മോദിയും അമിത് ഷായും കൂടാതെ കേന്ദ്രമന്ത്രിമാരും , തലങ്ങും വിലങ്ങും യാത്രകൾ ; ഗുജറാത്തിൽ മുട്ടിടിച്ച് ബിജെപി
ദില്ലി: ആം ആദ്മിയുടെ കടന്ന വരവോടെ ഗുജറാത്തിൽ പ്രതിസന്ധിയിലാണ് ബിജെപി. ആപിന് ലഭിക്കുന്ന സ്വീകാര്യത സംബന്ധിച്ച് പാർട്ടിയുടെ തന്നെ ആഭ്യന്തര സർവ്വേകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് വമ്പൻ തയ്യാറെടുപ്പുകളിലേക്ക് കടക്കാനൊരുങ്ങുകയാണ് നേതൃത്വം. കേന്ദ്രമന്ത്രിമാരെ ഇറക്കി തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുകയാണ് ലക്ഷ്യം.

ആദ്യ പടിയായി നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അഞ്ച് ദിവസത്തെ യാത്രയാണ് ബി ജെ പി ആലോചിക്കുന്നത്. കേന്ദ്രമന്ത്രിമാരും പ്രമുഖ നേതാക്കളും യാത്രയുടെ ഭാഗമാകും. പരമാവധി മണ്ഡലങ്ങളിൽ യാത്ര ദീപാവലിക്ക് മുൻപ് യാത്ര പൂർത്തിയാക്കാനാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്രമന്ത്രിയോ മേഖലയുമായി ബന്ധപ്പെട്ട ഉന്നത നേതാക്കളോ നയിക്കുന്ന യാത്രകൾ പ്രധാനമായും അമൂന്ന് മേഖകൾ തിരിച്ചാകും നടത്തുക.10 മുതൽ 12 ദിവസം വരെയാകും നേതാക്കൾ യാത്രയുടെ ഭാഗമായി പര്യടനം നടത്തുക.

'വൽസാദ്, സോമനാഥ്, അഹമ്മദാബാദ് എന്നിങ്ങനെയാണ് മേഖലകൾ തിരിച്ചിരിക്കുന്നത്. ചില എസ്ടി ആധിപത്യ മേഖലകൾ ഉണ്ട്. ഇവിടെ പ്രത്യേക ശ്രദ്ധ ചെലുത്തും', ബി ജെ പി വൃത്തങ്ങൾ പറഞ്ഞു. ഇതാദ്യമായാണ് ഇത്തരത്തിലൊരു യാത്രയ്ക്ക് ബി ജെ പി തയ്യാറെടുക്കുന്നത്. ഒക്ടോബർ ആദ്യ വാരത്തോടെ ആരംഭിച്ച് ദീപാവലിക്കുള്ളിൽ ഇത് പൂർത്തിയാക്കാനാണ് തീരുമാനം.

പാർട്ടിയിലെ ചില വിമതസ്വരങ്ങൾ നീക്കുക കൂടിയാണ് യാത്രയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ സംസ്ഥനത്ത് തിരഞ്ഞെടുപ്പ് നടക്കും. ഏത് സമയം വേണമെങ്കിലും പെരുമാറ്റ ചട്ടം പ്രഖ്യാപിച്ചേക്കും. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ പ്രവർത്തകർക്ക് ആവേശം പകരാനും യാത്രയിലൂടെ സാധിക്കുമെന്നും നേതാക്കൾ പറയുന്നു. ബി ജെ പിയെ സംബന്ധിച്ച് 7ാം തവണയും തുടർച്ചയായി സംസ്ഥാന ഭരണം നേടുകയെന്നത് മാത്രമല്ല ലക്ഷ്യം. കൂറ്റൻ ഭൂരിപക്ഷം ഉറപ്പാക്കുകയെന്നതും അഭിമാന പ്രശ്നമാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ 6 തിരഞ്ഞെടുപ്പുകളിലേയും ഏറ്റവും കുറഞ്ഞ കണക്കായിരുന്നു ഇത്. കോൺഗ്രസിന്റെ ഉജ്വല പ്രകടനത്തിൽ പല ശക്തികേന്ദ്രങ്ങളിലും ബി ജെ പി തിരിച്ചടി നേരിട്ടു. പട്ടേൽ പ്രക്ഷോഭവും തുടർന്നുള്ള സാഹചര്യവുമാണ് കോൺഗ്രസിന്റെ മുന്നേറ്റത്തിന് വഴിവെച്ചതാണെന്നാണ് ബി ജെ പി വിലയിരുത്തൽ. കോൺഗ്രസ് ആഭ്യന്തര പോരിൽ ഉയലുമ്പോൾ നേരിയ വോട്ടുകൾക്ക് കഴിഞ്ഞ തവണ കൈവിട്ട് പോയ മണ്ഡലങ്ങൾ തിരിച്ച് പിടിക്കാമെന്ന് ബി ജെ പി കരുതുന്നുണ്ട്. കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടി വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ബി ജെ പി മുന്നോട്ട് വെയ്ക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മോദിയുടെ തട്ടകത്തിൽ തന്നെ തിരിച്ചടി നേരിട്ടാൽ അത് പ്രതിപക്ഷം ആയുധമാക്കിയേക്കും. ഈ സാഹചര്യത്തിൽ നരേന്ദ്ര മോദിയെ ഉൾപ്പെടെ സംസ്ഥാനത്ത് സജീവ പ്രചരണത്തിന് ഇറക്കിയിരിക്കുകയാണ് ബി ജെ പി. അതേസമയം പ്രതിപക്ഷ ക്യാമ്പിൽ ആവേശത്തിലാണ് ആം ആദ്മി പാർട്ടി.ഗുജറാത്തിൽ ഇത്തവണ തങ്ങളുടെ വരവ് അറിയിക്കാൻ സാധിക്കുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ദില്ലിയും പഞ്ചാബിനും സമാനമായ രീതിയിൽ സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കിയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആം ആദ്മിയും സജീവമാക്കിയിട്ടുണ്ട്.
-
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
'കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ല; തൃക്കാക്കര ചേർത്ത് പിടിച്ചു', സ്ഥാനാർത്ഥിയായി അഖിൽ -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ











Click it and Unblock the Notifications