലെ നിയമപ്രകാരം കോടതി കുറ്റക്കാരനാണെന്ന് വിധിച്ച ഒരാളെ അഞ്ചുവര്‍ഷം വരെ അയോഗ്യനാക്കാന്‍ സാധിക്കും. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരേയുള്ള അഴിമതി കേസുകള്‍ അന്വേഷിക്കാനുള്ള ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഗിലാനിക്കെതിരേ നടപടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+