Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി അധ്യക്ഷനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് കെസിആർ: പുതിയ പോർമുഖം തുറന്ന് ബിജെപിയും

ഹൈദരാബാദ്: തെലങ്കാനയിലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയിന്റെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി ദേശീയ നേതൃത്വം. ബന്ദി സഞ്ജയിനെ ജനാധിപത്യ വിരുദ്ധമായി അറസ്റ്റ് ചെയ്തെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ ഒരു നീണ്ട നിര തന്നെ ഈ മാസം തെലങ്കാനയിലേക്ക് എത്തിയിരുന്നു.

അതേസമയം ബി ജെ പി അധ്യക്ഷന്റെ അറസ്റ്റ് നിയമപരമാണെന്നാണ് സർക്കാറും ടി ആർ എസും വിശദീകരിക്കുന്നത്. പ്രതിഷേധത്തിന്റെ പേരില്‍ ബിജെപി നേതാക്കള്‍ വ്യാപകമായി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനേയും ഇവർ രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്നു.

തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)

തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപിക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും സഞ്ജയിന്റെ അറസ്റ്റ് പാർട്ടി സ്വാധീനം വർധിപ്പിക്കാന്‍ ബി ജെ പിക്ക് വീണുകിട്ടിയ ഒരു അവസരമാമെന്നാ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം 2021 ഡിസംബറിൽ പ്രതിഷേധം നടത്തുന്നതിനിടെ നടപടിക്രമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ അറസ്റ്റ് ചെയ്തപ്പോൾ ന്യായീകരിച്ച് ബിജെപി ദേശീയ നേതൃത്വത്വമാണ് തെലങ്കാനയില്‍ ബന്ദി സഞ്ജയിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കുന്നത് എന്നതാണ് രസകരം.

ഇന് പത്ത് നാള്‍ മാത്രം: അനൂപ് കൃഷ്ണന്‍ ഇഷയ്ക്ക് സ്വന്തമാവും, വൈറലായി പുതിയ ചിത്രങ്ങള്‍

തെലങ്കാന ബി ജെ പി അധ്യക്ഷനും

ജനുവരി 2 ന് രാത്രി വൈകിയായിരുന്നു തെലങ്കാന ബി ജെ പി അധ്യക്ഷനും പാർലമെന്റ് അംഗവുമായ ബന്ദി സഞ്ജയിനെ കരീംനഗറിലെ പാർട്ടി ഓഫീസിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ അധ്യാപകരെയും സർക്കാർ ജീവനക്കാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള വിവാദ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് സഞ്ജയ്‌യ്‌ക്കൊപ്പം മറ്റ് 11 പേർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സംഘർഷത്തിനിടെ ഒരു പൊതുപ്രവർത്തകനെ ആക്രമിച്ച കേസിലും

സംഘർഷത്തിനിടെ ഒരു പൊതുപ്രവർത്തകനെ ആക്രമിച്ച കേസിലും സഞ്ജയ്‌ക്കെതിരെ കേസുണ്ട്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമെന്നായിരുന്നു ബി ജെ പി നിലപാട്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ഉടൻ തന്നെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കോടതി സഞ്ജയ്‌യെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുക കൂടി ചെയ്തതോടെ , പാർട്ടിയുടെ കേന്ദ്ര നേതൃത്വം തന്നെ തെലങ്കനായിലേക്ക് കുതിച്ചെത്തി പ്രതിഷേധങ്ങളുടെ മുന്‍ നിരയില്‍ അണി നിരക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും

പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും സഞ്ജയ് മോചിതനായ ശേഷം ഫോണിൽ സംസാരിക്കുകയും സംസ്ഥാനത്തെ കെ. ചന്ദ്രശേഖർ റാവു (കെസിആർ) സർക്കാരിനെതിരായ പോരാട്ടം തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധത്തിന്റ ഭാഗമായി ജനുവരി അഞ്ചിന് തന്നെ ബി ജെ പി ദേശീയ അധ്യക്ഷന്‍ നദ്ദ തെലങ്കാനയിലെത്തി. ഒരു റാലി നടത്താനായിരുന്നു നദ്ദയുടെ യഥാർത്ഥ പദ്ധതി, എന്നാൽ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ലോക്കൽ പോലീസ് അനുമതി നിഷേധിച്ചു. ഇതും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടവരുത്തി.

ടിആർഎസ് ഭരണത്തിനെതിരെ

"സ്വേച്ഛാധിപത്യ" ടിആർഎസ് ഭരണത്തിനെതിരെ പോരാടാൻ ബിജെപി ഒരു "ധർമ്മയുദ്ധം" ആരംഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം, സംസ്ഥാന സർക്കാർ ജനാധിപത്യത്തെ "കൊലപ്പെടുത്താൻ" ശ്രമിക്കുകയാണെന്നായിരുന്നു ജെപി നദ്ദയുടെ പ്രതികരണം. ഹുസുറാബാദിലെ തോൽവിക്ക് ശേഷം കെ സി ആറിന് മാനസിക സമനില നഷ്ടപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+