അന്തംവിട്ട് ഗുലാം നബി ആസാദ്;വീണ്ടും തിരിച്ചടി, 30 പേർ കൂടി കോൺഗ്രസിലേക്ക്
ശ്രീലങ്ക; കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് വീണ്ടും കനത്ത തിരിച്ചടി. തന്റെ പുതിയ പാർട്ടിയായ ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ നിന്നും 30 പേർ കൂടി ഉടൻ കോൺഗ്രസിൽ ചേരും. പാർട്ടി ജനറൽ സെക്രട്ടറി നിസാം ഉദ് ദിൻ ഖതാനയും പാർട്ടി സ്ഥാപക നേതാക്കൾ അടക്കമുള്ളവരുമാണ് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. പുതിയ പാർട്ടിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാനുള്ള തയ്യാറെടുപ്പുകൾ ആസാദ് നടത്തുന്നതിനിടെയാണ് ഇപ്പോഴത്തെ തിരിച്ചടി.

രണ്ട് തവണ എം എൽ സി (നാഷണൽ കോൺഫറൻസിൽ നിന്നും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും) കാശ്മീർ കോക്കർനാഗ് മണ്ഡലത്തിൽ നിന്നുള്ള നിസാം-ഉദ്-ദിൻ ഖതാന കഴിഞ്ഞ വർഷം സപ്റ്റംബറിലാണ് പി ഡി പി വിട്ട് ആസാദിന്റെ പാർട്ടിയിൽ ചേർന്നത്.പിഡിപി-ബിജെപി സഖ്യ സർക്കാരിന്റെ കാലത്ത് സഹമന്ത്രിയായിരുന്ന ഗുജ്ജർ, ബേക്കർവാൾ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്‌സണായിരുന്ന അദ്ദേഹത്തിന്റെ മകൻ ചൗധരി ഗുൽസാർ ഖതാനയും ആസാദിന്റെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരും.

അടുത്തിടെയായിരുന്നു ആസാദിനൊപ്പം പോയ പ്രമുഖർ ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിലേക്ക് മടങ്ങിയത്. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രി ഡോ മനോഹൽ ലാൽ ശർമ്മ, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവരായിരുന്നു കോൺഗ്രസിലേക്ക് മടങ്ങിയത്. ഇവർക്കൊപ്പം 126 ഓളം പ്രവർത്തകരും കോൺഗ്രസിലേക്ക് മടങ്ങിയെത്തിയിരുന്നു. മുതിർന്ന നേതാക്കളുടെ കൂട്ടകൊഴിഞ്ഞ് പോക്കിന്റെ ആഘാതം മാറുന്നതിന് തൊട്ട് മുൻപാണ് ആസാദിനെ നടുക്കി വീണ്ടും നേതാക്കൾ കോൺഗ്രസിലേക്ക് ഒഴുകുന്നത്.

അതേസമയം നേതാക്കളുടെ കൊഴിഞ്ഞ് പോക്കോടെ ആസാദിന്റെ പാർട്ടിക്ക് ഇലക്ഷൻ കമ്മീഷൻ രജിസ്ട്രേഷൻ ലഭിക്കാൻ സാധ്യത ഇല്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇസി രജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്ന സമയത്ത് കുറഞ്ഞത് 100 സ്ഥാപക അംഗങ്ങളെങ്കിലും പാർട്ടിക്ക് ഉണ്ടായിക്കണമെന്നായിരുന്നു നിർദ്ദേശം ഉണ്ടായിരുന്നത്. അതനുസരിച്ച് ജമ്മു-കശ്മീർ ഡിവിഷനുകളിൽ നിന്ന് 50 സ്ഥാപക അംഗങ്ങളെ ഞങ്ങൾ സജ്ജമാക്കിയിരുന്നു. എന്നാൽ മൂന്ന് സ്ഥാപക നേതാക്കളെ പുറത്താക്കുകയും അവർ കോൺഗ്രസിലേക്ക് ചേക്കേറുകയും ചെയ്തതോടെ വലിയ തിരിച്ചടിയായിരിക്കും നേരിട്ടേക്കുകയെന്ന് പാർട്ടി നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇത് തള്ളി ഡി എ പി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ ആർ എസ് ചിബ് രംഗത്തെത്തി. പാർട്ടിക്ക് 500 സ്ഥാപക അംഗങ്ങൾ ഉണ്ടെന്നും 800 ഓളം സ്ഥാപക അംഗങ്ങളുടെ പട്ടിക തങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും ചിബ് വ്യക്തമാക്കി. അവരിൽ ഏകദേശം 300 ഓളം പേർ അവർ സമർപ്പിച്ച രേഖകളിലെ ചില ആശയക്കുഴപ്പങ്ങൾ കാരണം നിരസിക്കപ്പെട്ടു. സ്ഥാപക പാർട്ടി അംഗങ്ങളെല്ലാം മുതിർന്ന നേതാക്കളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്ര കാശ്മീരിൽ എത്തുമ്പോൾ ആസാദിന്റെ പാർട്ടിയിൽ കൂടുതൽ പേർ കോൺഗ്രസിൽ എത്തുമെന്ന് കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ജയ്റാം രമേശ് ട്നീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് എത്തുന്നത്. അതേസമയം ഭാരത് ജോഡ് യാത്രയ്ക്ക് മുൻപ് നേതാക്കളുടെ കൂട്ടപ്രവേശം കോൺഗ്രസിന് ആവേശം പകരുകയാണ്. അതേസമയം ആസാദിനെ സംബന്ധിച്ച് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
-
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും'












Click it and Unblock the Notifications