കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടകീയം യാദവ രാഷ്ട്രീയം; 24 മണിക്കൂറിനുള്ളില്‍ അഖിലേഷിനെ തിരിച്ചെടുത്തു

അഖിലേഷ് യാദവിനേയും രാംഗോപാല്‍ യാദവിനേയും സമാജ് വാദി പാര്‍ട്ടി തിരിച്ചെടുത്തു.

  • By Jince K Benny
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനേയും രാംഗോപാല്‍ യാദവിനേയും സമാജ് വാദി പാര്‍ട്ടി തിരിച്ചെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് പാര്‍ട്ടി ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് മകന്‍ അഖിലേഷ് യാദവിനേയും സഹോദരന്‍ രാംഗോപാല്‍ യാദവിനേയും മുലായം സിംഗ് യാദവ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

Akhilesh Yadav

തിരക്കിട്ടു നടത്തിയ ചര്‍ച്ചകൊള്‍ക്കൊടുവിലാണ് അഖിലേഷിനെ തിരിച്ചെടുത്തത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളാണ് സമാജ് വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കുമിട്ടത്. മുലായവും അഖിലേഷും ഒരുമിച്ചിരുന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ണിയിക്കാനും തീരുമാനമായി.അഖിലേഷിനേയും രാംഗോപാലിനേയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായി പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് ട്വിറ്ററിലുടെയാണ് അറിയിച്ചത്. അഖിലേഷും ഇളയച്ഛന്‍ ശിവ്പാലും തമ്മിലുള്ള തര്‍ക്കങ്ങളാണ് പുറത്താക്കല്‍ വരെയുള്ള രാഷ്ട്രീയ നാടകങ്ങളിലേക്ക് എത്തിച്ചത്.

പുറത്താക്കിയ ഉടന്‍ അഖിലേഷ് വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ 200ഓളം എംഎല്‍എമാര്‍ പങ്കെടുത്തു. ആകെ 229 ഭരണകക്ഷി എംഎല്‍എമാരാണുള്ളത്. കൂടാതെ അഖിലേഷ് പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ചതായും വാര്‍ത്ത വന്നിരുന്നു. സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക് പോകുന്നു എന്ന വ്യക്തമായ സൂചന ലഭിച്ച സാഹചര്യത്തിലാണ് പുറത്താക്കി 24 മണിക്കൂറിനകം അഖിലേഷ് യാദവിനെ പാര്‍ട്ടിയിലേക്ക് തിരച്ചെടുത്തത്.

English summary
Akhilesh Yadav and Ramgopal Yadav back to Samajvadi Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X