ബെംഗളൂരുവിന്റെ ശാപം, ഈജിപുര ഫ്ലൈഓവർ എപ്പോൾ തുറക്കും? വെറും 2.4 കി.മീ ദൂരത്തിന് ചിലവ് 1761 കോടി!
ബെംഗളൂരു: നഗരത്തിന്റെ തലവേദനയെന്നും ശാപമെന്നും ഒക്കെ കാലങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈജിപുര ഫ്ലൈഓവർ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാവുന്നു. പുതുവർഷം വന്നെത്തിയതോടെ പദ്ധതിയുടെ പൂർത്തീകരണം സംബന്ധിച്ച് ചോദ്യം ഉയരുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിൽ അധികമായി ഇതേ ചോദ്യം തന്നെയാണ് ഓരോ തവണയും യാത്രക്കാരും പ്രദേശവാസികളും ചോദിച്ചു കൊണ്ടിരിക്കുന്നത്.
അടുത്തിടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പദ്ധതിയുടെ പൂർത്തീകരണത്തിനായി പുതിയൊരു സമയപരിധി നിശ്ചയിച്ചിരുന്നു. നീണ്ടകാലത്തെ കാലതാമസത്തിന് ശേഷമാണ് ഈ തീരുമാനം. അടുത്ത വർഷം ജൂണിനും ഓഗസ്‌റ്റിനും ഇടയിൽ ഫ്ലൈഓവർ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പുതിയ പ്രഖ്യാപനം. അതായത് ഇനിയും ആറോ ഏഴോ മാസങ്ങൾ കാത്തിരിക്കണം എന്നർത്ഥം.

പദ്ധതി അതിവേഗം നടപ്പിലാക്കാൻ ഒരുങ്ങുന്നു ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി കേന്ദ്രീയ സദനും ഈജിപുരയ്ക്കും ഇടയിലുള്ള ഇന്റർ റിംഗ് റോഡ് (ഐആർ.ആർ) ഭാഗത്ത് നാല് സ്ഥലങ്ങളിലായുള്ള 5,999 ചതുരശ്ര മീറ്റർ ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള തടസങ്ങൾ നീക്കാനുള്ള ശ്രമത്തിലാണ്. സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റൽ, കേന്ദ്രീയ സദൻ, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് എന്നിവയാണ് ഭൂമി വിട്ടുനൽകേണ്ടി വരുന്ന പ്രധാന സ്ഥാപനങ്ങൾ.
ഭൂമി കൈവശപ്പെടുത്തൽ വേഗത്തിലാക്കാനും, ചർച്ചകളിൽ പരാജയപ്പെടുന്നിടത്ത് നിയമനടപടികൾ ആരംഭിക്കാനും ജിബിഎ ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. 'ക്യാമ്പസിനുള്ളിൽ രണ്ട് പ്രത്യേക സ്ഥലങ്ങളിൽ അതോറിറ്റിക്ക് ഭൂമി ആവശ്യമുള്ളതിനാൽ, സെന്റ് ജോൺസ് ഹോസ്‌പൈറ്റൽ പരിസരത്ത് ഉടൻ സംയുക്ത പരിശോധന നടത്തും' എന്നാണ് റാവുഅടുത്തിടെ അറിയിച്ചത്.
സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട തർക്കം കോടതിയുടെ പരിഗണനയിലായതിനാൽ ഇത് ഏറ്റെടുക്കാൻ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ദിരാനഗറിനെ ബന്ധിപ്പിക്കുന്ന മധ്യ ജംഗ്ഷന് സമീപം 230 ചതുരശ്ര മീറ്റർ സ്വകാര്യ ഭൂമി കൂടി ജിബിഎ കണ്ടെത്തിയിട്ടുണ്ട്. റോഡ് വികസിപ്പിക്കുന്നതിനും കാൽനടയാത്രക്കാർക്കായി ഒരു പാത നിർമ്മിക്കുന്നതിനും ഈ ഭൂമി ആവശ്യമാണ്.
2.4 കിലോമീറ്റർ നീളമുള്ള ഈ ഫ്ലൈഓവറിന് 762 പ്രീകാസ്‌റ്റ് ഭാഗങ്ങൾ ആവശ്യമാണ്. ഇതിൽ 584 ഭാഗങ്ങൾ ഇതിനകം വാർത്തെടുക്കുകയും 454 എണ്ണം സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. പദ്ധതിക്കായി പ്രത്യേകമായി നിയമിതനായ ചീഫ് എഞ്ചിനീയർ രാഘവേന്ദ്ര പ്രസാദ് ഭൂമി ഏറ്റെടുക്കലിനെ പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടി.
'ഞങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി ഭൂമി ഏറ്റെടുക്കലാണ്. ഈ സ്വത്തുക്കളിൽ രണ്ടെണ്ണം സർക്കാർ ഉടമസ്ഥതയിലുള്ളതാണെങ്കിലും, സെന്റ് ജോൺസ് ഹോസ്‌പിറ്റൽ ഒരു സ്വകാര്യ സ്ഥാപനമാണ്, ഈ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്' രാഘവേന്ദ്ര പ്രസാദ് പറഞ്ഞു. ഇത് ബെംഗളൂരു നഗരത്തിലെ വികസന പ്രവർത്തനത്തിന് ഭൂമി ഏറ്റെടുക്കൽ എത്രത്തോളം തടസമുണ്ടാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
സമീപത്തെ കെട്ടിടങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കാൻ ടീം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'നിലവിലുള്ള കെട്ടിടങ്ങൾക്ക് തടസമുണ്ടാക്കാതെയാണ് ഞങ്ങൾ ഈ നിർമ്മിതി കെട്ടിപ്പടുക്കുന്നത്. തിരക്കേറിയ ഈ ഇടനാഴിയിൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി, നിർമ്മാണ അവശിഷ്‌ടങ്ങൾ പതിവായി നീക്കം ചെയ്യാനും നടപ്പാതകൾ പരിപാലിക്കാനും ഞങ്ങൾ കരാറുകാരുമായി ചേർന്ന് പ്രവർത്തിക്കുന്നു' അദ്ദേഹം പറയുന്നു.
എന്താണ് കുപ്രസിദ്ധമായ ഈജിപുര ഫ്ലൈ ഓവർ?
ഇന്നർ റിംഗ് റോഡിലും ഹോസൂർ റോഡ് ജംഗ്ഷന് സമീപം കോറമംഗല കേന്ദ്രീയ സദനിലുമായി പ്രവേശന/പുറത്തുകടക്കൽ റാമ്പുകളുള്ള 2.38 കിലോമീറ്റർ നീളമുള്ള ഈ ആകാശപാത, ഇന്നർ റിംഗ് റോഡിനും കോറമംഗലയ്ക്കും ഹോസൂർ റോഡിലെ ദേശീയപാതയ്ക്കും ഇടയിലുള്ള കനത്ത ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. എന്നാൽ പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്.
കിഴക്കൻ ബെംഗളൂരുവിൽ നിന്നുള്ള ഐടി തൊഴിലാളികളും മറ്റുള്ളവരും തെക്ക് കിഴക്കൻ ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റി പോലുള്ള ജോലിസ്ഥലങ്ങളിലേക്ക് എത്താൻ ഈ പാതയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നിട്ടും പദ്ധതി യഥാസമയം പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.
2017-ൽ കോൺഗ്രസ് ഭരണത്തിലിരിക്കുമ്പോൾ ആരംഭിച്ച ഫ്ലൈഓവർ നിർമ്മാണം, ബിജെപി സർക്കാരിന്റെ (2019-2023) ഭരണകാലത്ത് ഏകദേശം അഞ്ച് വർഷത്തോളം സ്‌തംഭിച്ചു. 2023 നവംബറിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നതോടെയാണ് പദ്ധതി പുനരാരംഭിച്ചത്. തുടക്കത്തിൽ 2019 നവംബർ 4ന് 203.20 കോടി രൂപ ചെലവിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, പദ്ധതിയുടെ ചെലവ് ഇപ്പോൾ 1761 കോടിയായി കുതിച്ചുയർന്നിട്ടുണ്ട്.
-
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications