Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിന്‍ഡെ പ്രസ്താവന: സോണിയ മാപ്പു പറയണം

Shinde
ജയ്പൂര്‍ : കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയും മാപ്പു പറയണമെന്ന് ബി ജെ പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി. ആര്‍ എസ് എസ്സും, ബി ജെ പിയും ഹിന്ദു ഭീകരത വളര്‍ത്തുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവനക്കെതിരെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പാകിസ്ഥാനെതിരെ ഒന്നും പറയാതെ ബിജെപിയെ അപമാനിക്കുന്ന കോണ്‍ഗ്രസ് ശ്രമം നല്ലതല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഷിന്‍ഡെയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാനേ ഇതുപകരിക്കുകയുള്ളുവെന്നും ബി.ജെ.പി ശക്തമായി പ്രതികരിച്ചു.

ആര്‍എസ്എസ്, ബി ജെ പി സംഘടനകളുടെ നേതൃത്വത്തില്‍ ഭീകരപരിശീലന ക്യാമ്പുകള്‍ നടത്താറുണ്ടെന്ന ആരോപണവും എ ഐ സി സി സമ്മേളത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉന്നയിച്ചിരുന്നു. ഈ പ്രസ്താവനക്കെതിരെ ഇരു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഈ സംഘടനകളുടെ ക്യാമ്പുകള്‍ വര്‍ഗ്ഗീയതയും, തീവ്രവാദവും പടര്‍ത്തുന്ന പ്രചരണങ്ങളാണ് നടത്തുന്നതെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചിരുന്നു.

അതേസമയം ഈ പ്രസ്താവനക്കെതിരെ ആര്‍ എസ് എസ്സ് വക്താവ് രാംമാവും രംഗത്തെത്തിയിട്ടുണ്ട്. തികച്ചും നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും പാര്‍ട്ടി നേതാക്കളെ സന്തുഷ്ടരാക്കാന്‍ വേണ്ടി നടത്തുന്ന അഭ്യാസമാണിതെന്നും വോട്ട ബാങ്ക് ലക്ഷ്യം വെച്ചു കൊണ്ടുള്ള രാഷ്ട്രിയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് ഇരു സംഘടനകളുടെയും ആവശ്യം. എന്നാല്‍ ഷിന്‍ഡെയെ അനുകൂലിച്ച് നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ്് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+