ഒത്തുതീര്‍പ്പ്; ഗണേഷ് പരസ്യമായി മാപ്പ് പറയും

യാമിനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെയും നേരത്തെ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സമയത്ത് നടപ്പിലാക്കാത്തതിനുമാണ് മാപ്പ് പറയുക. യാമിനി വനം മാഫിയയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന് ഗണേഷ് കുമാര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇരുകക്ഷികളും കേസില്‍ നല്കിയ പരാതികള്‍ പിന്‍വലിക്കും. യാമിനി തങ്കച്ചിക്കെതിരെ നല്കിയ പരാതി ഗണേഷ് കുമാര്‍ ഇന്ന് പിന്‍വലിക്കും.
ഗണേഷ് കുമാറിനെതിരായി നല്കിയ ഗാര്‍ഹിക പീഡന പരാതി യാമിനി തങ്കച്ചി പിന്‍വലിക്കും. പ്രതിമാസ ജീവനാംശവും പണവും ആവശ്യപ്പെട്ടത് യാമിനി തങ്കച്ചിയും ഒഴിവാക്കും. യാമിനി തങ്കച്ചി ഗാര്‍ഹിക പീഡനത്തിന് പരാതി നല്കിയ സാഹചര്യത്തിലാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇരുവരും പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതികളും പിന്‍വലിച്ചേക്കും.
നേരത്തെ ഗണേഷ് വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കോടതിയെ സമീപിച്ചത് എന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയാണ് വിവാദമുണ്ടാക്കിയത്. എന്നാല്‍ ഗണേഷ് വിഷയത്തില്‍ സങ്കടപ്പെട്ടില്ലെങ്കിലും പ്രതിപക്ഷം സന്തോഷിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.
-
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications