പഠനം മോശമായതിന് രക്ഷിതാക്കളെ വിളിച്ച് പറഞ്ഞു; ഗര്‍ഭിണിയായ അധ്യാപികയെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍
ഗുവാഹത്തി: സ്കൂളില്‍ പഠനം മോശമായതിന് മാതാപിതാക്കളെ വിളിച്ച് പറഞ്ഞതിന് ഗര്‍ഭിണിയായ അധ്യാപികയെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍. 10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് അഞ്ച് മാസം ഗര്‍ഭിണിയായ അധ്യാപികയെ ആക്രമിച്ചത്. അസമിലെ ദിബ്രൂഗഡിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ചരിത്രാധ്യാപികയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വിദ്യാര്‍ത്ഥികളുടെ ഒരു കൂട്ടമാണ് ഇവരെ ആക്രമിക്കാനെത്തിയത്. ഇതിലൊരു കുട്ടിയുടെ പഠനവും പരീക്ഷയില്‍ മോശം മാര്‍ക്ക് വാങ്ങുന്നതുമായ വിവരം മാതാപിതാക്കളെ അധ്യാപികയ അറിയിച്ചിരുന്നു. ഇതാണ് വിദ്വേഷത്തിനും ആക്രമണത്തിനും കാരണമായതെന്ന് ജെഎന്വിയിലെ പ്രിന്‍സിപ്പല്‍ പറഞ്ഞു.

സ്കൂളിന് പുറത്ത് വെച്ചാണ് അക്രമികള്‍ ഇവരെ കൈകാര്യം ചെയ്തത്. മറ്റ് അധ്യാപികമാരും, വിദ്യാര്‍ത്ഥികളും, സ്കൂള്‍ സ്റ്റാഫുകള്‍ ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. നിലവില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. എന്നാല്‍ ഒരു പരാതി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നല്‍കിയിട്ടുണ്ട്. ഞായറാഴ്ച്ച വൈകീട്ടാണ് പ്രശ്നങ്ങളുണ്ടായത്.
പേരന്റ്സ് ടീച്ചേഴ്സ് കൗണ്‍സിലില്‍ വെച്ചായിരുന്നു രക്ഷിതാക്കളോട് ഈ കുട്ടിയുടെ പ്രകടനം മോശമാണെന്ന് പറഞ്ഞത്. ഈ യോഗത്തിന് ശേഷം കുട്ടികള്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് മെയിന്‍ അക്കാദമിക് ബ്ലോക്കില്‍ വെച്ച് ഇവരെ മര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നു. ചിലര്‍ അവരെ തള്ളിയിട്ടു, മറ്റ് ചിലര്‍ ഇവരുടെ മുടി പിടിച്ച് വലിച്ചുവെന്നും വൈസ് പ്രിന്‍സിപ്പാള്‍ രതീഷ് കുമാര്‍ പറഞ്ഞു.
അതേസമയം അധ്യാപിക ആകെ ഭയപ്പാടിലാണ്. അവരാകെ വിറച്ച് പോയെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇവര്‍ ബോധം കെട്ട് വീഴുമായിരുന്നു. സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമൊക്കെയാണ് താങ്ങിയെടുത്തത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇവരുടെ ക്ലാസിലെ 22 വിദ്യാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്തി. ഇവരെല്ലാം, പത്ത്, 11 ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ ഈ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വീട്ടിലേക്ക് അടിയന്തര യോഗത്തിനായി വിളിപ്പിച്ചിരുന്നു. ഇതറിഞ്ഞ വിദ്യാര്‍ത്ഥികള്‍ തന്നോടും ഭീഷണി മുഴക്കിയെന്നും രതീഷ് കുമാര്‍ പറഞ്ഞു. എന്റെ ക്വാര്‍ട്ടേഴ്സിലെത്തി ആക്രമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും കുമാര്‍ പറഞ്ഞു.
അതേസമയം മൊറാന്‍ പോലീസില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് സ്കൂളിലെത്തി ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. 22 വിദ്യാര്‍ത്ഥികളെയും സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ കേസൊന്നും എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പരാതി കിട്ടിയിട്ടുണ്ട്. അധ്യാപകര്‍ക്ക് സുരക്ഷ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കെതിരെ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശമെന്നും പോലീസ് അറിയിച്ചു. കമ്മീഷണര്‍ അടക്കമുള്ളവര്‍ നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications