അമൂല്യ ലിയോണക്ക് ജാമ്യം; അന്ന് ഉവൈസിയും തള്ളി; ആരായിരു അമൂല്യ ലിയോണയെന്ന 19കാരി
ദില്ലി: എഐഎഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പൗരത്വ പ്രതിഷേധ റാലിയില്‍ പാക്കിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥിനി അമൂല്യ ലിയോണക്ക് ബംഗ്ളൂരു കോടതി ജാമ്യം അുവദിച്ചു.ബംഗ്ളൂരു കോടതിയിലാണ് ജാമ്യം. ഫെബ്രുവരി 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അമൂല്യ ലിയോണ നൊറോണ എന്ന പത്തൊമ്പതുകാരി മൈക്ക് കയ്യിലെടുത്ത് മൂന്ന് തവണ പാക്കിസ്ഥാന് സിന്ദാബാദ് എന്ന് ഉറക്കെ വിളിക്കുകയായിരുന്നു.

അമൂല്യക്ക് ജാമ്യം
വ്യാഴാഴ്ച്ച രാത്രിയായിരുന്നു അമൂല്യക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇന്നലെ ആദ്യം അമൂല്യയുടെ ജാമ്യം കോടതി നിഷേധിച്ചിരുന്നു. അപേക്ഷകനം ജാമ്യത്തില്‍ വിട്ടാല്‍ അവര്‍ സ്ഥലം വിടുകയോ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തേക്കാം. ഇത് സമാധാനത്തെ തകര്‍ക്കും എന്ന കാരണത്താലായിരുന്നു ആദ്യം ജാമ്യം നിഷേധിച്ചത്.

രാജ്യദ്രോഹകുറ്റം
രാജ്യദ്രോഹം, ജനങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുക, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭംഗമുണ്ടാക്കുക,വിദ്വേഷ പ്രചരണം എന്നീ വകുപ്പുകളായിരുന്നു അമൂല്യക്കെതിരെ ചുമത്തിയത്. കര്‍ണ്ണാടയില്‍ നിന്നുള്ള എല്ലാ പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലികളിലും അമൂല്യ പങ്കെടുത്തിരുന്നു. ചിക്കമംഗളൂരു ജില്ലയിലെ കൊപ്പ സ്വദേശിയാണ് അമൂല്യ.

മഹേഷ് നിക്രം ഹെഗ്ഡെ
ഈ സംഭവത്തിന് മുന്‍പും അമൂല്യ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. പോസ്റ്റ്കാര്‍ഡ് ന്യൂസ് എന്ന വെബ്പോര്‍ട്ടലിന്റെ എഡിറ്റര്‍ മഹേഷ് നിക്രം ഹെഗ്ഡെ യെ പിന്തുടര്ന്ന് ചെന്ന് മംഗ്ളൂരു എയര്‍പോര്‍ട്ടില്‍ വെച്ച് അദ്ദേഹം ഇന്ത്യനാണ് എന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു അത്.

ഫേസ്ബുക്ക് കുറിപ്പ്
പൗരത്വ പ്രതിഷേധ പരാപാടിയില്‍ വെച്ച് ഫെബ്രുവരി 20 ന് പാക്കിസ്ഥാന് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നതിന് മുന്‍ ഫെബ്രുവരി 16 ന് അമുല്യ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയത കുറിപ്പും ആ സമയത്ത് ശ്രദ്ധേയമായിരുന്നു. സോഷ്യല്‍മീഡിയയില്‍ അമൂല്യ തന്നെ വിശേഷിപ്പിക്കുന്നത് കാനന-ദ-കാഞ്ചനയെന്നാണ്.

സിന്ദാബാദ്
ഇന്ത്യ സിന്ദാബാദ്, പാക്കിസ്ഥാന് സിന്ദാബാദ്, ബംഗ്ളാദേശ് സിന്ദാബാദ്, ശ്രീലങ്ക സിന്ദാബാദ്, നേപ്പാള്‍ സിന്ദാബാദ്, അഫ്ഗാനിസ്ഥാന് സിന്ദാബാദ്, ചൈന സിന്ദാബാദ്, ഭൂട്ടാന് സിന്ദാബാദ്. രാജ്യം ഏതുമാകട്ടെ, എല്ലാത്തിനും എന്റെ വക ഇരിക്കട്ടെ ഒരു സിന്ദാബാദ് എന്ന് തുടങ്ങുന്നതായിരുന്നു കുറിപ്പ്.

ഉവൈസി
എന്നാല്‍ അന്നത്തെ പരിപാടിയില്‍ അമൂല്യയെ ഉവൈസി പിന്തുണച്ചിരുന്നില്ല. അമൂല്യയോടൊ അവള് പറയുന്ന കാര്യങ്ങളോടോ പാര്‍ട്ടിക്ക് ഒരു ആഭിമുഖ്യവും ഇല്ലായെന്നും ഇത്തരത്തിലുള്ളവരെ സംഘാടകര്‍ ക്ഷണിച്ചുകൊണ്ട് വന്ന് സ്റ്റ്ജില് കയറ്റാന്‍ പാടില്ലെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം. ഇങ്ങനെയൊരു പ്രസംഗം ഉണ്ടാവുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ ഇവിടെ വരില്ലായിരുന്നുവെന്നും ഉവൈസ് പറഞ്ഞിരുന്നു.

കവിത കൃഷ്ണന്
എന്നാല്‍ അമൂല്യയെ പിന്തുണച്ച് കൊണ്ട് ആക്റ്റിവിസ്റ്റ് കവിത കൃഷ്ണന് രംഗത്തെത്തിയിരുന്നു. തോക്കും കയ്യില്പിടിച്ച് ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തവര്‍ക്ക് നേരെ രാജ്യദ്രോഹകുറ്റം ചുമത്തിയിട്ടില്ല. അതേസമയം അമൂല്യ ലിയോണ നെറോണ എന്ന ജേര്‍ണലിസം വിദ്യാര്‍ത്ഥിനി ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ പലതിനും സിന്ദാബാദ് വിളിച്ചത് കൊണ്ട് രാജ്യദ്രോഹകുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി റാമന്ഡിലാണ് എന്നായിരുന്നു പ്രതികരണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications