നഷ്ടപ്പെട്ട പഴ്സ് മണിക്കൂറുകൾക്കകം കണ്ടെത്തി; പോലീസിന്റെ മികവിന് നന്ദിയറിയിച്ച് തായ്വാൻ യുവതി
കൊച്ചി: ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ വിദേശയുവതിയുടെ പക്കൽ നിന്നും നഷ്ടപ്പെട്ട പണവും രേഖകളും മണിക്കൂറുകൾക്കകം കണ്ടെത്തിയ പൊലീസിന്റെ മികവിനു യുവതിയുടെ നന്ദി. കൊച്ചിയിലെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന തായ്വാൻ സ്വദേശിനി ജിയാറ്റിൻ ലിൻയുടെ (28) നാലായിരം രൂപയും പാസ്പോർട്ടും മറ്റു വിലപിടിപ്പുള്ള രേഖകളും അടങ്ങിയ പേഴ്സാണ് കഴിഞ്ഞ ദിവസം രാത്രി എറണാകുളം നഗരത്തിൽ ടാക്സി യാത്രയ്ക്കിടെ മറന്നു വെച്ചത്.
മുറിയിൽ എത്തിയപ്പോഴാണ് പേഴ്സ് നഷ്പ്പെട്ടതായി അറിയുന്നത്. ടാക്സി ഡ്രൈവറുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും അതിനിടയിൽ നിരവധി യാത്രക്കാർ കയറിയതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. പുലർച്ചെ ചൈന സ്വദേശിയായ ഭർത്താവിനൊപ്പം എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തി പരാതി നൽകി. സമയം വൈകാതെ പോലീസ് അന്വേഷണം തുടങ്ങി.
മോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതി
തിരികെ കിട്ടിയ പേഴ്സുമായി തായ്വാൻ വനിത ജിയാറ്റിൻ ലിൻ നോർത്ത് പൊലീസ് സ്റ്റേഷനിൽ.
രാത്രി ടാക്സിയിൽ യാത്ര ചെയ്ത മുഴുവൻ യാത്രക്കാരെയും കണ്ടെത്തി. കോഴിക്കോട്ടേക്ക് പോയ യാത്രക്കാരിൽ ഒരാൾക്ക് പേഴ്സ് കിട്ടിയതായും രാത്രി ആയതിനാൽ പൊലീസിന് കൈമാറാൻ സാധിച്ചില്ലെന്നും കണ്ടെത്തി. പൊലീസ് വിളിച്ചയുടൻ ഇയാൾ സ്റ്റേഷനിലെത്തി പേഴ്സ് കൈമാറി. തുടർന്നു ജിയാറ്റിൻ ലിൻ സ്റ്റേഷനിലെത്തി പണവും രേഖകളും ഏറ്റുവാങ്ങി.
നഷ്ടപ്പെട്ട രേഖകൾ തിരികെ കിട്ടുമെന്നു പ്രതീക്ഷയില്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് എടുക്കാൻ എംബസിയുമായി ബന്ധപ്പെടാൻ ഇരിക്കുകയായിരുന്നു യുവതി. നഷ്ടപ്പെട്ടതു ജന്മ നാട്ടിലായിരുന്നെങ്കിൽ ഇവ തിരിച്ചു കിട്ടില്ലായിരുന്നുവെന്നു പറഞ്ഞ വിദേശ വനിത പൊലീസുകാർക്ക് നന്ദി പറഞ്ഞാണ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്. എറണാകുളം നോർത്ത് ഇൻസ്പെക്റ്റർ റോജ്, എസ്ഐ രാജൻബാബു, സീനിയർ സിപിഒ വിനോദ് കൃഷ്ണ, സിപിഒ അജിലേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ