Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണാചല്‍ പ്രദേശ് സ്വദേശിയായ 17കാരനെ ചൈനീസ് ആര്‍മി തട്ടിക്കൊണ്ടു പോയി

ദില്ലി: അരുണാചല്‍ പ്രദേശ് നിവാസിയായ 17 കാരനെ അപ്പര്‍ സിയാങ് ജില്ലയില്‍ നിന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്നുള്ള മിറാം തരോണ്‍ എന്നയാളെ ചൊവ്വാഴ്ച ചൈന തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ യുവാക്കളും മറ്റുള്ളവരും ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രദേശത്ത് വേട്ടയാടുകയായിരുന്നുവെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.

പ്രാദേശിക വേട്ടക്കാരുടെ കൂട്ടത്തില്‍ ഈ യുവാവും ഉണ്ടായിരുന്നു. കൂട്ടത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് യുവാവിനെ ചൈനീസ് ആര്‍മി തട്ടിക്കൊണ്ടു പോയതയാി അറിയിച്ചതെന്ന് അപ്പര്‍ സിയാങ്ങിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ശാശ്വത് സൗരഭ് പറഞ്ഞു. വിവരം അറിഞ്ഞയുടന്‍ ഞങ്ങള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

china

അതിനിടെ, അരുണാചല്‍-ഈസ്റ്റില്‍ നിന്നുള്ള ബി.ജെ.പി എം.പി തപിര്‍ ഗാവോ, സംഭവത്തെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചു. യുവാവിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യന്‍ ഏജന്‍സികളുടെ സഹായം തേടുകയും ചെയ്‌തെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ജനുവരി 18 ന് സിഡോ ഗ്രാമത്തില്‍ നിന്ന് 17 വയസ്സുള്ള മിറാം തരോണിനെ ചൈനീസ് ആര്‍മി ഇന്ത്യന്‍ പ്രദേശത്തിനുള്ളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. യുവാവിന്റെ സുഹൃത്ത് ചൈനീസ് ആര്‍മിയില്‍ നിന്ന് രക്ഷപ്പെട്ടാണ് വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതെന്ന് എംപി ട്വീറ്റ് ചെയ്തു.

ഇത്തരം സംഭവം ഇതാദ്യമല്ല. 2020 സെപ്റ്റംബറില്‍, ഇന്ത്യന്‍ ആര്‍മിയുടെ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്തിരുന്ന ടാഗിന്‍ ഗോത്രത്തില്‍ നിന്നുള്ള അഞ്ച് യുവാക്കളെ, അരുണാചല്‍ പ്രദേശിനെയും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശത്തെയും വിഭജിക്കുന്ന മക്മോഹന്‍ ലൈനിന്റെ ഇന്ത്യന്‍ ഭാഗത്തെ അപ്പര്‍ സുബന്‍സിരി ജില്ലയില്‍ നിന്ന് കാണാതായിരുന്നു. പിന്നാലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ സഹോദരന്മാരില്‍ ഒരാള്‍ പിഎല്‍എയുടെ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

Recommended Video

cmsvideo
    കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

    ഔഷധ സസ്യങ്ങള്‍ ശേഖരിക്കാനുമുള്ള പര്യവേഷണത്തിനിടെയാണ് യുവാക്കള്‍ അതിര്‍ത്തി കടന്ന് പോയതെന്ന് പിന്നീട് വെളിപ്പെട്ടു. 10 ദിവസത്തിന് ശേഷം ചൈനീസ് അധികൃതര്‍ ഇവരെ ഇന്ത്യക്ക് തിരിച്ചയച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം താമസിക്കുന്ന അരുണാചല്‍ പ്രദേശില്‍ നിന്നുള്ള യുവാക്കള്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയുടെ (എല്‍എസി) മറുവശത്തേക്ക് അശ്രദ്ധമായി വഴിതെറ്റുന്ന മൂന്നാമത്തെ സംഭവമാണെന്ന് ഇന്ത്യന്‍ സൈന്യം അന്ന് അറിയിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+