മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വ്വീസുകള്‍ മുടങ്ങുന്നത് മൂന്നാം ദിവസം
മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെയില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനം തെന്നിമാറുകയാണ് ഉണ്ടായത്. കുടുങ്ങിയ വിമാനം മാറ്റാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പ്രധാന റണ്‍വെ അടച്ചതോടെ വിമാന സര്‍വ്വീസുകളെ ബാധിച്ചു. റണ്‍വെയില്‍ നിന്നും തെന്നിമാറിയ വിമാനം റണ്‍വെയിലേക്ക് തന്നെ മാറ്റാനുളള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദൗത്യം വിജയിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. രാജ്യത്തെ തിരക്കേറിയ വിമാനത്താവളമാണ് മിയല്‍.
എയര്‍ ഇന്ത്യയുടെ സാങ്കേതിക വിദഗ്ദര്‍ വിമാനം നീക്കാനുളള ജോലികള്‍ ചൊവ്വാഴ്ച മുതല്‍ തുടരുന്നു. എയര്‍ക്രാഫ്റ്റ് റിക്കവറി കിറ്റാണ് ഉപയോഗി്ക്കുന്നത്. കുടുങ്ങിയ ഇടത്തു നിന്നും, വിമാനം മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്തതായി റണ്‍വെയില്‍ എത്തിക്കണം. പിന്നീട് ഹാംഗറിലെത്തിക്കണം, അതിനുളള ശ്രമങ്ങളാണ് നടക്കുന്നത്. 150 മീറ്റര്‍ റാംപ്, സാങ്കേതിക വിദഗ്ദര്‍ വിമാനം പുല്ലു നിറഞ്ഞ ഭാഗത്തു നിന്നും നീക്കാനായി ഉപയോഗിക്കുന്നു. റണ്‍വെയില്‍ നിന്നും തെന്നിമാറിയ വിമാനം റണ്വെക്കും പുല്ലുളള ഭാഗത്തുമായാണ് കുടുങ്ങിക്കിടക്കുന്നത്. റിക്കവറി കിറ്റ്, സമാന ആവശ്യങ്ങള്‍ക്കായി എയര്‍ ഇന്ത്യക്കു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. മാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എത്തിച്ചതാണ് റിക്കവറി കിറ്റ്.

ബോയിംഗ് 737 സ്പൈസ് ജെറ്റിന്റേതാണ്. പകുതിയോളം റണ്‍വെയില്‍ കുടുങ്ങിയ നിലയിലാണ് വിമാനം. തിങ്കളാഴ്ചയാണ് സംഭവം. ജയ്പ്പൂരില്‍ നിന്നും വരികയായിരുന്ന വിമാനത്തില്‍ 167 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. മോശം കാലാവസ്ഥയും പ്രധാന റണ്‍വെ അടച്ചതും കാരണം ചൊവ്വാഴ്ച ഇവിടെ നിന്നുളള 203 വിമാനങ്ങളുടെ സര്‍വ്വീസ് മുടങ്ങി. വിമാനം കുടുങ്ങിയതിനെത്തുടര്‍ന്ന് ബുധനാഴ്ച മാത്രം 75 സര്‍വ്വീസുകള്‍ നിര്‍ത്തേണ്ടി വന്നു. സിറ്റി എയര്‍പോര്‍ട്ടില്‍ മാത്രമാണ് വലിയ റണ്‍വെ ഉളളത് എന്നതാണ് കാര്യങ്ങള്‍ അവതാളത്തിലാക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടിന് 2 റണ്‍വെകള്‍ ഉണ്ട്. രണ്ടാമത്തതിന് ഒരു മണിക്കൂറില്‍ 35 എയര്‍ക്രാഫ്റ്റുകള്‍ കൈകാര്യം ചെയ്യാനുളള ശേഷി ഉണ്ട്. പ്രധാന റണ്‍വെക്ക് 48 വിമാനങ്ങള്‍ ഒരു മണിക്കൂറിനുളളില്‍ എന്നതാണ് കണക്ക്. ഒരു ദിവസം ഏതാണ്ട് ആയിരം പേര്‍ക്ക് വരാനും പോകാനുമുളള സൗകര്യം ഇവിടെയുണ്ട്. അതിനാല്‍ ലോകത്തിലെ ഏറ്റവും തിരക്കുളള സിംഗിള്‍ റണ്‍വെ എയര്‍പോര്‍ട്ടു കൂടിയാണ് മുംംബൈ വിമാനത്താവളം.
മുബൈയില്‍ മഴ തുടുകയാണ്. രത്നഗിരിയില്‍ ഡാം പൊട്ടി ഒന്‍പത് ആളുകള്‍ മരിച്ചു, 16 പേരെ കാണാതായി. കിഴക്കന്‍ മലാഡ് ഭാഗത്ത് 26 പേര് മതിലിടാഞ്ഞ് വീണ് മരിച്ചു. ദേശിയ ജലകമ്മീഷന് മുംബൈയില്‍ സംഭവിക്കാന്‍ പോകുന്ന മറ്റൊരു ദുരന്തത്തെപ്പറ്റി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ വെളളം കെട്ടിക്കിടന്ന് പ്രളയം വരാനുളള സാധ്യതയും ചൂണ്ടിക്കാട്ടുന്നു. ഡ്രൈനേജ് സിസ്റ്റം കാര്യക്ഷമം അല്ല എന്നതും പെയ്ത്ത് വെളളം ഭൂമിയിലോക്ക് പോകുന്നില്ല എന്നതും അവസ്ഥ രൂക്ഷമാക്കും. സെന്‍ട്രല്‍ റെയില്‍വെ, സബറൈന് സര്‍വ്വീസുകള്‍ മുംബൈ ഡിവിഷനില്‍ തുടങ്ങാന്‍ തീരുമാനിച്ചു. കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം വരുന്ന 24 മണിക്കൂര്‍ കനത്ത മഴ തുടരും. തീങ്കളാഴ്ച രാത്രിയില്‍ മുംബൈ നഗരത്തില്‍ പെയ്തത് 10 വര്ഷത്തിനുളളിലുണ്ടായതില് വെച്ചും റെക്കോഡ് മഴ ആണ്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications