ആരുമായും സഖ്യത്തിനില്ല: കോൺഗ്രസിനേയും ബിഎസ്പിയെയും കൈവെടിഞ്ഞ് അഖിലേഷ്, നിർണായക നീക്കം വെളിപ്പെടുത്തി
ലഖ്നൊ: 2022 യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുമായോ ബഹുജൻ സമാജ് വാദി പാർട്ടിയുമായോ സഖ്യത്തിനില്ലെന്നാണ് അഖിലേഷ് യാദവിന്റെ നിലപാട്. ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് യാദവിന്റെ പ്രതികരണങ്ങൾ.

പങ്ക് അതിഥി തൊഴിലാളികൾക്ക്
വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ അതിഥി തൊഴിലാളികൾക്കാണ് വലിയ പങ്കുള്ളത്. യോഗി ആദിത്യനാഥിന്റെ സർക്കാരിന് കീഴിൽ അതിഥി തൊഴിലാളികൾ അസന്തുഷ്ടരാണ്. എല്ലാ വിഭാഗത്തിൽ നിന്നും പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെറിയ പാർട്ടികളുമായി മാത്രേ സമാജ് വാദി പാർട്ടി സഖ്യത്തിലേർപ്പെടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറുകക്ഷികളുമായി മാത്രം
സമാജ് വാദി പാർട്ടി നേതാക്കൾ ഒരു വലിയ രാഷ്ട്രീയ പാർട്ടിയുമായും കരാറിൽ ഏർപ്പെട്ടിട്ടില്ല. ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുന്നതിന് വേണ്ടിയാണ്. ന്യൂസ് 19ന് അനുവദിച്ച അഭിമുഖത്തിലാണ് അഖിലേഷിന്റെ പ്രതികരണം.

നിർണ്ണായക പങ്ക്
സംസ്ഥാനത്തേക്ക് തിരിച്ചെത്തിയ അതിഥി തൊഴിലാളികളാണ് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുന്നത്. സർക്കാർ തങ്ങൾക്കായി ഒന്നും ചെയ്തില്ലെന്ന് ആ നിമിഷത്തിൽ അവർ മനസ്സിലാക്കും. അതിഥി തൊഴിലാളികൾക്ക് മാസ്കുകളും സാനിറ്റൈസറുകളും നൽകിയെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അവർക്ക് ഭക്ഷണവും ജോലിയും നൽകാതെയാണ് ഇക്കാര്യങ്ങൾ ചെയ്തതെന്ന് ഓർക്കണം.

പ്രവർത്തനം ജനങ്ങൾക്കായി
യുപി രാഷ്ട്രീയത്തിലേക്ക് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്നും അത് തുടരുക തന്നെ ചെയ്യണമെന്നുമാണ് അഖിലേഷിന്റെ പ്രതികരണം.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് സമാജ് വാദി പാർട്ടി മത്സരിച്ചത്. എന്നാൽ ആഗ്രഹിച്ച ഫലം ലഭിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഇതോടെ അകന്ന ഇരു പാർട്ടികളും ഒരുമിച്ച് മത്സരിക്കുന്ന കാര്യം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

എസ്പിക്ക് നഷ്ടം
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി മായാവതിയുടെ ബിഎസ്പിയുമായും അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളുമായിട്ടാണ് സഖ്യമുണ്ടാക്കിയത്. മഹാസഖ്യത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 80 സീറ്റുകളിൽ 37 സീറ്റുകളിലും സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ആർഎൽഡി മൂന്ന് സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. അമേഠിയും റായ്ബറേലിയും കോൺഗ്രസ് സ്വന്തമാക്കുകയും ചെയ്തു.

സഖ്യം പിരിച്ചുവിട്ടു
ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയ്ക്ക് അഞ്ച് സീറ്റുകൾ ലഭിച്ചപ്പോൾ ബിഎസ്പിക്ക് പത്ത് സീറ്റുകളും ലഭിച്ചു. കോൺഗ്രസിന്റെ സോണിയാ ഗാന്ധി റായ്ബറേലിയിൽ ജയിച്ചപ്പോൾ ബിജെപിയുടെ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ മോശം പ്രകടനത്തിന് സമാജ് വാദി പാർട്ടിയെ കുറ്റപ്പെടുത്തിയ ബിഎസ്പി അധ്യക്ഷ മായാവതി മഹാസഖ്യം പിരിച്ചുവിടുകയും ചെയ്തു. ഇതോടെ അഖിലേഷും മൌനം പാലിക്കുകയായിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications